തീക്ഷ്ണ യൗവനത്തിന്റെ മുഖശോഭയായിരുന്ന കവി, ക്ഷുഭിത യൗവനത്തിന് കരള്‍ പകുത്തുനല്‍കിയ കവി. കവിത കരുത്തും കാരുണ്യവുമാവണമെന്ന് ശഠിച്ച കവി മലയാണ്മയുടെ വിശുദ്ധി നശിപ്പിക്കുന്ന വിദ്യാഭ്യാസ രീതിക്കെതിരെ തീക്കനലാവുന്നു. തന്റെ കവിതകള്‍ ഇനി കുട്ടികളെ പഠിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നു. ബിരുദാനന്തര ബിരുദക്കാര്‍ പോലും മലയാളത്തില്‍ അക്ഷരത്തെറ്റുവരുത്തുന്നതില് പരിതപിച്ചാണിത്. അത്തരമൊരു സമൂഹം തന്റെ കവിതകള്‍ വായിക്കണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു.
ആദ്യമായാണ് ഇങ്ങനെ. മലയാളത്തിന്റെ അഭിമാനമായ ഒരു കവി ഇത്തരമൊരു അപേക്ഷയിലേക്കെത്തിയെങ്കില് ഗുരുതരമായ പാകപ്പിഴ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനുണ്ടെന്ന് ഉറപ്പ്. തരം പോലെ മാറ്റിമറിക്കാന്‍ പാകത്തില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ അട്ടിമറിച്ചത് ആരൊക്കെയാണ്. നിരക്ഷരസമൂഹവും പട്ടിണിപ്പാവങ്ങളുമാണ് തങ്ങളുടെ ഉയര്‍ച്ചയ്ക്ക് അടിവളമെന്ന് കരുതുന്നവര്‍ ആരാണ്? അവരൊക്കെയാണ് ഈ കെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒത്താശ ചെയ്തത്. അവസാനിപ്പിക്കണം ഇത്. ഈ കവിയെ നെഞ്ചോടു ചേര്‍ത്ത് കൈരളിയുടെ അഭിമാനം വീണ്ടെടുക്കണം. അതിന് എന്തൊക്കെ ചെയ്യാമെന്ന് ചിന്തിക്കുക.
നിങ്ങള്‍ക്കും പ്രതികരിക്കാം…
എഴുതുക, ഇപ്പോള്‍ത്തന്നെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: