പനാജി: നിക്ഷേപകരെ ചതിച്ച് 200 കോടി ഡോളര്‍ കബളിപ്പിച്ച കേസില്‍ ഗോവ സ്വദേശി സിഡ്നി ലെമോസ് (37) ന് ദുബായ് കോടതി 500 വര്‍ഷം തടവ് ശിഷിച്ചു. പതിനാല് മാസംകൊണ്ട് നിക്ഷേപം ഇരട്ടിപ്പിച്ചു കിട്ടുന്ന പദ്ധതിയെന്ന് പ്രചരിപ്പിച്ച മണി ചെയിന്‍ തട്ടിപ്പായിരുന്നു ഇയാളുടേത്. 25,000 ഡോളര്‍ നിക്ഷേപിച്ചാല്‍ 120 ശതമാനം വാര്‍ഷിക റിട്ടേണ്‍ ഉറപ്പു നല്കിയ പദ്ധതിയില്‍ ബാങ്കുകളില്‍നിന്ന് പണം വായ്പയെടുത്ത് നിക്ഷേപിച്ചവര്പോലുമുണ്ട്.
തന്റെ ബിസിനസ് സാമ്രാജ്യം വന്‍ വിജയമാണെന്ന് പ്രചരിപ്പിക്കാനും സ്ഥാപിക്കാനുമുള്ള എല്ലാ കൃത്രിമവഴികളും ലെമോസ് നടപ്പാക്കിയിരുന്നു. ഇതിന് പ്രത്യേക ജീവനക്കാരെ വന്‍ ശമ്പളം നല്കി നിയോഗിച്ചിരുന്നു. ഇയാള്‍ക്കൊപ്പം 500 വര്‍ഷത്തേക്ക് ജയിലിലയച്ച റ്യാന്‍ ഡി സൂസ എന്ന 27 കാരന് നിരപരാധിയാണെന്നും ഈ തട്ടിപ്പൊന്നും അയാള്‍ക്ക് അറിവില്ലായിരുന്നുവെന്നും ചിലര്‍ പ്രതികരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: