മഹിളാമോര്‍ച്ച സംസ്ഥാന പഠന ശിബിരത്തിന്റെ സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
കരുനാഗപ്പള്ളി: ഇടതു-വലതുപക്ഷങ്ങളുടെ രാഷ്ര്ടീയ തന്ത്രം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ അത് തെളിയുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. ഓച്ചിറയില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പഠനശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ഒന്നര ശതമാനം വോട്ടുണ്ടായിരുന്ന ത്രിപുരയില്‍ അധികാരം പിടിക്കാന്‍ സാധിച്ചെങ്കില്‍ പന്ത്രണ്ടര ശതമാനം വോട്ടുള്ള കേരളത്തിലെ ഭാവി മുഖ്യമന്ത്രി ബിജെപിയുടേതായിരിക്കും.മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ പ്രവര്‍ത്തിക്കുന്നു. പാവപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കുക എന്ന ദീനദയാല്‍ ജി യുടെ സ്വപ്നം നടപ്പാക്കുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്യുന്നത്.
മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എല്‍.ഗണേഷ്, വി.കെ. സജീവ്, ബി.രാധാമണി, പ്രമീളാനായിക്, രാജി പ്രസാദ്, അഡ്വ.നിവേദിത, ലത മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: