Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മരുഭൂമിയാകരുത് നമ്മുടെ കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2018, 02:20 am IST
in Editorial

‘ജലം അമൂല്യമാണ് , പാഴാക്കരുത്’ എന്ന് ബോര്‍ഡ് വയ്‌ക്കാന്‍ നാം ഇന്ന് പഠിച്ചിരിക്കുന്നു. പക്ഷേ എഴുതുന്നതിനെ ഉള്‍ക്കൊള്ളാന്‍ അത് എഴുതുന്നവര്‍തന്നെ മറന്നുപോകുന്നു. കാവേരി ജലത്തെ ചൊല്ലിയും മുല്ലപ്പെരിയാറിലെ ജലസംഭരണിയെച്ചൊല്ലിയും നിരന്തരം ചര്‍ച്ചചെയ്യുമ്പോഴും ജലത്തിന്റെ മൂല്യം  നമ്മെ സ്പര്‍ശിക്കുന്നില്ല. കൊടും വേനല്‍ പിന്നിട്ടു മഴക്കാലം വന്നാല്‍ വേനലിലെ ജലക്ഷാമം മറക്കുന്നവരാണ് മലയാളികള്‍. 

 ഈ മറവി കേരളത്തെ കൊണ്ടുപോകുന്നത് അത്ര ദൂരെയല്ലാത്ത ഒരു ദുരന്തത്തിലേക്കാണ്. മരങ്ങളില്ലാത്ത, ജലമില്ലാത്ത, പ്രാണവായു കിട്ടാത്ത ഒരു കാലത്തേക്ക്. ആ യാഥാര്‍ഥ്യം കണ്‍മുന്നില്‍ കണ്ടിട്ടും ഉള്‍ക്കൊള്ളാന്‍ നമ്മള്‍ മറന്നുപോകുന്നു. വര്‍ഷം തോറും കുറഞ്ഞുവരുന്ന ജലസമ്പത്തും, ഏറിവരുന്ന താപനിലയും ക്രമംതെറ്റുന്ന കാലാവസ്ഥയും നമ്മെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? 

ജലസമൃദ്ധികൊണ്ടു ഭൂമിയിലെ സ്വര്‍ഗ്ഗമായിരുന്ന ഈ നാടിന്റെ ഏറ്റവും വലിയ സമ്പത്ത് പ്രകൃതി കനിഞ്ഞു നല്‍കിപ്പോന്ന അനുഗ്രഹമായിരുന്നു. കൃത്യമായ ഇടവേളകളില്‍ മുറതെറ്റാതെയെത്തുന്ന മഴയും വേനലും നമ്മുടെ കൃഷിയേയും കൃഷിയിടങ്ങളേയും പരിപാലിച്ചുപോന്നു. അതിനനുസരിച്ചായിരുന്നു നമ്മുടെ കാര്‍ഷിക മേഖല ചലിച്ചത്. വന്‍ദുരന്തങ്ങള്‍ വിതറുന്ന പ്രകൃതിക്ഷോഭങ്ങളും കൊടുംവരള്‍ച്ചയും നാമറിഞ്ഞിരുന്നില്ല. വെറുതെയല്ല ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഇവിടം വിശേഷിപ്പിക്കപ്പെട്ടത്. ആ നാട് ഇന്ന് ദാഹിച്ചു വരളാന്‍ തുടങ്ങിയെങ്കില്‍ കുറ്റം പ്രകൃതിയുടേതല്ല, നമ്മുടെയാണ് എന്ന തിരിച്ചറിവിനുള്ള കാലമാണിത്. മാറിമാറി ഭരിക്കുന്നവരുടെ ദീര്‍ഘ വീക്ഷണമില്ലായ്‌മ ഇതിനു കാരണമായിട്ടുണ്ടാകാം. മണ്ണിനെയും മലകളെയും മരങ്ങളെയും കണക്കറ്റു ചൂഷണം ചെയ്യുന്നവരുടെ ആര്‍ത്തി പ്രകൃതിയുടെ താളം തെറ്റിച്ചിട്ടുണ്ടാവാം. പക്ഷേ, അനിവാര്യമായ ദുരന്തത്തിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് അവര്‍ മാത്രമായിരിക്കില്ല. നാടു മുഴുവനായിരിക്കും. കൂട്ടായ യത്‌നംകൊണ്ടേ ഇതിനെ മറികടക്കാനാവൂ.

വ്യാകുലതകളില്ലാതെ സുഭിക്ഷമായി ജലം ഉപയോഗിച്ചുപോന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ജീവിതശൈലിയിലെ മാറ്റം ജല ഉപയോഗത്തിന്റെ അളവ് കൂട്ടി എന്നത് ശരിയാണ്. കുളങ്ങളിലും തോടുകളിലും കുളിച്ചും കിണര്‍ വെള്ളം കോരിയും ഉപയോഗിക്കുന്നവര്‍ ഇന്ന് വിരളമായി. കുളങ്ങള്‍തന്നെ അപൂര്‍വമായി. തോടുകള്‍ വറ്റി. പൈപ്പ് വെള്ളത്തിലേക്കു മാറിയപ്പോള്‍ ജലോപയോഗം പലമടങ്ങു കൂടി. പഴയ ശൈലിയിലേക്ക് ഒരു തിരിച്ചുപോക്ക് നമുക്കാവില്ല. യാഥാര്‍ഥ്യം ഇതായിരിക്കെ കുറഞ്ഞുവരുന്ന ജലലഭ്യതയ്‌ക്കുള്ള പരിഹാരത്തെക്കുറിച്ചുള്ള ചിന്തയല്ലേ പ്രസക്തം? പ്രകൃതിയുടെ കരുതല്‍ ധനമായ ഭൂഗര്‍ഭജലം ഊറ്റുന്നതിനേക്കാള്‍  നല്ലത് പ്രകൃതി മനസ്സറിഞ്ഞു തരുന്ന മഴവെള്ളം ബുദ്ധിപരമായും  യാഥാര്‍ഥ്യ ബോധത്തോടെയും ഉപയോഗിക്കുന്നതാവും. മണ്ണിന് ഒരുസമയം സംഭരിക്കാവുന്ന ജലത്തിന് പരിധിയുണ്ട്. അതിനപ്പുറമുള്ളതാണ് ഒഴുകിപ്പോവുന്നത്. ഇവിടെയാണ് തടയണയുടെയും മഴക്കുഴികളുടെയും പ്രസക്തി. ആര്‍ക്കും ചെയ്യാവുന്ന പരീക്ഷണം.   മണ്ണിന്റെ മാറില്‍ നിറയുന്ന വെള്ളം ചെടികളുടെ ദാഹം തീര്‍ക്കും. അവ നമുക്ക് പ്രാണവായു തരും. എന്തൊരു സഹവര്‍ത്തിത്വം! 

ഭൂമിയുടെ ജലഭണ്ഡാരങ്ങളായ വയലുകളുടെ പ്രസക്തിയും ഇവിടെയാണ്. വയല്‍ നിറഞ്ഞാല്‍ പ്രകൃതി ചിരിക്കും. ആ ചിരിയാണ് മരങ്ങളായും പൂക്കളായും  കായ്‌കളായും  ശുദ്ധവായുവായും നമുക്ക് കിട്ടുന്നത്. മരങ്ങള്‍ നമ്മെ കാക്കും. തിരിച്ച് നമ്മളും അവയെ സ്‌നേഹിക്കണം. മരം നടാം, നല്ലകാലത്തെ വരവേല്‍ക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

India

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

Kerala

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.