Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അന്ന് എകെജി പറഞ്ഞതിങ്ങനെയാണ് സമര വിരുദ്ധരേ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 04:04 pm IST
in Special Article

എ കെ ജിദിനമാണിന്ന്. മണ്ണിനുവേണ്ടി എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഞാന്‍ ഇങ്ങനെ വായിക്കുന്നു;

‘കീരിത്തോട്ടില്‍ കുടിയിറക്കു നടക്കുന്നതായ വിവരം അറിഞ്ഞപ്പോള്‍ ഞാന്‍ വ്യസനിച്ചു. അമരാവതി സത്യാഗ്രഹത്തിന്റെ അവസാനം നല്‍കിയ എല്ലാ ഉറപ്പുകളും ഗവണ്‍മെന്റ് അവഗണിക്കുകയാണ്. ജനങ്ങളാണതിന് മറുപടി പറയേണ്ടത്. പാര്‍ട്ടിയിലാണെങ്കില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുള്ള കാലം. ഞാന്‍ അമരാവതിയില്‍ ചെയ്തതിനെപ്പറ്റിപ്പോലും ചിലര്‍ക്കു തൃപ്തിയുണ്ടായിരുന്നില്ല. സമരവിരുദ്ധ സഖാക്കള്‍ക്ക് പ്രമാണിത്തം ഉള്ള കാലമായിരുന്നു അത്. ഞാന്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിയോടാലോചിക്കാതെ വ്യക്തി പ്രഭാവത്തിനായി സ്വന്തം നിലയ്‌ക്കാണെന്നവര്‍ പ്രചരണം ആരംഭിച്ചിരുന്നു. അങ്ങനെ മാനസികമായി ഞാന്‍ വല്ലാതെ വിഷമിച്ചിരിക്കുന്ന കാലം. …….’

സമരവിരുദ്ധ നേതാക്കള്‍ എകെജിയെപ്പോലും വെറുതെ വിട്ടിട്ടില്ല. ആ പ്രമാണിത്തം ഇപ്പോള്‍ ഉച്ചാവസ്ഥയിലാണ്. എകെജിയുടെ സമരപാത പിന്തുടരുന്നവര്‍ തുടര്‍ച്ചയായി ആക്ഷേപിക്കപ്പെടുന്നു. മാവോയിസ്റ്റുകളെന്നും തീവ്രവാദികളെന്നും അവര്‍ക്ക് വിളിപ്പേരു ചാര്‍ത്തുന്നു. സ്വന്തം പ്രദേശത്തിനപ്പുറമുള്ള സമരങ്ങളില്‍ ആര്‍ക്കെന്തു കാര്യമെന്ന് അട്ടഹസിക്കുന്നു. ‘പ്രോജക്റ്റുകള്‍ക്കു വേണ്ടിയുള്ള കുടിയൊഴിപ്പിക്കലുകള്‍ തോക്കും ലാത്തിയുമുപയോഗിച്ചു നടപ്പാക്കാമോ? പുനരധിവാസം ഉറപ്പാക്കാതെ ദേശീയ പുനരുദ്ധാരണം എങ്ങനെ സാധ്യമാവാനാണ്? എന്നെല്ലാമുള്ള എ കെ ജിയുടെ ചോദ്യങ്ങള്‍ ഇപ്പോള്‍ നമ്മുടെ ദേശീയപാതയോരത്ത് മുഴങ്ങുന്നുണ്ട്.

പാര്‍ട്ടിയിലെ ആ പഴയ സമരവിരുദ്ധ പ്രമാണിമാരുടെ വംശം ഭരണചക്രം തിരിക്കുകയാണ്. അവര്‍ പുതുമുതലാളിത്തത്തോടുള്ള കൂറ് മൂടിവെയ്‌ക്കുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവത്ക്കരണത്തിന് സംസ്ഥാനത്തെ ദേശീയപാത ഒട്ടും വിമുഖത കാട്ടാതെ അവര്‍ വിട്ടുകൊടുക്കുന്നു. കേന്ദ്രവും ദേശീയപാതാ അതോറിറ്റിയും ബിഒടി മുതലാളിത്തവും ഒരു ചോദ്യംകൊണ്ടോ സമരംകൊണ്ടോ വേദനിച്ചുകൂടാത്ത പുണ്യനാമങ്ങളെന്ന് അവര്‍ മുട്ടു കുത്തുന്നു. അവരെ പ്രസാദിപ്പിക്കാന്‍ സഹോദരങ്ങളെ കണ്ണും കൈയും കെട്ടി ബലിപീഠത്തില്‍ കിടത്തുന്നു.

എകെജിയുടെ രാഷ്‌ട്രീയം ജനങ്ങളുടെ അതിജീവന സമരങ്ങളുടേതാണ്. അതു കമ്യൂണിസ്റ്റു പാര്‍ട്ടി നിലപാടായേ ജനം കണ്ടിട്ടുള്ളു. എന്നാലിപ്പോള്‍ എകെജിയുടെ സമരപാത സിപിഎം തള്ളിക്കളയുകയും വികസന വായ്‌ത്താരി മുഴക്കുകയും ചെയ്യുമ്പോള്‍ അമ്പരപ്പുണ്ടാകുന്നു. ഈ എ കെ ജിദിനം, എകെജിയുടെ പാര്‍ട്ടി എകെജിയെ തോല്‍പ്പിക്കുന്ന രാഷ്‌ട്രീയ സന്ദര്‍ഭത്തിലാണെന്നത് ദുഖകരമാണ്.

എകെജി സൂചിപ്പിച്ച പാര്‍ട്ടിയിലെ സമര വിരുദ്ധരായ സഖാക്കള്‍ കീഴാറ്റൂരില്‍ ദൂരങ്ങളില്‍നിന്നെത്തുന്ന എകെജിരാഷ്‌ട്രീയക്കാരെ തടയാന്‍ കാവല്‍മാടമൊരുക്കുകയാണ്. 24ന് അവരുടെ റൂട്ട്മാര്‍ച്ചുണ്ട്. വയലുകള്‍ കോര്‍പറേറ്റ് ചൂഷണത്തിന് നിക്ഷേപവസ്തുവാക്കാന്‍ നികത്തല്‍യാഗം വരികയായി. യാഗരക്ഷയ്‌ക്ക് കാവല്‍സേന തയ്യാര്‍!

അതിന്റെ പ്രചാരണാര്‍ത്ഥമാവാം കീഴാറ്റൂര്‍ സമര നേതാവ് സന്തോഷിന്റെ വീട് ഇന്നലെ അക്രമിക്കപ്പെട്ടത്. ആരാണ് അക്രമിച്ചതെന്ന് സിപിഎം കണ്ടെത്തും. കണ്ണൂരില്‍ അതിനുള്ള ശേഷി മറ്റാര്‍ക്കാണ്? അക്രമിക്കപ്പെടാനും ഒരു പക്ഷെ ടി പി ചന്ദ്രശേഖരനെപ്പോലെ വെട്ടി വീഴ്‌ത്തപ്പെടാനും ഒരിരകൂടി ചെന്നുപെടുന്നുവല്ലോ എന്ന് പൊതുസമൂഹമാകെ വേദനിക്കുന്നുണ്ട്. ഒന്നുകില്‍ പാര്‍ട്ടിക്കു കീഴ്‌പ്പെടുക അല്ലെങ്കില്‍ കൊല്ലപ്പെടുക എന്നു വിധിക്കാന്‍ ഏതു നീതിപീഠത്തെക്കാളും കരുത്തുള്ള വിധികര്‍ത്താക്കളുണ്ട്. ആത്മാഭിമാനമുള്ളവര്‍ അനിവാര്യമായ മരണം ഏറ്റുവാങ്ങും. അല്ലാത്തവര്‍ മധുരം നുണയാന്‍ മുട്ടിലിഴയും. മുട്ടിലിഴയുന്നവരുടെ നേതാക്കള്‍ക്ക് പോരാളികളുടെ നേതാവായ എകെജിയെ ഭയക്കാതെ തരമില്ല.

എകെജി പാര്‍ട്ടിയിലെ വലതുപക്ഷത്തെ ഒരിക്കല്‍ ഓര്‍മ്മിപ്പിച്ച എംഗല്‍സിന്റെ വചനം ഇപ്പോള്‍ പ്രസക്തമാകുന്നു. റിവിഷനിസ്റ്റുകളെ ചൂണ്ടി എംഗല്‍സ് മാര്‍ക്‌സിനോട് പറഞ്ഞ കാര്യമാണത്. ‘ഞാന്‍ ഭയങ്കര സര്‍പ്പങ്ങളെ വിതച്ചു, പക്ഷെ കൊയ്തത് പുഴുക്കളെയാണ്’ എന്ന് ആ മാന്യന്മാരോടു പറയൂ സഖാവേ. അതെ, നമുക്ക് കാതോര്‍ക്കാം, എ കെ ജി അങ്ങനെ പറയുന്നുണ്ടാവണം ഇന്നത്തെ നേതാക്കളോട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.