Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈദികത്തിന്റെ വിവിധ വശങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 03:10 am IST
inSamskriti

വൈദികയാഗം- യാഗം ചെയ്യലും (യജനം), ചെയ്യിക്കലും (യാജനം) ബ്രാഹ്മണന്റെ ഷഡ്ക്കര്‍മ്മങ്ങളില്‍ പെടുമെന്നു നാം കണ്ടു. ഏഴു ഹവിര്‍യജ്ഞങ്ങളും ഏഴു സോമയജ്ഞങ്ങളും ഏതെല്ലാം എന്നു നാം മനസ്സിലാക്കി. ഇനി ഈ യജ്ഞം അതായത് യാഗം എന്താണ് എന്നു നമുക്കു നോക്കാം. യജ്ഞത്തിന്റെ സ്വരൂപം മനസ്സിലായാലേ വേദത്തിന്റെ അര്‍ത്ഥം മനസ്സിലാവുകയുള്ളൂ എന്ന് ഏര്‍ക്കര ചൂണ്ടിക്കാണിക്കുന്നു. സാഗ്നികം അതിരാത്രം എന്ന യാഗത്തിന്റെ മാതൃകയെ ആണ് നാം ഇവിടെ പരിചയപ്പെടുന്നത്. ഇതിന്റെ വിശദ വിവരണം ഏര്‍ക്കരയുടെ ആമ്‌നായമഥനത്തിലും കൈതപ്രത്തിന്റെ സാഗ്നികം അതിരാത്രം എന്ന പുസ്തകത്തിലും കാണാം.

ഇതിന്റെ പ്രാധാന്യത്തെ ഏര്‍ക്കര എടുത്തു പറയുന്നു- കേരളത്തില്‍ ചെയ്തുവരുന്ന സോമയാഗങ്ങളില്‍ വെച്ച് ഏറ്റവും വലിയതാണ് ഈ അതിരാത്രം. വൈദികയജ്ഞങ്ങളില്‍ സോമയാഗത്തിനാണ് പ്രാധാന്യം. അഗ്നിഷ്‌ടോമം, അത്യഗ്നിഷ്‌ടോമം, ഉക്ഥ്യം, ഷോഡശി, വാജപേയം, അതിരാത്രം, അപ്‌തോര്യാമം എന്ന ഏഴെണ്ണമാണ് സോമയജ്ഞങ്ങള്‍ എന്നു നാം കണ്ടു. ഇവയെ പ്രകൃതി, വികൃതി, പ്രകൃതി-വികൃതി എന്നു മൂന്നായി തിരിക്കാം.

ഈ വിഭജനം മനസ്സിലാവാന്‍ ഏര്‍ക്കര ഒരു നല്ല ഉദാഹരണം നല്‍കുന്നുണ്ട്. ഗവ്യങ്ങളില്‍ പാല് മൂലപ്രകൃതിയാണ്. തൈര് പ്രകൃതിയും വികൃതിയുമാണ്. നെയ്യ് കേവലം വികൃതിയാണ്. ഗവ്യങ്ങളില്‍ വെച്ച് പാല് മറ്റൊരു ഗവ്യത്തെ ആശ്രയിക്കുന്നില്ല. തൈര് പാലിനെ ആശ്രയിച്ചാണ് സ്ഥിതി ചെയ്യുന്നത്.

ഇതുപോലെ  അഗ്നിഷ്‌ടോമം ബാക്കി ആറിന്റെയും മൂലപ്രകൃതിയാണ്. ഉക്ഥ്യം, ഷോഡശി, അതിരാത്രം എന്നീ മൂന്നെണ്ണം പ്രകൃതിയും വികൃതിയുമാണ്. ഉക്ഥ്യം അഗ്നിഷ്‌ടോമത്തിന്റെ വികൃതിയും ഷോഡശിയുടെ പ്രകൃതിയുമാണ്. ഷോഡശി ഉക്ഥ്യത്തിന്റെ വികൃതിയും അതിരാത്രത്തിന്റെ പ്രകൃതിയുമാണ്. അതിരാത്രം ഷോഡശിയുടെ വികൃതിയും അപ്‌തോര്യാമത്തിന്റെ പ്രകൃതിയുമാണ്. അത്യഗ്നിഷ്‌ടോമം, വാജപേയം, അപ്‌തോര്യാമം എന്നീ മൂന്നും കേവലം വികൃതികളാണ്. ഈ മൂന്നിനേയും ആശ്രയിച്ച് വേറെ സോമയാഗങ്ങളില്ലെന്നര്‍ത്ഥം.

 പ്രകൃതികളായ നാലു സംസ്ഥകളുടെ ആവര്‍ത്തനം കൊണ്ടാണ് ദ്വാദശാഹം തുടങ്ങിയ സകല സത്രയാഗങ്ങളുടെയും നിര്‍വഹണം. കേവലവികൃതികളെ അതാതിന്റെ പ്രകൃതികളില്‍ ലയിപ്പിച്ചാല്‍ നാലു സംസ്ഥകള്‍ എന്നു പറയും. പ്രകൃതിത്വമുള്ള മൂന്നു സംസ്ഥകളും- അഗ്നിഷ്‌ടോമവും ഉക്ഥ്യവും ഷോഡശിയും- ഉള്‍ക്കൊള്ളുന്നതാണ് അതിരാത്രം. അതിരാത്രം വശമായാല്‍ സഹസ്രസംവത്സരസത്രം വരെയുള്ള സകലസോമയാഗങ്ങളുടേയും സ്വരൂപം മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല.

ഈ യാഗത്തിന് സാഗ്നിക അതിരാത്രം എന്നു പറഞ്ഞാലേ ശരിയായ പേരാവുകയുള്ളൂ. അഗ്നിയോടു കൂടിയ അതിരാത്രമാണ് എന്നര്‍ത്ഥം. ഇവിടെ അഗ്നിശബ്ദം കൊണ്ട് അഗ്നിയെയല്ല വിവക്ഷിക്കുന്നത്. ആയിരം ഇഷ്ടികകളെക്കൊണ്ട് അഞ്ചു നിലയായി ഗരുഡാകൃതിയില്‍ പടുത്തുയര്‍ത്തിയ സ്ഥലവിശേഷമാണ് ലക്ഷണയാ വിവക്ഷിതമായത്. ഈ സ്ഥലത്ത് അഗ്നിയെ നിധാനം ചെയ്ത് ആ അഗ്നിയിലാണ് സോമ, പശു, ആജ്യ, ചരു, പുരോഡാശാദി ഹവിസ്സുകള്‍ ഹോമിക്കപ്പെടുന്നത്. 

ലക്ഷണയ്‌ക്ക് അടിസ്ഥാനം ആധാരാധേയഭാവമാണ്. അഗ്നിചയന (പടവ്) ത്തോടു കൂടിയ സോമയാഗത്തേയും അഗ്നി എന്നു പറയാറുണ്ട്. ഈ അഗ്നിചയനം ചില സോമയാഗങ്ങളില്‍ നിര്‍ബന്ധമാണ്. ചിലതില്‍ ഐച്ഛികവുമാണ്. അപ്പോള്‍ അതിരാത്രം എന്നു പറഞ്ഞാല്‍ അഗ്നിചയനം ഉണ്ടോ എന്നു സ്പഷ്ടമാവില്ല. അഗ്നി എന്നു മാത്രം പറഞ്ഞാല്‍ സോമയാഗത്തിന്റെ സ്വരൂപം മനസ്സിലാവില്ല. അതിനാല്‍ സാഗ്നികമതിരാത്രം എന്നു പറഞ്ഞാല്‍ മാത്രമേ ശരിയാവുകയുള്ളൂ. 

പന്ത്രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഈ യജ്ഞത്തില്‍ ആദ്യത്തെ മൂന്നു ദിവസങ്ങള്‍ക്ക് ദീക്ഷാഹവിസ്സുകള്‍ എന്നു പറയുന്നു. പിന്നെ ആറു ദിവസങ്ങള്‍ക്ക് ഉപസദ്ദിവസങ്ങള്‍ എന്നു പറയുന്നു. അതില്‍ ആദ്യത്തെ അഞ്ചു ദിവസങ്ങളില്‍ അതായത് നാലാം ദിവസം മുതല്‍ എട്ടാം ദിവസം കൂടി  ഓരോ ദിവസം ഓരോ വരി ഇഷ്ടിക പടവില്‍ ശ്രീരുദ്രം കൊണ്ടു ധാരയും ഒമ്പതാം ദിവസം മുതല്‍ പടുത്ത ചിതിയില്‍ അഗ്നിയെ നിധാനം ചെയ്തുവരുമ്പോള്‍ ധാരാ, അഗ്നീഷോമീയം, പശു മുതലായ കര്‍മ്മങ്ങളുമാണ് ചെയ്യുക. പത്താം ദിവസം അപരാഹ്നത്തില്‍, രണ്ടു മണിക്കു തുടങ്ങിയാല്‍ അവസാനിക്കുന്നതുവരെ വിശ്രമമില്ല. പത്താം ദിവസം മുതല്‍ക്കാണ് സോമാഹുതികളും ഏകാദശപശുവും സ്തുതിശസ്ത്രങ്ങളും നടക്കുക. മുന്‍ദിവസങ്ങളിലെ മിക്ക ക്രിയകളും സോമാഹുതിക്കു യോഗ്യത സിദ്ധിക്കാനുള്ള അംഗകര്‍മ്മങ്ങളാണ്.

സോമാഹുതികളും സ്തുതി (സാമവേദമന്ത്രങ്ങള്‍) ശസ്ത്ര (ഋഗ്വേദത്തിലുള്ള മന്ത്രങ്ങള്‍) ങ്ങളും ആണ് സോമയാഗങ്ങളില്‍ പ്രധാനം. അവയില്‍വെച്ച് ഉപാംശു, അന്തര്യാമം എന്നീ പേരോടുകൂടിയ ആദ്യത്തെ സോമാഹുതികള്‍ അതിപ്രധാനങ്ങളാണ്. അവയ്‌ക്കു സമയം നിര്‍ബന്ധമാണ്. ആദ്യത്തേത് ഉദയത്തിനു മുമ്പും രണ്ടാമത്തേത് ഉദിച്ച ഉടനെയും ഹോമിക്കണം. ഈ രണ്ടു ഹോമങ്ങള്‍ക്കും സമയം തെറ്റിയാല്‍ ആ സോമയാഗം മുഴുമിച്ച് ആദിയേ തുടങ്ങി ആവര്‍ത്തിക്കണം. അല്ലെങ്കില്‍ സോമയാജി ആവില്ല. ഉദകയാജി മാത്രമേ ആവുകയുള്ളൂ. മറ്റുള്ള സോമാഹുതി മുതലായ കര്‍മ്മങ്ങള്‍ക്ക് സമയവ്യവസ്ഥ ഉണ്ടെങ്കിലും തെറ്റിയാല്‍ പ്രായശ്ചിത്തം ചെയ്താല്‍ മതി. വിധിപ്രകാരം പതിനൊന്നാം ദിവസം ഉച്ചക്ക് അവസാനിക്കാവുന്നതാണ്. ഈ യജ്ഞം അങ്ങനെ ചെയ്തുതീര്‍ക്കാന്‍ സാദ്ധ്യമല്ല. പന്ത്രണ്ടാം ദിവസം സന്ധ്യക്കു മുമ്പേ അവസാനിപ്പിക്കാം. 

ഈ യാഗത്തില്‍ ഉപയോഗിക്കുന്ന മന്ത്രങ്ങളില്‍ ചിലതിന്റെ അര്‍ത്ഥം ഏര്‍ക്കര വിശദമാക്കുന്നുണ്ട്. മനുഷ്യര്‍ക്കും പശുക്കള്‍ക്കും യാതൊരുപ്രകാരം സുഖം അനുഭവിക്കും, ഈ ഗ്രാമത്തില്‍ സകലതും സമൃദ്ധമാകണം, ലോകം മുഴുവനും രോഗാദി ബാധ കൂടാതെയും സൗമനസ്യത്തോടു കൂടിയും ഭവിക്കണം, അല്ലയോ ദേവന്മാരേ ഈ യജ്ഞം ഔഷധികള്‍ക്കും പശുക്കള്‍ക്കും ജനങ്ങള്‍ക്കും സകലചരാചരങ്ങള്‍ക്കും ശ്രേയസ്‌കരമായി ഭവിക്കണം എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ ഉള്ള മന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഈ യാഗം ലോകനന്മയ്‌ക്കും ഉപകരിക്കുമെന്ന് ഏര്‍ക്കര അഭിപ്രായപ്പെടുന്നു.

(തുടരും..)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.