ഇരിട്ടി: കര്‍ണ്ണാടകയില്‍ നിന്നും രേഖകളില്ലാതെ ടൂറിസ്റ്റ് ബസ്സുകളില്‍ കേരളത്തിലേക്കു കടത്തുകയായിരുന്ന ഒരു കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഉളിക്കല്‍ മാട്ടറ കാലാങ്കിയിലെ കുളങ്ങര ഹൗസില്‍ കെ.സി.സോണിമോന്‍ (35), മലപ്പുറം കല്ലേപ്പാടം തൊട്ടിപ്പറമ്പ് ഹൗസില്‍ ടി.പി.മുഹമ്മദ് അന്‍ഷാദ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇരിട്ടി എസ്ഐ പി.സി.സഞ്ജയ് കുമാറിന്റെ നേത്യത്വത്തില്‍ പ്രത്യേകം രൂപീകരിച്ച പത്തംഗ സ്ക്വാഡ് ബുധനാഴ്ച പുലര്‍ച്ചയോടെ കുന്നോത്ത് ഹൈസ്കൂളിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍ പണം പിടികൂടുന്നത്. ടൂറിസ്റ്റ് ബസ്സുകളുടെ െ്രെഡവറുടെ സീറ്റിനോട് ചേര്‍ന്ന കാബിന് മുകളില്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളാക്കി സഞ്ചിയില്‍ പൊതിഞ്ഞുവെച്ച നിലയിലായിരുന്നു പണം. പോലീസ് പണം കണ്ടെടുത്ത ഉടനെ പ്രതികള്‍ പണം തങ്ങളുടേതാണെന്ന് പോലീസിനോട് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ബംഗളൂരുവില്‍ നിന്നും തങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരാള്‍ തന്നയച്ചതാണ് പണമെന്നും തലശ്ശേരിയില്‍ എത്തുമ്പോള്‍ കോഴിക്കോട് കൊടുവള്ളിയില്‍ നിന്നും തങ്ങളെ ഫോണിലൂടെ ബന്ധപ്പെടുന്നയാള്‍ക്ക് കൈമാറാനാണ് നിര്‍ദ്ദേശമെന്നും ഇവര്‍ പോലീസിനോട് പറഞ്ഞതായി എസ്ഐ അറിയിച്ചു. പോലീസ് പണവും പ്രതികളെയും കോടതിയില്‍ ഹാജരാക്കി .
എസ്ഐ സഞ്ജയ്കുമാറിനെക്കൂടാതെ സ്ക്വാഡ് അംഗങ്ങളായ ജൂനിയര്‍ എസ്ഐ രഞ്ജിത്ത്, എഎസ്ഐമാരായ ബനഡിക്ട്, സതീശന്, സിപിഒമാരായ ശ്രീശന്, മനോജ്, മഹേഷ്, വിനീഷ്, അജേഷ്, നവാസ്, സുധീഷ് എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: