Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അശ്വത്ഥാമാവ് മരിച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2018, 03:15 am IST
in Vicharam

കുരുക്ഷേത്ര യുദ്ധം അവസാനിച്ച രാത്രിയില്‍, ഉറങ്ങിക്കിടന്ന പാണ്ഡവപ്പടയെ  കൂടാരം ആക്രമിച്ച് കൂട്ടക്കൊല ചെയ്ത അശ്വത്ഥാമാവ് പകയുടെ മൂര്‍ത്തിമദ്ഭാവമാണ്. ചിരംജീവിയുമാണ്. യുദ്ധനീതിയുടെ സര്‍വ അതിര്‍വരമ്പുകളും ലംഘിച്ച ചതിയായിരുന്നു അത്. പകയ്‌ക്കും അതിര്‍വരമ്പില്ലല്ലോ. 

പാണ്ഡവരായിരുന്നു അശ്വത്ഥാമാവിന്റെ ലക്ഷ്യം . പക്ഷേ, അവര്‍ കൂടാരത്തിലുണ്ടായിരുന്നില്ല. എങ്കിലും, പാണ്ഡവരുടെ  മക്കളായ അഞ്ചു പാഞ്ചാലീ പുത്രന്മാരും കൊല്ലപ്പെട്ടു. 

പാണ്ഡവരുടെ വംശനാശമായി പിന്നെ ലക്ഷ്യം. അതിനാണ് അര്‍ജുനന്റെ പുത്രന്‍ അഭിമന്യുവിന്റെ ഭാര്യ ഉത്തരയുടെ ഗര്‍ഭത്തിലേക്ക് ബ്രഹ്മാസ്ത്രം തിരിച്ചുവിട്ടത്.

 അര്‍ജുനനും അശ്വത്ഥാമാവും പരസ്പരം അയച്ച ബ്രഹ്മാസ്ത്രങ്ങള്‍ കൂട്ടിമുട്ടി സര്‍വനാശം സംഭവിക്കാതിരിക്കാന്‍, അവ പിന്‍വലിക്കാന്‍ ഇരുവരോടും വേദവ്യാസന്‍ ആവശ്യപ്പെട്ടു. അര്‍ജുനന്‍ അനുസരിച്ചു. അശ്വത്ഥാമാവു തയ്യാറായില്ല. അയച്ച അസ്ത്രം പിന്‍വലിക്കുന്ന പ്രശ്നമില്ലെന്നായിരുന്നു നിലപാട്. എങ്കില്‍ അസ്ത്രത്തെ വഴിതിരിച്ചുവിടാന്‍ വ്യാസന്‍ നിര്‍ദേശിച്ചു. തിരിച്ചുവിട്ടു, ഉത്തരയുടെ ഗര്‍ഭത്തിലേക്ക്. അഭിമന്യു യുദ്ധത്തില്‍ മരിച്ചിരുന്നു. ഈ ഗര്‍ഭസ്ഥ ശിശുവിനെക്കൂടി  ഇല്ലാതാക്കിയാല്‍ പാണ്ഡവരുടെ വംശം കുറ്റിയറ്റുപോകും. അതായിരുന്നു ലക്ഷ്യം. 

പകയുടെ പ്രതീകമായി തലമുറകളിലൂടെ ഇന്നും ജീവിക്കുന്ന അശ്വത്ഥാമാവ് കഴിഞ്ഞ ദിവസം കണ്ണൂരിലെ കീഴാറ്റൂരില്‍ അവതരിച്ചു. അവിടെ സമരം  ചെയ്ത വയല്‍ക്കിളികളുടെ പന്തലടക്കം ആക്രമിച്ച് തീയിട്ടു ചുട്ടു. പാണ്ഡവരുടെ കൂടാരമാണെന്നു ധരിച്ചിട്ടുണ്ടാകും …! 

കുരുക്ഷേത്രത്തില്‍ സഹായികളായുണ്ടായിരുന്ന കൃപാചാര്യരുടെയും മറ്റും സ്ഥാനത്ത് ഇവിടെ പോലീസുണ്ടായിരുന്നു.

ആഴ്ചകള്‍ മുന്‍പാണ്  കോഴിക്കോട്ടെ കോടഞ്ചേരിയില്‍ ഈ പ്രതിഭാസം അവതരിച്ചത്. തേനംകുഴിയില്‍ സിബിയുടെ ഭാര്യ ജ്യോത്സ്നയെന്ന പാവം ഗര്‍ഭിണിയുടെ ഉദരത്തിലേക്കു ബ്രഹ്മാസ്ത്രമല്ല, കാല്‍പ്പാദമാണു പ്രയോഗിച്ചത്. നാലുമാസം പ്രായമായ കുഞ്ഞാണ്  പകയ്‌ക്ക് ഇരയായത്. മെയ്യൂക്കിന്റേയും അധികാരബലത്തിന്റെയും കരുത്തുള്ള ചവിട്ടിനെ ചെറുക്കാന്‍ സ്വന്തം അമ്മയുടെ ഉദരത്തിന്റെ കവചമേ ആ കുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. അതു മതിയാകുമായിരുന്നുമില്ല. ഒറ്റച്ചവിട്ടില്‍ എല്ലാം കഴിഞ്ഞു-പിറക്കാനിരുന്ന കുഞ്ഞിന്റെ ഭാവിയും അവനേപ്രതി അച്ഛനമ്മമാര്‍ നെയ്തിരുന്ന സ്വപ്നങ്ങളും. 

അശ്വത്ഥാമാവ് ഒരു പ്രതീകമാണല്ലോ. ഒരിക്കലും അടങ്ങാത്ത പകയുടെ പ്രതീകം. സമൂഹത്തില്‍ പല രൂപത്തിലും ഭാവത്തിലും അതു പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു. വ്യക്തിയായല്ല, സംഘങ്ങളായിത്തന്നെ. 

മുന്‍പ് എം.വി. രാഘവനോടുള്ള പകയുടെ പേരില്‍ പാപ്പിനിശ്ശേരി പാമ്പു വളര്‍ത്തല്‍ കേന്ദ്രത്തിലെ പാമ്പുകളെപ്പോലും ചുട്ടുകൊന്ന ചരിത്രമുണ്ട് അത്തരം സംഘത്തിന്. രാജവെമ്പാലയും മൂര്‍ഖനും അണലിയും ചീറ്റുന്ന വിഷത്തേക്കാള്‍ ശക്തി മനുഷ്യന്റെ പകയുടെ വിഷത്തിനുണ്ടെന്ന് അന്നു ബോധ്യമായി. അവിടത്തെ അന്തേവാസികളായിരുന്ന കുരങ്ങന്മാരേയും ഉടുമ്പിനേയും മുതലകളേയും ഒന്നും അവര്‍ വെറുതെ വിട്ടില്ല. മുനുഷ്യന്റെ ആ ക്രൂരത കണ്ട് വിറങ്ങലിച്ചു കൂട്ടില്‍ പകച്ചുനില്‍ക്കുന്ന ഒരു കുരങ്ങന്റെ ചിത്രം മാധ്യമങ്ങളില്‍ വന്നത് ഓര്‍മയില്‍ നിന്നു മറഞ്ഞിട്ടില്ല. 

അവിടെ അവതരിച്ച അശ്വത്ഥാമാവു തന്നെയായിരിക്കണം പിന്നീട് കണ്ണൂരില്‍ ഒരു സ്‌കൂളിലെ ക്ളാസ് മുറിയില്‍ ജയകൃഷ്ണന്‍ എന്നൊരു അധ്യാപകനു മുന്നില്‍ അവതരിച്ചത്. അതല്ലെങ്കില്‍, കുട്ടികളുടെ മുന്നിലിട്ട് ഒരു അധ്യാപകനെ അത്ര ഭീകരമായി വെട്ടിക്കൊല്ലാന്‍ ആര്‍ക്കാണു കഴിയുക! ഇളംതലമുറയുടെ മനസ്സിലേക്കും മസ്തിഷ്‌കത്തിലേക്കും കൂടി ഈ ക്രൂരതയുടെ മുഖം തേച്ചുപിടിപ്പിക്കുകയായിരുന്നു ആ സംഭവത്തിലൂടെ. ടി.പി. ചന്ദ്രശേഖരന്‍ എന്ന ശത്രുവിനു മുന്നില്‍ 51 വെട്ടുകളായി അവതരിച്ച ആ പ്രതിഭാസം തന്നെയാവും മട്ടന്നൂരില്‍ ഷുഹൈബ് എന്ന യുവാവിനെ 37 വെട്ടുവെട്ടി കൊലവിളി നടത്തിയത്. കതിരൂരിലെ മനോജും നാദാപുരത്തെ ഷുക്കൂറും വളപട്ടണത്തെ മുഹമ്മദും തലശ്ശേരിയിലെ ഫസലും എല്ലാം ആ പകപോക്കലില്‍ പൊലിഞ്ഞവര്‍ തന്നെ. പാലക്കാട്ട് ഒരു അമ്മയും മകളും കത്തിയമര്‍ന്നതും ഇതേ പകയുടെ തീയിലായിരിക്കണം. 

അഞ്ചു പുത്രന്മാരെ നഷ്ടപ്പെട്ട പാഞ്ചാലിയുടെ വിലാപമാണ് ഇന്നു കോടഞ്ചേരിയിലെ ജ്യോസ്നയെപ്പോലുള്ളവരിലൂടെ കേള്‍ക്കുന്നത്. തലമുറകള്‍ ഏറെ കഴിഞ്ഞെങ്കിലും അതിനു മാറ്റമൊന്നുമില്ല. പുത്രദുഖത്തിന്റെ വിലാപമാണത്. പാപ്പിനിശ്ശേരിയില്‍ കൂടിന്റെ അഴികള്‍ക്കിടയിലൂടെ പകച്ചുനോക്കിയ ആ മിണ്ടാപ്രാണിയുടെ മുഖത്തെ ഭീതിയാണ് ഇന്നു സമൂഹത്തിലെ സാധാരണക്കാരുടെ മുഖത്തും. അടുത്തതു താനാകുമോ എന്ന പേടി. എന്തു ചെയ്യാം, അശ്വത്ഥാമാവു മരിച്ചിട്ടില്ല…! മനസ്സില്‍നിന്നു തുളുമ്പുന്ന പകയുടേയും നെറ്റിയിലെ പുണ്ണില്‍നിന്ന് ഒഴുകുന്ന പഴുപ്പിന്റെയും ചലത്തിന്റേയും ദുര്‍ഗന്ധവും പേറി, സമൂഹത്തിനു ശാപമായി അലഞ്ഞുകൊണ്ടേയിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.