Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജിഎസ്ടി വന്നിട്ടും ഇടത് സര്‍ക്കാരിന്റെ ‘വാറ്റ്’ കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2018, 04:05 am IST
in Kerala

കൊച്ചി: രാജ്യമൊട്ടാകെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നിട്ടും മൂല്യവര്‍ധിത നികുതി (വാറ്റ്)യുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യാപാരികളെ കൊള്ളയടിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും വാറ്റ് ഫയലുകള്‍ തീര്‍പ്പാക്കി ജിഎസ്ടിയിലേക്ക് കടന്നിട്ടും വാറ്റിനെ വിടാന്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അക്കൗണ്ടന്റ് ജനറല്‍ തീര്‍പ്പാക്കിയ വാറ്റ് കേസുകള്‍ പുനഃപരിശോധിച്ച് ജിഎസ്ടിക്ക് പുറമെ നികുതിയും പിഴയും വ്യാപാരികളില്‍ നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ധനവകുപ്പിന്റെ തന്ത്രത്തിന്റെ ഭാഗമാണ് നടപടി.

2011-12 സാമ്പത്തിക വര്‍ഷം മുതല്‍ ജിഎസ്ടി നടപ്പാക്കിയതുവരെയുള്ള മൂല്യവര്‍ധിത നികുതി വിവരങ്ങള്‍ സ്‌ക്രൂട്ട്‌നി അസെസ്‌മെന്റ് എന്ന പേരില്‍ നടത്തി വരികയാണ്. മൂല്യവര്‍ധിത നികുതി നിയമം 2003 അനുശാസിക്കുന്ന രേഖകള്‍ വ്യാപാരികള്‍ ഓഫീസില്‍ സമര്‍പ്പിച്ചില്ലെന്ന് കാണിച്ച് സംസ്ഥാന ടാക്‌സ് കമ്മീഷണര്‍ വ്യാപാരികള്‍ക്ക് നോട്ടീസും അയച്ചു തുടങ്ങി. 15 ഇനം രേഖകള്‍ വരെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, നേരത്തെ ഹാജരാക്കിയ രേഖകള്‍ വീണ്ടും നല്‍കാന്‍ കഴിയാതെ വ്യാപാരികളും നട്ടം തിരിയുകയാണ്. വാറ്റ് നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടി 50 ലക്ഷം രൂപവരെ നികുതിയും പിഴയും അടയ്‌ക്കാന്‍ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

സെയില്‍സ് ടാക്‌സ് കോമ്പൗണ്ടിംഗ് നടത്തിയ സ്വര്‍ണ്ണവ്യാപാരികള്‍, ഹൗസ്‌ബോട്ട് വ്യവസായികള്‍, ക്വാറി നടത്തുന്നവര്‍, കരാറുകാര്‍ എന്നിവരെയാണ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മറ്റുള്ള മുഴുവന്‍ വ്യാപാരികളുടെയും വാറ്റ് റിട്ടേണ്‍ സമര്‍പ്പണം പുനഃപരിശോധിക്കാനാണ് നീക്കം. 

സെയില്‍സ് ടാക്‌സ് കോമ്പൗണ്ടിംഗ് നടത്തിയ വ്യാപാരികളുടെ കണക്ക് പരിശോധിക്കാനോ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്താനോ സര്‍ക്കാറിന് അധികാരമില്ലെന്നിരിക്കെയാണിത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍, കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവിനേക്കാള്‍ നിശ്ചിത ശതമാനം കൂടുതല്‍ തുക അടുത്തവര്‍ഷം വിറ്റുവരവായി കാണിച്ചാണ് വ്യാപാരികള്‍ നികുതി അടയ്‌ക്കുന്നത്. ഇവരുടെ കണക്ക് വീണ്ടും പരിശോധിക്കുന്നത് നിയമത്തിന് വിരുദ്ധമാണെന്നും നികുതി രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കരാറുകാര്‍ക്ക് ചെയ്ത ജോലിക്ക് സര്‍ക്കാറാണ് പണം നല്‍കുന്നത്. മൂല്യവര്‍ധിത നികുതി പിടിച്ച ശേഷമായിരുന്നു പണം നല്‍കിയത്. എന്നാല്‍, വാറ്റ് റിട്ടേണ്‍ സമര്‍പ്പണം പുനഃപരിശോധിക്കുന്നതില്‍ നിന്ന് കരാറുകാരെ ഒഴിവാക്കാത്തതും ദുരൂഹമാണ്. ജിഎസ്ടി നടപ്പിലാക്കുംമുമ്പ് വാറ്റ് റിട്ടേണ്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് രൂപ വ്യാപാരികളില്‍ നിന്ന് പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ചില വ്യാപാരികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ടായതോടെ താത്കാലികമായി നിര്‍ത്തിവെച്ച നടപടിയാണ് വീണ്ടും പുനരാരംഭിച്ചിട്ടുള്ളത്. 

സംസ്ഥാനത്തെ മൂന്നരലക്ഷം വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി. മറ്റുസംസ്ഥാന സര്‍ക്കാറുകളെല്ലാം വാറ്റുമായി ബന്ധപ്പെട്ട കേസുകളെല്ലാം ഒഴിവാക്കിയിട്ടും, കേരളം അതുമായി മുന്നോട്ടുനീങ്ങുന്നത് വ്യാപാര മേഖലയിലെ സ്തംഭനത്തിനിടയാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.