പാട്ന; അഴിമതിക്കേസുകളില്‍ തടവ് അനുഭവിക്കുന്ന മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ദല്‍ഹിക്ക് പോകാന്‍ ബീഹാര്‍ സര്‍ക്കാര്‍ വിമാനം നിഷേധിച്ചു. തുടര്‍ന്ന് ലാലു ട്രെയിനില്‍ യാത്രയായി. ദല്‍ഹി എയിംസില്‍ പതിവു പരിശോധനക്ക് പോകുകയാണ് ലാലു.
രാജധാനി എക്സ്പ്രസിലാണ് യാത്ര തിരിച്ചത്. ചികില്‍സക്ക് പോകാന്‍ സിബിഐ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഡിസംബര്‍ 23 മുതല്‍ ലാലു ജയിലിലാണ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസുകളിലും ലാലുവിനെ ശിക്ഷിച്ചിരുന്നു. ആദ്യത്തെ മൂന്നു കേസുകളില്‍ മൂന്നരയും അഞ്ചും വര്‍ഷം വീതവും നാലാമത്തെ കേസില്‍ 14 വര്‍ഷവുമാണ് തടവ് ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: