Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹിംസാ സാധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 02:30 am IST
in Samskriti

സച്ചിദാനന്ദമായി അവനവനെ സാക്ഷാത്കരിക്കുക എന്നത് മാനവന്റെ ജന്മാവകാശമാണ്. സത്യനിഷ്ഠയുടെ പല തലങ്ങള്‍ പ്രായോഗിക പാതയില്‍ പ്രയോജനപ്പെടുത്താന്‍ ഉത്സാഹിച്ചതു പോലെ ചിദ്ഭാവത്തെ സംബന്ധിച്ച അഹിംസാ സാധനയെക്കുറിച്ച്  വിചാരം ചെയ്യാം.

ബഹുവിധ ജ്ഞാനപ്രകാശങ്ങള്‍ക്ക് ആധാരം ജ്ഞാനസ്വരൂപിയായ ആത്മാവാകുന്നു. ഓരോരുത്തരും ‘ഞാന്‍ ‘ എന്ന് സ്വന്തം ആത്മാവിനെക്കുറിച്ച് അറിയുന്നുണ്ട്. മറ്റുള്ളവരെ അന്യരെന്ന് അറിയുന്നത് അജ്ഞാനജന്യമായ കളങ്കം കാരണമാണ്.

‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-

യുകിലകമേ പലതല്ലതേകമാകും’

എന്ന് ആത്മോപദേശശതകത്തില്‍ ഏവരിലേയും ആത്മസത്ത പലതല്ലെന്ന് ശ്രീനാരായണ ഗുരുദേവന്‍ ഓതുന്നുണ്ട്.

ചിദാത്മാവിന്റെ ഏകത്വം ഈ വിപുലമായ അര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി പരഹിംസയെ പാപമായി പരിഗണിക്കണം. മറ്റൊരാളെ നോവിക്കുന്നത് നാം നമ്മെ നോവിക്കുന്നതിനു തുല്യമാണല്ലോ ? ആയതുകൊണ്ട് പരോക്ഷമായി ആത്മദ്രോഹം ചെയ്യാതിരിക്കാന്‍ നാം  അഹിംസ പാലിക്കാന്‍ നിശ്ചയിക്കണം. 

‘ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പാ’ സമീപനത്തെക്കുറിച്ചും അനുകമ്പാ ദശകത്തില്‍ നാരായണ ഗുരു ദേവന്‍ പാടിയിരിക്കുന്നു. അനാവശ്യമായി ഉപദ്രവം ഉറുമ്പിനു പോലും സമ്മാനിക്കുകയില്ല എന്ന ഒരു അനുകമ്പ നമ്മുടെ വ്യവഹാരത്തിലുണ്ടാകണം. 

ഒരു വ്യക്തി ശിക്ഷാര്‍ഹനാണെന്ന് വിധിക്കുമ്പോള്‍ നാം പലപ്പോഴും അയാളുടെ പശ്ചാത്തലം വേണ്ടത്ര ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ല. കൂടുതല്‍ അറിവു ശേഖരിക്കുന്ന മുറക്ക്  അറിവ് അനുകമ്പക്ക് വഴിമാറിക്കൊടുക്കുന്നതായി അനുഭവപ്പെട്ടേക്കാം. ഏതോ ഒരിടത്ത് ഒരു ട്രെയിന്‍ യാത്രയില്‍ നടന്ന സംഭവത്തെക്കുറിച്ച് കേട്ടത് ദൃഷ്ടാന്തമായി കുറിക്കട്ടെ.  ഇരുപത്തിയഞ്ചു വയസ്സായ ഒരു ചെറുപ്പക്കാരന്‍ വളരെ ബാലിശമായ രീതിയില്‍ ട്രെയിനില്‍ ജനാലക്കരികിലിരുന്ന് കാണുന്ന കാഴ്ചകള്‍ക്കൊപ്പം ബഹളം വെക്കുന്നു. മറ്റു യാത്രക്കാര്‍ക്ക് ഇത് അസഹനീയമായി തോന്നി. ചെറുപ്പക്കാരന്റെ തൊട്ടടുത്തിരിക്കുന്ന അച്ഛന്‍ മകന്റെ പ്രകടനങ്ങള്‍ സസന്തോഷം ആസ്വദിക്കുന്ന കാഴ്ചയും സാധാരണ ഗതിയില്‍ അരോചകമായേ തോന്നൂ. അസഹിഷ്ണുത മൂത്ത ഒരാള്‍  അച്ഛനോട് ഈ ഔചിത്യക്കേട് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിച്ചു. അച്ഛന്‍ പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത് എല്ലാവരോടും മാപ്പ് പറഞ്ഞു. മകനോട് ആവേശം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കുറ്റബോധത്തോടെ ആ പിതാവ് മകന്റെ ആഹ്‌ളാദത്തിമര്‍പ്പിന്റെ കാര്യം വ്യക്തമാക്കി. മകന് ചെറുപ്പത്തില്‍ അസുഖം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടു പോയിരുന്നത്രേ. വിദഗ്‌ദ്ധ ചികിത്സയുടെ ഫലമായി കാഴ്ചശക്തി വീണ്ടു കിട്ടിയിട്ട് ഹോസ്പിറ്റലില്‍ നിന്നും തിരിച്ച് നാട്ടിലേക്കുള്ള യാത്രയിലാണ് അച്ഛനും മകനും. വിവരം അറിഞ്ഞ മറ്റു യാത്രക്കാര്‍ തങ്ങള്‍ കാണിച്ച അലോസരത്തില്‍ വേദനിച്ചു കാണുമെന്നുറപ്പാണല്ലോ. 

തുടര്‍ന്ന് സഹയാത്രികര്‍ ചെറുപ്പക്കാരനെ ആസ്വദിക്കാന്‍ അനുവദിക്കുന്നേടത്ത് അറിവിന്റെ അഹിംസാ മൂല്യം പ്രകാശിതമാവുന്നു. 

യുധിഷ്ഠിരാദികള്‍ കര്‍ണ്ണനെ വധിക്കുന്നതിനെക്കുറിച്ച് എപ്പോഴും ചിന്തിച്ചു പോന്നത് ജ്യേഷ്ഠസഹോദരനാണെന്ന് അറിയാതെ പോയതിനാലായിരുന്നല്ലോ. 

വ്യാവഹാരിക ലോകത്തില്‍ ഏതേതു സന്ദര്‍ഭങ്ങളില്‍ അന്യന്റെ വാക്കും പ്രവൃത്തിയും നമുക്ക് വേദനാജനകമായി തോന്നിയാലും ഉടന്‍ അസഹിഷ്ണുതയാല്‍ പ്രതികരിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. അഹിംസയെന്ന മൂല്യത്തെ മുറുകെപ്പിടിക്കാന്‍ മനസ്സിരുത്താം. വേദന സമ്മാനിച്ച വ്യക്തിയെ കൂടുതല്‍ അറിയാന്‍ ഉദ്യമിക്കാം. ഈശ്വര സാക്ഷാത്ക്കാരത്തിന്റെ കാര്യത്തിലും അടുത്തു നില്‍ക്കുന്ന അനുജനെ കണ്ടറിയുകയാണ് ആദ്യം വേണ്ടതെന്ന് മഹാകവി ഉള്ളൂര്‍ പ്രേമസംഗീതത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

തിരുത്തപ്പെടേണ്ട വ്യക്തികള്‍ ഇല്ലെന്ന് ഇതിനര്‍ത്ഥമില്ല. അഹിംസയെ ദൗര്‍ബ്ബല്യമെന്ന് മറ്റുള്ളവര്‍ പരിഹസിക്കാനുള്ള സാധ്യതയും ഉണ്ട്. ഏവരുടേയും നന്മ ലക്ഷ്യമാക്കി അവിടെയൊക്കെ ഇടപെടാന്‍ നമുക്കുത്തരവാദിത്തമുണ്ട്. (സങ്കുചിത സ്വാര്‍ത്ഥവും, ദൂരക്കാഴ്‌ച്ചക്കുറവും കാരണം സമാജത്തിന് വലിയ ദ്രോഹം സമ്മാനിക്കുന്ന വിദ്രോഹ ശക്തികളെ ചെറുക്കുന്നതിന് സമര്‍ത്ഥമായി ഹിംസ ആവാം. അത് അഹിംസാ ധര്‍മ്മത്തിന്റെ ഉചിതമായ പ്രയോഗമായിരിക്കും) എന്നാല്‍ അത് അറിവിന്റെ പക്വതയില്‍ നിന്ന് അവധാനതയോടെ ചെയ്യേണ്ട കാര്യമാണ്. ആവേശത്തില്‍ പൊട്ടിത്തെറിക്കുന്നത് ജ്ഞാന സ്വരൂപ സാക്ഷാത്ക്കാരത്തിന്റെ യാത്രയില്‍ തടസ്സം സൃഷ്ടിക്കും. തെറ്റെന്ന് വിലയിരുത്തുന്നതിനു പിറകിലും, തിരുത്തുന്ന കാര്യത്തിലും ധ്യാനാത്മക വിവേക വിചാരം വേണമെന്നു സാരം. 

അഹിംസയെന്ന മൂല്യത്തിന്റെ പരിപാലനം അന്യന് ദേഹോപദ്രവം നല്‍കുന്നില്ലെന്ന അച്ചടക്കത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അപരന്റെ അസ്തിത്വത്തേയും, ആവശ്യങ്ങളേയും, പ്രതിഭയേയും, അഭിപ്രായങ്ങളേയും സാദരം മാനിക്കുന്നത് അഹിംസാ പാലനമാണെന്ന് വിലയിരുത്തേണ്ടതുണ്ട്. സ്വാഭിപ്രായം മറ്റുള്ളവരില്‍  ധിക്കാരപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്നത് ഹിംസയാണ്. ഗൗരവതരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോള്‍ സഹിഷ്ണുതയോടെ  ചര്‍ച്ചക്ക് തയ്യാറാവുന്നത് അഹിംസാ സമീപനം ഉറപ്പാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.