Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ വാഞ്ചിയത്തെ വഞ്ചിനാഥസ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 03:35 am IST
inSamskriti

തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് ശ്രീവാഞ്ചിയം ഗ്രാമം. ഭൂമിയില്‍ ആദ്യം ഉല്‍ഭൂതമായ സ്വയംഭൂ ലിംഗമാണ് ഇവിടുത്തേത് എന്ന് പറയപ്പെടുന്നു. ഏറ്റവും പഴക്കമേറിയ ശിവക്ഷേത്രമത്രെ ഇത്. പ്രളയത്തിനു മുന്‍പുതന്നെ പടിഞ്ഞാറോട്ട് അഭിമുഖമായി ഈ ശിവലിംഗം ഇവിടെ ഉണ്ടായിരുന്നു എന്നും സൂര്യഭഗവാന്‍ ഈ ലിംഗത്തെ ഉപാസിച്ചിരുന്നു എന്നു കരുതപ്പെടുന്നു. ഈ സ്വയംഭൂലിംഗം പടിഞ്ഞാറോട്ടും കിഴക്കോട്ടും അഭിമുഖമായി കാണപ്പെടുന്നതുകൊണ്ട് പൂജകളും രണ്ടു ദിശകളിലേക്കായാണ് നടത്താറുള്ളത്. ദേവന്‍ വഞ്ചിനാഥന്‍, ദേവി മംഗളാംബിക.

യമധര്‍മ്മരാജന് പ്രത്യേക സന്നിധിയുണ്ട് ക്ഷേത്രത്തില്‍. നിത്യപൂജാവേളകളില്‍ ഈ ദേവന് പ്രാധാന്യം കല്‍പ്പിക്കുകയും ചെയ്യുന്നു.

തന്റെ ചുമതലകള്‍ നിറവേറ്റുന്നതുവഴി തന്നില്‍ അടിഞ്ഞുകൂടുന്ന പാപഭാരത്തെക്കുറിച്ച് യമധര്‍മ്മരാജന്‍ വേവലാതി പൂണ്ടു, ഇതിനൊക്കെ പരിഹാരമുണ്ടോ എന്നോര്‍ത്ത് ചിന്താമഗ്നനായി. ഇതിന് ഒരു പരിഹാരം കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ബ്രഹ്മാവ് പ്രതിവിധി നിര്‍ദ്ദേശിച്ചതനുസരിച്ച്  ശിവഭജനത്തിന് ഉചിതമായ സ്ഥലം തേടിയലഞ്ഞ യമരാജന്‍ കാവേരീനദീതീരത്തെ ഗന്ധാരണ്യം എന്ന ചന്ദനക്കാട്ടിലെത്തി. യമന്റെ തീവ്രഭക്തിയില്‍ സംപ്രീതനായ ശിവന്‍ പ്രത്യക്ഷപ്പെട്ട് തനിക്കായി ഇവിടെത്തന്നെ ഒരുക്ഷേത്രം നിര്‍മിക്കാന്‍ യമനോട് ആവശ്യപ്പെട്ടു. തന്റെ വാഹനമായി യമനും സമീപത്തുതന്നെ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. അങ്ങനെയാണ് യമന്റെ സാന്നിദ്ധ്യം ഇവിടെ ഉണ്ടായത്. യമന്റെ ആഗ്രഹപ്രകാരം പ്രത്യേകസന്നിധി നിര്‍മിക്കുവാനും അനുമതി നല്‍കി. സാധാരണ ശിവക്ഷേത്രങ്ങളില്‍ ഗണപതി ഭഗവാനെയാണല്ലൊ ആദ്യം തൊഴാറുള്ളത്. ഇവിടെ ഗണപതിയെ തൊഴുന്നതിന് മുന്‍പ് യമരാജനെ തൊഴണമെന്നാണ്.

ക്ഷേത്രത്തില്‍ കടന്നാല്‍ വലതുവശത്ത് ആദ്യം കാണുക ഗുപ്തഗംഗ എന്ന തീര്‍ത്ഥക്കുളമാണ്.

യമസന്നിധി ആദ്യപ്രാകാരത്തില്‍ തന്നെയാണ്- ക്ഷേത്രത്തില്‍ കടക്കുമ്പോള്‍ ഇടതുവശത്തായി. തെക്കോട്ട് അഭിമുഖമായാണ് യമസന്നിധി. യമനു സമീപത്തായി നില്‍ക്കുന്ന നിലയിലുള്ള കുബേരവിഗ്രഹവുമുണ്ട്. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മരണത്തിന് തൊട്ടുമുന്‍പുള്ള ദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.

പാപമോചനം നേടാമെന്നതിനാല്‍ ഈ ക്ഷേത്രം മുക്തിക്ഷേത്രം എന്നറിയപ്പെടുന്നു. ജനങ്ങള്‍ സ്വന്തം പാപങ്ങളില്‍നിന്ന് മുക്തി നേടുന്നതിനായി ഗംഗയില്‍ മുങ്ങിക്കുളിക്കുകയും ഈ പാപഭാരങ്ങളത്രയും തന്നില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നത് ഓര്‍ത്ത് ഗംഗാനദി വ്യാകുലയായി. പാപങ്ങളില്‍നിന്ന് മോചനം നേടുന്നതിനായി ശിവന്റെ നിര്‍ദ്ദേശമനുസരിച്ച് ഗംഗാദേവി ഗുപ്തഗംഗയില്‍ സ്‌നാനം ചെയ്ത് സ്വയം ശുദ്ധീകരിച്ചതായി പറയപ്പെടുന്നു. ഈ തീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ചാല്‍ പാപമോചനം നേടാം, പുനര്‍ജന്മം ഉണ്ടാവുകയുമില്ല.

അകത്തെ പ്രാകാരത്തിലേക്ക് കടക്കുന്ന സ്ഥലത്ത് വിനായകന്റെയും ബാലമുരുകന്റെയും സന്നിധികളുണ്ട്. അകത്തെ പ്രാകാരത്തിലാണ് ദേവി സുഗന്ധകുന്ദളാംബികയുടെ സന്നിധി. ആദ്യപ്രാകാരത്തിലെ ഒരു തൂണില്‍ വെണ്ണൈ പിള്ളൈയാര്‍ എന്നറിയപ്പെടുന്ന ഗണപതിയുണ്ട്. ഈ ഗണപതിയുടെ വയര്‍ഭാഗത്ത് വെണ്ണ സമര്‍പ്പിച്ചാല്‍ ഉദരരോഗങ്ങള്‍ ശമിക്കുമെന്നാണ് വിശ്വാസം. ഭക്തര്‍ വെണ്ണ ധാരാളമായി അണിയിച്ചതു കാണാം.

അകത്തെ പ്രാകാരത്തില്‍ ഭൈരവര്‍ക്കും പ്രത്യേക സന്നിധിയുണ്ട്-തന്റെ വാഹനമായ നായ കൂടെ ഇല്ലാതെ ധ്യാനനിമഗ്നനായിരിക്കുന്ന നിലയിലാണ്. വന്നി ഇലകളാണ് ഭൈരവരെ പൂജിക്കാന്‍ ഉപയോഗിക്കുന്നത്. ഈ ഇലകള്‍ ശേഖരിച്ച് ഉണക്കിപൊടിച്ച് കഴിച്ചാല്‍ ഞരമ്പുരോഗങ്ങള്‍ ശമിക്കും.

ആറ് കൃഷ്ണപക്ഷ അഷ്ടമി നാളില്‍ തുടര്‍ച്ചയായി ഇവിടെ പൂജ നടത്തിയാല്‍ സന്താനങ്ങല്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് സന്താനലബ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. രാഹുവിന്റെയും കേതുവിന്റെയും ദോഷങ്ങള്‍ക്കുള്ള പരിഹാരസ്ഥലമാണ്. യോഗഭൈരവരുടെ സമീപം രാഹുവിനെയും കേതുവിനെയും ഒരേ സന്നിധിയില്‍ കാണാം. ഞായറാഴ്ചകളില്‍ വട നിവേദ്യം സമര്‍പ്പിച്ച് നടത്തുന്ന രാഹുകാല പൂജ വിവാഹ തടസ്സം അകറ്റും. രാഹുകാലത്ത് അഭിഷേകം നടത്തുന്ന പാല്‍ നീലനിറത്തിലാണ് താഴെയെത്തുക.

ഭൈരവര്‍ക്ക് എതിരെയുള്ള സന്നിധിയില്‍ മഹിഷാസുരമര്‍ദ്ദിനി ഉണ്ട്. ദേവി മഹാലക്ഷ്മിക്കും പ്രത്യേക സന്നിധി ഉണ്ട്. ദേവിയുടെ ആനയ്‌ക്ക് നാല് കൊമ്പുള്ളതായും കാണാം. ഇവിടുത്തെ ദേവനെ പ്രാര്‍ത്ഥിച്ചാണ് ലക്ഷ്മീ ദേവിയും മഹാവിഷ്ണുവും പരിണയിച്ചത്.

ആത്മാവിന്റെ മുക്തിയാണ് ശ്രീവാഞ്ചിയം ക്ഷേത്രദര്‍ശനവും ആരാധനയും നടത്തുന്നവര്‍ക്ക് സിദ്ധിക്കുന്നത്. അതുകൊണ്ട് ഷഷ്ടിപൂര്‍ത്തിയും ശതാഭിഷേകവും ഇവിടെ ആഘോഷിക്കാനെത്തുന്നവര്‍ ധാരാളം. തിരുക്കടൈയൂരിലെ ദര്‍ശനംകൊണ്ട് ശരീരത്തിന്റെ രക്ഷയാണ് സിദ്ധിക്കുന്നത്.

ഇവിടെ പിതൃക്രിയകള്‍ ചെയ്യുന്നത് ഉത്തമമത്രെ. പിതൃകട നിവര്‍ത്തിസ്ഥലം എന്നും സ്ഥലത്തിന് പേരുണ്ട്. അമാവാസി ദിവസങ്ങളിലെ തര്‍പ്പണത്തിന് ഏറെ പ്രാധാന്യമാണ്.

കുംഭകോണം-നാഗപട്ടണം റൂട്ടില്‍ കുംഭകോണത്തുനിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ശ്രീവാഞ്ചിയം; തിരുവാരൂര്‍-നന്നിലം റൂട്ടില്‍ തിരുവാരൂരില്‍നിന്ന് 16 കിലോമീറ്റര്‍ അകലെ. മുടിക്കൊണ്ടന്‍-പുട്ടാര്‍ നദികള്‍ക്കിടയിലാണ് ഈ ഗ്രാമം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.