Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്ത:കരണത്തിന്റെ രണ്ട് ഭാവങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2018, 03:25 am IST
in Samskriti

കേളയമാത്‌മേതി വയമുപാസ്മഹേ 

കതരഃ സ ആത്മാ?

ആത്മാവെന്ന് നാം ഉപാസിക്കുന്നത് ആരെയാണ്/ ആ ആത്മാവ് രണ്ടില്‍ ഏതാണ്?

സജാതേ ഭൂതാനി… എന്നുതുടങ്ങുന്ന അപവാദ പ്രകരണത്തില്‍ പറഞ്ഞ തത്ത്വജ്ഞാനത്തേയും വാമദേവ ഋഷിയിലൂടെ പറഞ്ഞ ജ്ഞാനഫലവും ഈ അധ്യായത്തില്‍ വിശദീകരിക്കുന്നു. മുന്‍ മന്ത്രങ്ങളിലൂടെ സാമാന്യമായി തത്ത്വം മനസ്സിലാക്കിയവരും ജന്മക്ലേശങ്ങളെ അറിഞ്ഞ് വൈരാഗ്യം നേടിയവരും വിചാരം ചെയ്യുന്ന തരത്തിലാണ് ഇവിടെ ആരംഭിക്കുന്നത്. ‘ആത്മാ വാ ഈ മേക ഏവാഗ്ര ആസീത്’ എന്ന് നിരുപാധികവും അവ്യകൃതവുമായ ആത്മാവിനേയും ‘സ ഏതമേവ സീമാനം വിദാര്യ ഏതയാദ്വാരാ പ്രാപദ്വത’ എന്ന് സോപാധികവും വ്യാകൃതവുമായ ആത്മാവിനേയുംപ്പറ്റി പറഞ്ഞിരുന്നു. ഈ രണ്ടുതരം ആത്മാക്കളില്‍ നാം ഉപാസിക്കേണ്ടത് ഏതിനെയാണ്? നിരുപാധികമായതോ സോപാധികമായതോ? പരബ്രഹ്മത്തേയോ അപരബ്രഹ്മത്തേയോ? ഏതിനെയാണ് നാം ഉപാസിക്കുക എന്ന ചോദ്യത്തോടെ വിചാരം ചെയ്യല്‍ ആരംഭിക്കുകയാണ്.

മറ്റൊരു തരത്തിലും രണ്ട് ആത്മാക്കളെ കാണാം. ഒന്ന് ആരണ്യകത്തില്‍ പറഞ്ഞ പാദത്തിലൂടെ പ്രാണശക്തിയായി ശരീരത്തില്‍ കയറിയതും. നെറുകയിലൂടെ ജ്ഞാനശക്തിയായി അകത്തുകടന്നതും ഇതില്‍ ഏതാകും ഉപാസിക്കേണ്ടത് എന്നുമാകാം.

യേന വാ പശ്യതി യേന വാ ശൃണോതി യേനവാ

ഗന്ധാനാജിഘ്രതി യേന വാവാചം 

വ്യാകരോതി, യേന വാ

സ്വാദുചാസ്വാദുച വിജാനാതി 

യദേതദ്ധൃദയം മനശ്ചൈതത്

എന്തുകൊണ്ടാണോ രൂപത്തെ കാണുന്നത് എന്തുകൊണ്ടാണോ ശബ്ദത്തെ കേള്‍ക്കുന്നത് എന്തുകൊണ്ടാണോ ഗന്ധങ്ങളെ ഘ്രാണിക്കുന്നത് എന്തുകൊണ്ടാണോ വാക്കിനെ പറയുന്നത് എന്തുകൊണ്ടാണോ സ്വാദും സ്വാദില്ലാത്തതും അറിയുന്നത് അത് ആത്മാവാണോ?

ഹൃദയമെന്നും മനസ്സെന്നും പറയുന്നത് ഇതുതന്നെയാകുന്നു.

പ്രാണരൂപത്തില്‍ പ്രവേശിച്ച ആത്മാവ് ക്രിയാശക്തികൊണ്ട് ഇന്ദ്രിയങ്ങള്‍ വഴി വിഷയങ്ങളെ ഗ്രഹിക്കുന്നു. ഓരോ ഇന്ദ്രിയങ്ങള്‍ വഴിയും ലഭിക്കുന്ന അറിവിനെ ഏകോപിപ്പിച്ച് പൂര്‍ണമായ അറിവാക്കി മാറ്റുന്നതും പിന്നീട് സ്മൃതിയായി അവശേഷിപ്പിക്കുന്നതും ജ്ഞാനസ്വരൂപനായ ആത്മാവാണ്. കണ്ണുകൊണ്ട് കണ്ട ഒന്നിനെ കണ്ണില്ലാത്ത അവസ്ഥയിലും ഓര്‍മ്മിക്കാന്‍ കഴിയുന്നത് സ്മൃതിയെ ഉണ്ടാക്കുന്ന ജ്ഞാന ആത്മാവിന്റെ സഹായത്താലാണ്. ഇന്ദ്രിയങ്ങള്‍ തുടങ്ങിയ ഉപാധികളോട് ചേര്‍ന്ന ആത്മാവിനെയാണോ. അതോ ഉപാധികളില്ലാത്ത ഒന്നിനെയാണോ ഭജിക്കേണ്ടത്. ഓരോ ഇന്ദ്രിയങ്ങളും അതിന്റെ വിഷയത്തെപ്പറ്റിയുള്ള അറിവേ തരുന്നുള്ളൂ. കണ്ണ് രൂപത്തേയും കാത് ശബ്ദത്തേയും മൂക്ക് ഗന്ധത്തെയും നല്‍കുമ്പോള്‍ അതിനെപ്പറ്റിയുള്ള ജ്ഞാനമുണ്ടാക്കുന്നത് ചൈതന്യശക്തി അതോട് ചേരുന്നതിനാലാണ്.

ദേഹം, ഇന്ദ്രിയം തുടങ്ങിയ ഉപാധികളോട് ചേര്‍ന്നിരിക്കുന്ന ചൈതന്യത്തെയാണ് സാധാരണ ജനങ്ങള്‍ ആത്മാവായി കരുതുന്നത്. എന്നാല്‍ ഇതുപോരാ. ജിജ്ഞാസുക്കളായവര്‍ വിചാരം ചെയ്ത് ഇതിനുപ്പുറമുള്ള നിര്‍വികാരവും നിഷ്‌ക്രിയവും സച്ചിദാനന്ദ സ്വരൂപവുമായ ആത്മാവിന്റെ യഥാര്‍ത്ഥ അവസ്ഥയെ തിരിച്ചറിയും. അങ്ങനെ വേണ്ടവിധത്തില്‍ വിചാരം ചെയ്താലേ തത്ത്വം നന്നായി ഉറയ്‌ക്കൂ.

ഹൃദയമെന്നും മനസ്സെന്നും അന്തഃകരണം എന്നും പറഞ്ഞതു കൊണ്ടാണ് വാസ്തവത്തില്‍ ഓരോ ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളെ വേണ്ടപോലെ അറിയുന്നത്. അത് പലതരത്തില്‍ പ്രവര്‍ത്തിക്കുന്നു. കണ്ണായി രൂപത്തെ കാട്ടുന്നു. കാതായി ശബ്ദത്തെ കേള്‍ക്കുന്നു. ഘ്രാണേന്ദ്രിയമായി വാസനിക്കുന്നു.  വാഗിന്ദ്രിയമായി  സംസാരിക്കുന്നു. നാക്കായി രുചിയേയും അരുചിയേയും രസമായി അറിയുന്നു. എല്ലാ കരണങ്ങളും അവയുടെ വിഷയങ്ങളും ഈ ഹൃദയമാണ്. ഹൃദയമെന്നും മനസ്സെന്നും  പറയുന്ന ഇത് എല്ലാറ്റിനേയും ഗ്രഹിക്കുന്ന കരണമെന്ന് പ്രസിദ്ധമാണ്. ഇതുതന്നെയാണ് ഗ്രഹിക്കുന്നവന് ഗ്രഹിക്കുന്നതിനുള്ള കരണവും ഏറ്റവും പ്രധാനപ്പെട്ടതും. പാദത്തിലൂടെ ഉള്ളിലെത്തിയ പ്രാണന്‍ അപ്രധാനമാണ.് അതുകൊണ്ടുതന്നെ ഉപാസ്യനായ ആത്മാവായ ബ്രഹ്മമല്ല. ഹൃദയമെന്ന് പറയുന്നത് ബുദ്ധിയെ കൂടിയാണ്. മനസ്സും ബുദ്ധിയും അന്ത:കരണത്തിന്റെ രണ്ട് ഭാവങ്ങളാണ്. അന്തക്കരണം ജ്ഞാനം നേടുന്നതിനുള്ള ഒരു ഉപകരണം മാത്രമാണ്. അറിയുന്നവന്‍ ഇതില്‍നിന്ന് വേറിട്ട് നില്‍ക്കുന്നു. പാദത്തിലൂടെ പ്രവേശിച്ച പ്രാണന്‍ ജ്ഞാനോപകരണമായതിനാല്‍ അപ്രധാനനാണ്, ഉപാസിക്കേണ്ടതില്ല. ആര്‍ക്ക് വേണ്ടിയാണോ ഹൃദയം മനസ്സ് എന്നിങ്ങനെയുള്ള അന്തക്കരണത്തിന്റെ ആജ്ഞാനസ്വരൂപനായ ആത്മാവിനെ ഉപാസിക്കണം. ഉപാധികള്‍ ഒന്നുമില്ലാതെ അസംഗനായിരിക്കുന്ന ആത്മസ്വരൂപത്തെ ഉപാസിക്കുകതന്നെ വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

Kerala

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.