Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ വാഞ്ചിയത്തെ വഞ്ചിനാഥസ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 03:35 am IST
in Samskriti

തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് ശ്രീവാഞ്ചിയം ഗ്രാമം. ഭൂമിയില്‍ ആദ്യം ഉല്‍ഭൂതമായ സ്വയംഭൂ ലിംഗമാണ് ഇവിടുത്തേത് എന്ന് പറയപ്പെടുന്നു. ഏറ്റവും പഴക്കമേറിയ ശിവക്ഷേത്രമത്രെ ഇത്. പ്രളയത്തിനു മുന്‍പുതന്നെ പടിഞ്ഞാറോട്ട് അഭിമുഖമായി ഈ ശിവലിംഗം ഇവിടെ ഉണ്ടായിരുന്നു എന്നും സൂര്യഭഗവാന്‍ ഈ ലിംഗത്തെ ഉപാസിച്ചിരുന്നു എന്നു കരുതപ്പെടുന്നു. ഈ സ്വയംഭൂലിംഗം പടിഞ്ഞാറോട്ടും കിഴക്കോട്ടും അഭിമുഖമായി കാണപ്പെടുന്നതുകൊണ്ട് പൂജകളും രണ്ടു ദിശകളിലേക്കായാണ് നടത്താറുള്ളത്. ദേവന്‍ വഞ്ചിനാഥന്‍, ദേവി മംഗളാംബിക.

യമധര്‍മ്മരാജന് പ്രത്യേക സന്നിധിയുണ്ട് ക്ഷേത്രത്തില്‍. നിത്യപൂജാവേളകളില്‍ ഈ ദേവന് പ്രാധാന്യം കല്‍പ്പിക്കുകയും ചെയ്യുന്നു.

തന്റെ ചുമതലകള്‍ നിറവേറ്റുന്നതുവഴി തന്നില്‍ അടിഞ്ഞുകൂടുന്ന പാപഭാരത്തെക്കുറിച്ച് യമധര്‍മ്മരാജന്‍ വേവലാതി പൂണ്ടു, ഇതിനൊക്കെ പരിഹാരമുണ്ടോ എന്നോര്‍ത്ത് ചിന്താമഗ്നനായി. ഇതിന് ഒരു പരിഹാരം കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ബ്രഹ്മാവ് പ്രതിവിധി നിര്‍ദ്ദേശിച്ചതനുസരിച്ച്  ശിവഭജനത്തിന് ഉചിതമായ സ്ഥലം തേടിയലഞ്ഞ യമരാജന്‍ കാവേരീനദീതീരത്തെ ഗന്ധാരണ്യം എന്ന ചന്ദനക്കാട്ടിലെത്തി. യമന്റെ തീവ്രഭക്തിയില്‍ സംപ്രീതനായ ശിവന്‍ പ്രത്യക്ഷപ്പെട്ട് തനിക്കായി ഇവിടെത്തന്നെ ഒരുക്ഷേത്രം നിര്‍മിക്കാന്‍ യമനോട് ആവശ്യപ്പെട്ടു. തന്റെ വാഹനമായി യമനും സമീപത്തുതന്നെ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. അങ്ങനെയാണ് യമന്റെ സാന്നിദ്ധ്യം ഇവിടെ ഉണ്ടായത്. യമന്റെ ആഗ്രഹപ്രകാരം പ്രത്യേകസന്നിധി നിര്‍മിക്കുവാനും അനുമതി നല്‍കി. സാധാരണ ശിവക്ഷേത്രങ്ങളില്‍ ഗണപതി ഭഗവാനെയാണല്ലൊ ആദ്യം തൊഴാറുള്ളത്. ഇവിടെ ഗണപതിയെ തൊഴുന്നതിന് മുന്‍പ് യമരാജനെ തൊഴണമെന്നാണ്.

ക്ഷേത്രത്തില്‍ കടന്നാല്‍ വലതുവശത്ത് ആദ്യം കാണുക ഗുപ്തഗംഗ എന്ന തീര്‍ത്ഥക്കുളമാണ്.

യമസന്നിധി ആദ്യപ്രാകാരത്തില്‍ തന്നെയാണ്- ക്ഷേത്രത്തില്‍ കടക്കുമ്പോള്‍ ഇടതുവശത്തായി. തെക്കോട്ട് അഭിമുഖമായാണ് യമസന്നിധി. യമനു സമീപത്തായി നില്‍ക്കുന്ന നിലയിലുള്ള കുബേരവിഗ്രഹവുമുണ്ട്. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മരണത്തിന് തൊട്ടുമുന്‍പുള്ള ദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.

പാപമോചനം നേടാമെന്നതിനാല്‍ ഈ ക്ഷേത്രം മുക്തിക്ഷേത്രം എന്നറിയപ്പെടുന്നു. ജനങ്ങള്‍ സ്വന്തം പാപങ്ങളില്‍നിന്ന് മുക്തി നേടുന്നതിനായി ഗംഗയില്‍ മുങ്ങിക്കുളിക്കുകയും ഈ പാപഭാരങ്ങളത്രയും തന്നില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നത് ഓര്‍ത്ത് ഗംഗാനദി വ്യാകുലയായി. പാപങ്ങളില്‍നിന്ന് മോചനം നേടുന്നതിനായി ശിവന്റെ നിര്‍ദ്ദേശമനുസരിച്ച് ഗംഗാദേവി ഗുപ്തഗംഗയില്‍ സ്‌നാനം ചെയ്ത് സ്വയം ശുദ്ധീകരിച്ചതായി പറയപ്പെടുന്നു. ഈ തീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ചാല്‍ പാപമോചനം നേടാം, പുനര്‍ജന്മം ഉണ്ടാവുകയുമില്ല.

അകത്തെ പ്രാകാരത്തിലേക്ക് കടക്കുന്ന സ്ഥലത്ത് വിനായകന്റെയും ബാലമുരുകന്റെയും സന്നിധികളുണ്ട്. അകത്തെ പ്രാകാരത്തിലാണ് ദേവി സുഗന്ധകുന്ദളാംബികയുടെ സന്നിധി. ആദ്യപ്രാകാരത്തിലെ ഒരു തൂണില്‍ വെണ്ണൈ പിള്ളൈയാര്‍ എന്നറിയപ്പെടുന്ന ഗണപതിയുണ്ട്. ഈ ഗണപതിയുടെ വയര്‍ഭാഗത്ത് വെണ്ണ സമര്‍പ്പിച്ചാല്‍ ഉദരരോഗങ്ങള്‍ ശമിക്കുമെന്നാണ് വിശ്വാസം. ഭക്തര്‍ വെണ്ണ ധാരാളമായി അണിയിച്ചതു കാണാം.

അകത്തെ പ്രാകാരത്തില്‍ ഭൈരവര്‍ക്കും പ്രത്യേക സന്നിധിയുണ്ട്-തന്റെ വാഹനമായ നായ കൂടെ ഇല്ലാതെ ധ്യാനനിമഗ്നനായിരിക്കുന്ന നിലയിലാണ്. വന്നി ഇലകളാണ് ഭൈരവരെ പൂജിക്കാന്‍ ഉപയോഗിക്കുന്നത്. ഈ ഇലകള്‍ ശേഖരിച്ച് ഉണക്കിപൊടിച്ച് കഴിച്ചാല്‍ ഞരമ്പുരോഗങ്ങള്‍ ശമിക്കും.

ആറ് കൃഷ്ണപക്ഷ അഷ്ടമി നാളില്‍ തുടര്‍ച്ചയായി ഇവിടെ പൂജ നടത്തിയാല്‍ സന്താനങ്ങല്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് സന്താനലബ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. രാഹുവിന്റെയും കേതുവിന്റെയും ദോഷങ്ങള്‍ക്കുള്ള പരിഹാരസ്ഥലമാണ്. യോഗഭൈരവരുടെ സമീപം രാഹുവിനെയും കേതുവിനെയും ഒരേ സന്നിധിയില്‍ കാണാം. ഞായറാഴ്ചകളില്‍ വട നിവേദ്യം സമര്‍പ്പിച്ച് നടത്തുന്ന രാഹുകാല പൂജ വിവാഹ തടസ്സം അകറ്റും. രാഹുകാലത്ത് അഭിഷേകം നടത്തുന്ന പാല്‍ നീലനിറത്തിലാണ് താഴെയെത്തുക.

ഭൈരവര്‍ക്ക് എതിരെയുള്ള സന്നിധിയില്‍ മഹിഷാസുരമര്‍ദ്ദിനി ഉണ്ട്. ദേവി മഹാലക്ഷ്മിക്കും പ്രത്യേക സന്നിധി ഉണ്ട്. ദേവിയുടെ ആനയ്‌ക്ക് നാല് കൊമ്പുള്ളതായും കാണാം. ഇവിടുത്തെ ദേവനെ പ്രാര്‍ത്ഥിച്ചാണ് ലക്ഷ്മീ ദേവിയും മഹാവിഷ്ണുവും പരിണയിച്ചത്.

ആത്മാവിന്റെ മുക്തിയാണ് ശ്രീവാഞ്ചിയം ക്ഷേത്രദര്‍ശനവും ആരാധനയും നടത്തുന്നവര്‍ക്ക് സിദ്ധിക്കുന്നത്. അതുകൊണ്ട് ഷഷ്ടിപൂര്‍ത്തിയും ശതാഭിഷേകവും ഇവിടെ ആഘോഷിക്കാനെത്തുന്നവര്‍ ധാരാളം. തിരുക്കടൈയൂരിലെ ദര്‍ശനംകൊണ്ട് ശരീരത്തിന്റെ രക്ഷയാണ് സിദ്ധിക്കുന്നത്.

ഇവിടെ പിതൃക്രിയകള്‍ ചെയ്യുന്നത് ഉത്തമമത്രെ. പിതൃകട നിവര്‍ത്തിസ്ഥലം എന്നും സ്ഥലത്തിന് പേരുണ്ട്. അമാവാസി ദിവസങ്ങളിലെ തര്‍പ്പണത്തിന് ഏറെ പ്രാധാന്യമാണ്.

കുംഭകോണം-നാഗപട്ടണം റൂട്ടില്‍ കുംഭകോണത്തുനിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ശ്രീവാഞ്ചിയം; തിരുവാരൂര്‍-നന്നിലം റൂട്ടില്‍ തിരുവാരൂരില്‍നിന്ന് 16 കിലോമീറ്റര്‍ അകലെ. മുടിക്കൊണ്ടന്‍-പുട്ടാര്‍ നദികള്‍ക്കിടയിലാണ് ഈ ഗ്രാമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.