Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാട്ടുതീക്കാലത്തെ വനസംരക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 02:50 am IST
in Vicharam

അതിരപ്പിള്ളിയിലും വയനാട്ടിലും കൊട്ടക്കമ്പൂരിലും വനത്തില്‍ തീ. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ടിന് സമീപം കൊരങ്ങിണിമലയിലുണ്ടായ കാട്ടുതീയില്‍ 17 പേരാണ് മരണമടഞ്ഞത്. ഈ വേനലില്‍ സംസ്ഥാനത്ത് വ്യാപകമായി കാട്ടുതീ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവയില്‍  പലതും മനുഷ്യനിര്‍മ്മിത കാട്ടുതീയാണെന്ന നിഗമനത്തിലാണ് ജനങ്ങള്‍. വനംകൊള്ളക്കാരും കയ്യേറ്റക്കാരും വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരും അറിഞ്ഞുകൊണ്ടുള്ള നാടകമായിട്ടാണ് കാട്ടുതീയെ വിലയിരുത്തുന്നത്. വട്ടവടയിലും കൊട്ടക്കമ്പൂരും വ്യാജപട്ടയങ്ങളും വ്യാജ പവര്‍ ഓഫ് അറ്റോര്‍ണിയും വഴി രാഷ്‌ട്രീയനേതാക്കളും ജനപ്രതിനിധികളും വനഭൂമി തട്ടിയെടുക്കുവാന്‍ ശ്രമം നടക്കുന്ന സമയത്തുതന്നെയാണ് കുറിഞ്ഞിമല ഉദ്യാനത്തിന്റെ 300 ഹെക്ടര്‍ കുറിഞ്ഞിച്ചെടികളും യൂക്കാലിപ്റ്റസ് മരങ്ങളും ഭൂമാഫിയ ചുട്ടുചാമ്പലാക്കിയത്. എന്നാല്‍ ഇത് സാധാരണ കാട്ടുതീ മാത്രമാണെന്ന് കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു നല്‍കി!

ഈ സാഹചര്യത്തിലാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ 2012 മുതല്‍ ആചരിച്ചുവരുന്ന ലോക വനദിനം ഇന്ന് ആചരിക്കുന്നത്. വനം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് വനദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 29 ശതമാനം വനമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇത് ഏകദേശം 11309.5 ചതുരശ്ര കിലോമീറ്ററിന് തുല്യമാണ്. ഭാരതത്തിന്റെ ഭൂവിസ്തൃതിയുടെ 24.4 ശതമാനം വനമുണ്ട്. അത് ഉദ്ദേശം 802088 ചതുരശ്ര കിലോമീറ്ററാണ്. ലോകത്തെ വനവിസ്തൃതിയില്‍ പത്താം സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്. പ്രതിവര്‍ഷം ലോകത്ത് 29.7 ദശലക്ഷം ഹെക്ടര്‍ വനഭൂമി നഷ്ടമാകുന്നുവെന്നാണ് 2016-ലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

വര്‍ഷങ്ങളായി ഭാരതത്തിന്റെ വിസ്തൃതിയുടെ 33 ശതമാനമെങ്കിലും വനമാക്കി മാറ്റുവാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും വനമേഖലയുണ്ട്. വനവിസ്തൃതിയുടെ കാര്യത്തില്‍ കേരളത്തില്‍ 1533.8 ചതുരശ്ര കി.മീ ഉള്ള പത്തനംതിട്ട ജില്ല ഒന്നാംസ്ഥാനത്തും 1527.5 ചതുരശ്ര കി.മീ വനവിസ്തൃതിയുള്ള പാലക്കാട് രണ്ടാംസ്ഥാനത്തുമാണ്. വനമേഖലയുള്ള ജില്ലകളില്‍ കോട്ടയം ജില്ലയിലാണ് ഏറ്റവും കുറവ്  (100.9 ചതുരശ്ര കി.മീ). റിമോട്ട് സെന്‍സിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനം നഷ്ടമായത് (ഉദ്ദേശം 906440 ഹെക്ടര്‍) 1973-നും 2016-നും ഇടയിലാണെന്ന് ബെഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് വ്യക്തമാക്കുന്നു. ഇത് സംസ്ഥാനത്തുണ്ടായിരുന്ന വനമേഖലയുടെ 50 ശതമാനത്തില്‍ കൂടുതലാണെന്ന് കണക്കാക്കപ്പെടുന്നു. 

വനം വെട്ടിമാറ്റി ചായ, റബ്ബര്‍, കാപ്പി, തെങ്ങ് എന്നിവ നട്ടുപിടിപ്പിക്കുന്ന പ്രവണത സംസ്ഥാനത്തുടനീളം കണ്ടുവരുന്നു. ഇടുക്കി ജില്ലയിലെ മാങ്കുളം, മൂന്നാര്‍ എന്നീ സ്ഥലങ്ങള്‍ക്കു പുറമെ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടും വ്യാപകമായ നശീകരണം നടന്നുകൊണ്ടിരിക്കുന്നു. വനമേഖലയ്‌ക്കു പകരം പ്ലാന്റേഷന്‍ കൃഷിരീതി അവലംബിക്കുന്നത് സംസ്ഥാനത്തിന്റെ ഇക്കോളജിക്കല്‍ സന്തുലിതാവസ്ഥ തകരാറിലാക്കുന്ന സ്ഥിതിയിലേക്ക് തള്ളിവിടുമെന്ന് ഐഐഎസ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 

വയനാട്ടിലെ വ്യാപകമായ വനംകയ്യേറ്റങ്ങളും വനനശീകരണവും ജില്ലയെ കടുത്ത ജലക്ഷാമത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. 2016-ല്‍ മാത്രം 165 ഇടങ്ങളില്‍ സംസ്ഥാനത്തെ വനങ്ങളില്‍ കാട്ടുതീ പ്രത്യക്ഷപ്പെട്ടു. ഏറ്റവും കൂടുതല്‍ കാട്ടുതീ ഉണ്ടായത് ഇടുക്കിയിലും വയനാട്ടിലുമാണെന്ന് കേരള വനംവകുപ്പ് സാക്ഷ്യപ്പെടുത്തുന്നു. ഇരുസ്ഥലങ്ങളിലും 2016-ല്‍ മാത്രം 71 തവണ വലിയ കാട്ടുതീ ഉണ്ടായി. വയനാട്ടിലെ 26 സ്ഥലങ്ങളിലുണ്ടായ കാട്ടുതീയില്‍ 417.8 ഹെക്ടര്‍ വനഭൂമി അഗ്‌നിക്കിരയായി. 

സംസ്ഥാനത്തെ വനമേഖലയില്‍ 23 ഫോറസ്റ്റ് ഡിവിഷനുകളിലായി 7801.11 ഹെക്ടര്‍ ഭൂമി കയ്യേറ്റക്കാരുടെ അധീനതയിലായി. 2016 മാര്‍ച്ച് 31-ലെ സംസ്ഥാന വനംവകുപ്പിന്റെ പഠനറിപ്പോര്‍ട്ട് പറയുന്നത് തിരുവനന്തപുരം, ചാലക്കുടി, കാസര്‍കോഡ് എന്നീ ഫോറസ്റ്റ് ഡിവിഷനുകളില്‍ വനം കയ്യേറ്റ ശ്രമങ്ങള്‍ നടക്കുന്നില്ലെന്നാണ്. വനംവകുപ്പ് നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടുപ്രകാരം സംസ്ഥാനത്ത് 1130941.71 ഹെക്ടര്‍ വനഭൂമി ഉണ്ടെന്നും പറയുന്നു. 

സംസ്ഥാനത്ത് നടക്കുന്ന വനംകയ്യേറ്റങ്ങളും വനനശീകരണവും തടയുവാന്‍ സംസ്ഥാന വനംവകുപ്പിനാകുന്നില്ലെന്നത് വാസ്തവമാണ്. കേരളത്തിലെ വനമേഖലയിലുണ്ടായ മരങ്ങളുടെ കുറവും കാട്ടുതീയും വരള്‍ച്ചയും വന്യമൃഗങ്ങളെ നാട്ടിലെത്തിക്കുന്നു. സംസ്ഥാനം കുടിവെള്ളക്ഷാമത്തിലേക്ക് വഴുതിവീഴുമ്പോള്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളും ഏറുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ബണ്‍ മലിനീകരണം കുറയ്‌ക്കുവാന്‍ വനങ്ങള്‍ കൂടിയേ തീരൂ. 

സംസ്ഥാനത്തെ 44 നദികളും ഉത്ഭവിക്കുന്ന പശ്ചിമഘട്ടത്തിലെ വനമേഖല അവയുടെ നീരൊഴുക്ക് നിലനിര്‍ത്തുവാന്‍ അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്തെ ഹൈറേഞ്ച് വനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നം നഗരവല്‍ക്കരണമാണ്. വനനിബിഡമായ കുന്നുകള്‍ ഇടിച്ചുനിരത്തി നടക്കുന്ന നഗരവല്‍ക്കരണം വിനോദസഞ്ചാരത്തിന്റെ പേരിലായാലും അപകടമാണ്. വനമേഖല കള്ളപ്പട്ടയം ഉപയോഗിച്ച് തട്ടിയെടുക്കുന്നത് തടയാനെങ്കിലും സര്‍ക്കാരും രാഷ്‌ട്രീയപാര്‍ട്ടികളും മുന്നോട്ടുവരണം. ഈ വനദിനത്തില്‍ അനധികൃത കയ്യേറ്റങ്ങള്‍ തടയുക എന്നതെങ്കിലും സര്‍ക്കാര്‍ നയമായി പ്രഖ്യാപിക്കണം.

e-mail: [email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.