ഉദുമ: യുവാവിനെ നിര്‍ബന്ധിച്ച് മതംമാറ്റി തട്ടിക്കൊണ്ടുപോയതായി കുടുംബം. പള്ളിക്കര ചന്ദ്രപുരത്തെ ഉപേന്ദ്രന്റെ മകന് മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്യുന്ന യോഗേഷി(32)നെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയനാക്കിയതെന്ന് പരാതിയുയര്‍ന്നിരിക്കുന്നത്.
2017 ഫെബ്രുവരിയിലാണ് യോഗേഷ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും ജോലിക്കായി ഷിപ്പിംഗ് കമ്പനിയിലേക്ക് പോയത്. തുടര്‍ന്ന് അതേവര്‍ഷം ഒക്ടോബറില്‍ ഷിപ്പില്‍ നിന്നും ഇറങ്ങുന്നതുവരെ വീട്ടുകാരുമായും ഭാര്യയുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അന്വേഷണം നടത്തിയപ്പോഴാണ് കൊല്ലം സ്വദേശിനിയായ യുവതിയോടൊപ്പം ഇസ്ലാം മതം സ്വീകരിച്ച് താമസമാക്കിയെന്ന് അറിയാന്‍ കഴിഞ്ഞത്. യോഗേഷിനെ പ്രണയം നടിച്ച് വശത്താക്കി പൊന്നാനിയില്‍ കൊണ്ടുപോയി മതം മാറ്റുകയായിരുന്നു. അല്‍ത്താഫ് അലി എന്ന പേരും സ്വീകരിച്ചു.
അഞ്ജു പിള്ള എന്ന യുവതിക്ക് മുംബൈ കേന്ദ്രീകരിച്ച് മതംമാറ്റത്തിന് നേതൃത്വം കൊടുക്കുന്ന തീവ്ര ഇസ്ലാമിക സംഘടനയുമായി ബന്ധമുളളതായി യോഗേഷിന്റെ കുടുംബംഗങ്ങള്‍ പറഞ്ഞു.
യോഗേഷിനെ കാണാനില്ലെന്ന് കാണിച്ച് ഒരുമാസം മുമ്പ് പിതാവ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. രണ്ടാഴ്ച മുമ്പ് മകനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് ബേക്കല്‍ പോലീസിലും പരാതി നല്കി. ഹോങ്കോങ്ങ് ആസ്ഥാനമായുള്ള ഷിപ്പിംഗ് കമ്പനിയുടെ ചൈനഡോള്‍ കപ്പലിലാണ് യോഗേഷ് രണ്ടുവര്‍ഷമായി. ഷിപ്പില്‍ നിന്ന് ഇറങ്ങിയപ്പോള്‍ യോഗേഷ് ഭര്‍ത്താവാണെന്ന് കാണിച്ച് വ്യാജരേഖ ചമച്ച് മുംബൈയില്‍ അഞ്ജുവിനൊപ്പം താമസിച്ചിരുന്നു.
ഇവര്‍ വിവാഹിതയാണ് അഞ്ച് വയസുള്ള കുട്ടിയുമുണ്ട്. വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കോടതിയില്‍ നിലവില്‍ കേസു നടക്കവെയാണ് യോഗേഷിനെ വശത്താക്കിയത്. ഉദുമയിലുണ്ടായ ബാങ്ക് അക്കൗണ്ട് ഗുജറാത്തിലേക്ക് മാറ്റിയതായും വീട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: