Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സന്തോഷം,ആവേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 04:55 am IST
inFootball

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ഐ ലീഗില്‍ ഗോകുലം എഫ്‌സിയും നിരാശപ്പെടുത്തിയപ്പോള്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശമൊരുക്കി സന്തോഷ് ട്രോഫി കിരീടം ഇത്തവണ കേരളത്തിലെത്തി. 72 വര്‍ഷത്തെ സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ കേരളത്തിന്റെ ആറാം കിരീടമാണിത്. . 14 വര്‍ഷത്തിനുശേഷം ആദ്യത്തേതും. 2004-ല്‍ ദല്‍ഹിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബിനെ 3-2ന് പരാജയപ്പെടുത്തിയായിരുന്നു കേരളം ഇതിന് മുന്‍പ് അവസാനമായി കിരീടമണിഞ്ഞത്. പിന്നീട് 2013-ല്‍ കൊച്ചിയില്‍ ഫൈനല്‍ കളിച്ചെങ്കിലും ഷൂട്ടൗട്ടില്‍ സര്‍വ്വീസസ്സിനോട് പരാജയപ്പെട്ടു.

ഇത്തവണത്തെ കിരീട നേട്ടത്തോടെ മൂന്നുകോടിയിലേറെ വരുന്ന മലയാളികളുടെ കാത്തിരിപ്പിന് അവസാനമിടാനും ക്യാപ്റ്റന്‍ രാഹുല്‍ രാജിനും കൂട്ടര്‍ക്കും കഴിഞ്ഞു. 1941-ല്‍ ആരംഭിച്ച സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ആദ്യ കിരീടം നേടാന്‍ മൂന്നു പതിറ്റാണ്ടിലേറെ കാത്തിരിക്കേണ്ടിവന്നു. 1973-ല്‍ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍ മണിയുടെ ഹാട്രിക്കില്‍ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആദ്യ കിരീടനേട്ടം. അതായിരുന്നു കേരളത്തിന്റെ ആദ്യ ഫൈനലും.

ആദ്യ കിരീടനേട്ടത്തിനുശേഷം ഫൈനല്‍ കളിക്കാന്‍ വീണ്ടും ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ്. 1988-ല്‍ കൊല്ലം ചാമ്പ്യന്‍ഷിപ്പിലാണ് ൈഫനല്‍ കളിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിത സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ 5-4ന് വിജയിച്ച് പഞ്ചാബ് കപ്പുംകൊണ്ട് പറന്നു. തുടര്‍ന്നുള്ള മൂന്ന് ടൂര്‍ണമെന്റുകളിലും ഫൈനലില്‍ കളിച്ചു. മൂന്നിലും കിരീടം നേടാന്‍ കഴിഞ്ഞില്ല. 1988-89-ല്‍ ഗുവാഹത്തിയില്‍ നടന്ന ഫൈനലില്‍ ബംഗാളിനോട് ഷൂട്ടൗട്ടിലും (4-3), അടുത്തവര്‍ഷം മഡ്ഗാവില്‍ ഗോവയോട് 2-0നും പിന്നീട് മഹാരാഷ്‌ട്രയോട് 1-0നും പരാജയമടയാനായിരുന്നു കേരളത്തിന്റെ വിധി. 

തുടര്‍ച്ചയായ നാല് ഫൈനല്‍ തോല്‍വിക്കുശേഷം തൊട്ടടുത്ത വര്‍ഷം കോയമ്പത്തൂരില്‍  കേരളം കിരീടം തിരിച്ചുപിടിച്ചു. വി.പി. സത്യന്റെ നായകത്വത്തിലിറങ്ങിയ മലയാളിപ്പട ഗോവയെ 3-0ന് തകര്‍ത്ത് കിരീടം സ്വന്തമാക്കി. തൊട്ടടുത്ത വര്‍ഷം കൊച്ചിയില്‍ കിരീടം നിലനിര്‍ത്തുകയും ചെയ്തു. ഫൈനലില്‍ മഹാരാഷ്‌ട്രയെ 2-0ന് പരാജയപ്പെടുത്തി. കുരികേശ് മാത്യുവായിരുന്നു  നായകന്‍. 1994ലും കേരളം ഫൈനലില്‍ കളിച്ചു. കട്ടക്കില്‍ ബംഗാളായിരുന്നു ഫൈനല്‍ എതിരാളികള്‍.  നിശ്ചിതസമയത്തും അധികസമയത്തും 2-2ന് സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ 5-3ന് ജയിച്ച് ബംഗാള്‍ കപ്പുമായി പറന്നു. അതിനുശേഷം 2000-ല്‍ തൃശൂരിലാണ് കേരളം ഫൈനല്‍ കളിച്ചത്. അന്ന് ഐ.എം. വിജയന്‍, ജോ പോള്‍ അഞ്ചേരി, ജിജു ജേക്കബ്, ആസിഫ് സഹീര്‍, സില്‍വസ്റ്റര്‍ ഇഗ്നേഷ്യസ് തുടങ്ങിയ വമ്പന്മാര്‍ കളത്തിലിറങ്ങിയിട്ടും ഫൈനലില്‍ മഹാരാഷ്‌ട്രയോട് 1-0ന് തോല്‍ക്കാനായിരുന്നു വിധി. 2001-ല്‍ വീണ്ടും കിരീടം കേരളത്തെതേടിയെത്തി. മുംബൈയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എതിരാളികള്‍ ഗോവയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും 2-2ന് സമനിലയില്‍ പിരിഞ്ഞു. അധികസമയത്തേക്ക് നീണ്ട കളിയില്‍ അബ്ദുള്‍ ഹക്കിമിന്റെ ഗോള്‍ഡന്‍ ഗോള്‍ കേരളത്തിന് കിരീടം സമ്മാനിച്ചു.

2002-ല്‍ ഇംഫാലില്‍ നടന്ന ടൂര്‍ണമെന്റില്‍ കേരളം ഫൈനലില്‍ കളിച്ചെങ്കിലും അധികസമയത്തേക്ക് നീണ്ട കളിയില്‍ ആതിഥേയരായ മണിപ്പൂരിനോട് 2-1ന് തോറ്റു. 2004-ല്‍ ദല്‍ഹിയില്‍ കേരളം വീണ്ടും കിരീടം തിരിച്ചുപിടിച്ചു. സില്‍വസ്റ്റര്‍ ഇഗ്നേഷ്യസിന്റെ നായകത്വത്തിലിറങ്ങിയ കേരളം ഫൈനലില്‍ 3-2ന് പരാജയപ്പെടുത്തി കപ്പില്‍ മുത്തമിട്ടു. അതിനുശേഷം കേരള ഫുട്‌ബോളിന് ശനിദശയായിരുന്നു. പിന്നീട് 2013ല്‍ കൊച്ചിയിലാണ് കേരളം ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. എന്നാല്‍ അവിടെയും കാലടറി. ഷൂട്ടൗട്ടില്‍ സര്‍വീസസിനോട് 4-3ന് തോറ്റു കിരീടം കൈവിട്ടു. അതിനുശേഷം ഇത്തവണയാണ് കേരളം ൈഫനല്‍ കളിച്ചത്. സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിന്റെ ഷൂട്ടൗട്ടില്‍ 4-2ന് ആതിഥേയരായ ബംഗാളിനെ പരാജയപ്പെടുത്തി കേരളം ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ആറാം കിരീടം മാറോടുചേര്‍ക്കുകയും ചെയ്തു.

ഇപ്പോള്‍ സന്തോഷ് ട്രോഫിക്ക് പഴയ പ്രതാപമില്ലെങ്കിലും ഫുട്‌ബോള്‍ ആരാധകര്‍ കേരള വിജയത്തെ നെഞ്ചോടു ചേര്‍ത്തു. ഷൂട്ടൗട്ടില്‍ രണ്ട് കിക്കുകള്‍ തടുത്ത് ഹീറോയായി മാറിയ ഗോള്‍ കീപ്പര്‍ മിഥുനും ക്യാപ്റ്റന്‍ രാഹുല്‍ രാജും സ്‌ട്രൈക്കര്‍ ജിതിന്‍ എം.എസും അണ്ടര്‍ 17 ലോകകപ്പ് ഹീറോ കെ.പി. രാഹുല്‍, അഫ്ദല്‍ തുടങ്ങി ടീമിലെ ഓരോരുത്തരും ഒരേ മനസ്സോടെ മൈതാനത്ത് അരങ്ങുതീര്‍ത്തപ്പോള്‍ കൈപ്പിടയിലായത് അര്‍ഹതപ്പെട്ട കിരീടമാണ്. കോച്ച് സതീവന്‍ ബാലന്റെ തന്ത്രങ്ങളും നിര്‍ണായക സമയത്തെ മാറ്റങ്ങളും കുതിപ്പിന് മാറ്റുകൂട്ടുകയും ചെയ്തു. 

ഇത്തവണത്തെ യോഗ്യതാ റൗണ്ട് മുതല്‍ ഒറ്റമത്സരവും തോല്‍ക്കാതെയായിരുന്നു കേരള കൗമാരപ്പടയുടെ കുതിപ്പ്. ഫൈനല്‍ റൗണ്ടിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗാളിനെ 1-0ന് തോല്‍പ്പിക്കാനും കേരളത്തിന് കഴിഞ്ഞിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചുകൂട്ടിയതും ഏറ്റവും കുറച്ച് വഴങ്ങിയതും കേരളം തന്നെ. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളില്‍ നിന്നായി 15 തവണ എതിര്‍ വല കുലുക്കിയപ്പോള്‍ വഴങ്ങിയത് ഒരെണ്ണം മാത്രം. ചാമ്പ്യന്‍ഷിപ്പിലാകെ ആറ് കളികളില്‍ നിന്നായി 18 ഗോളുകള്‍ നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

Kerala

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

India

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.