Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈദികത്തിന്റെ വിവിധ വശങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2018, 03:10 am IST
in Samskriti

വൈദികയാഗം- യാഗം ചെയ്യലും (യജനം), ചെയ്യിക്കലും (യാജനം) ബ്രാഹ്മണന്റെ ഷഡ്ക്കര്‍മ്മങ്ങളില്‍ പെടുമെന്നു നാം കണ്ടു. ഏഴു ഹവിര്‍യജ്ഞങ്ങളും ഏഴു സോമയജ്ഞങ്ങളും ഏതെല്ലാം എന്നു നാം മനസ്സിലാക്കി. ഇനി ഈ യജ്ഞം അതായത് യാഗം എന്താണ് എന്നു നമുക്കു നോക്കാം. യജ്ഞത്തിന്റെ സ്വരൂപം മനസ്സിലായാലേ വേദത്തിന്റെ അര്‍ത്ഥം മനസ്സിലാവുകയുള്ളൂ എന്ന് ഏര്‍ക്കര ചൂണ്ടിക്കാണിക്കുന്നു. സാഗ്നികം അതിരാത്രം എന്ന യാഗത്തിന്റെ മാതൃകയെ ആണ് നാം ഇവിടെ പരിചയപ്പെടുന്നത്. ഇതിന്റെ വിശദ വിവരണം ഏര്‍ക്കരയുടെ ആമ്‌നായമഥനത്തിലും കൈതപ്രത്തിന്റെ സാഗ്നികം അതിരാത്രം എന്ന പുസ്തകത്തിലും കാണാം.

ഇതിന്റെ പ്രാധാന്യത്തെ ഏര്‍ക്കര എടുത്തു പറയുന്നു- കേരളത്തില്‍ ചെയ്തുവരുന്ന സോമയാഗങ്ങളില്‍ വെച്ച് ഏറ്റവും വലിയതാണ് ഈ അതിരാത്രം. വൈദികയജ്ഞങ്ങളില്‍ സോമയാഗത്തിനാണ് പ്രാധാന്യം. അഗ്നിഷ്‌ടോമം, അത്യഗ്നിഷ്‌ടോമം, ഉക്ഥ്യം, ഷോഡശി, വാജപേയം, അതിരാത്രം, അപ്‌തോര്യാമം എന്ന ഏഴെണ്ണമാണ് സോമയജ്ഞങ്ങള്‍ എന്നു നാം കണ്ടു. ഇവയെ പ്രകൃതി, വികൃതി, പ്രകൃതി-വികൃതി എന്നു മൂന്നായി തിരിക്കാം.

ഈ വിഭജനം മനസ്സിലാവാന്‍ ഏര്‍ക്കര ഒരു നല്ല ഉദാഹരണം നല്‍കുന്നുണ്ട്. ഗവ്യങ്ങളില്‍ പാല് മൂലപ്രകൃതിയാണ്. തൈര് പ്രകൃതിയും വികൃതിയുമാണ്. നെയ്യ് കേവലം വികൃതിയാണ്. ഗവ്യങ്ങളില്‍ വെച്ച് പാല് മറ്റൊരു ഗവ്യത്തെ ആശ്രയിക്കുന്നില്ല. തൈര് പാലിനെ ആശ്രയിച്ചാണ് സ്ഥിതി ചെയ്യുന്നത്.

ഇതുപോലെ  അഗ്നിഷ്‌ടോമം ബാക്കി ആറിന്റെയും മൂലപ്രകൃതിയാണ്. ഉക്ഥ്യം, ഷോഡശി, അതിരാത്രം എന്നീ മൂന്നെണ്ണം പ്രകൃതിയും വികൃതിയുമാണ്. ഉക്ഥ്യം അഗ്നിഷ്‌ടോമത്തിന്റെ വികൃതിയും ഷോഡശിയുടെ പ്രകൃതിയുമാണ്. ഷോഡശി ഉക്ഥ്യത്തിന്റെ വികൃതിയും അതിരാത്രത്തിന്റെ പ്രകൃതിയുമാണ്. അതിരാത്രം ഷോഡശിയുടെ വികൃതിയും അപ്‌തോര്യാമത്തിന്റെ പ്രകൃതിയുമാണ്. അത്യഗ്നിഷ്‌ടോമം, വാജപേയം, അപ്‌തോര്യാമം എന്നീ മൂന്നും കേവലം വികൃതികളാണ്. ഈ മൂന്നിനേയും ആശ്രയിച്ച് വേറെ സോമയാഗങ്ങളില്ലെന്നര്‍ത്ഥം.

 പ്രകൃതികളായ നാലു സംസ്ഥകളുടെ ആവര്‍ത്തനം കൊണ്ടാണ് ദ്വാദശാഹം തുടങ്ങിയ സകല സത്രയാഗങ്ങളുടെയും നിര്‍വഹണം. കേവലവികൃതികളെ അതാതിന്റെ പ്രകൃതികളില്‍ ലയിപ്പിച്ചാല്‍ നാലു സംസ്ഥകള്‍ എന്നു പറയും. പ്രകൃതിത്വമുള്ള മൂന്നു സംസ്ഥകളും- അഗ്നിഷ്‌ടോമവും ഉക്ഥ്യവും ഷോഡശിയും- ഉള്‍ക്കൊള്ളുന്നതാണ് അതിരാത്രം. അതിരാത്രം വശമായാല്‍ സഹസ്രസംവത്സരസത്രം വരെയുള്ള സകലസോമയാഗങ്ങളുടേയും സ്വരൂപം മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല.

ഈ യാഗത്തിന് സാഗ്നിക അതിരാത്രം എന്നു പറഞ്ഞാലേ ശരിയായ പേരാവുകയുള്ളൂ. അഗ്നിയോടു കൂടിയ അതിരാത്രമാണ് എന്നര്‍ത്ഥം. ഇവിടെ അഗ്നിശബ്ദം കൊണ്ട് അഗ്നിയെയല്ല വിവക്ഷിക്കുന്നത്. ആയിരം ഇഷ്ടികകളെക്കൊണ്ട് അഞ്ചു നിലയായി ഗരുഡാകൃതിയില്‍ പടുത്തുയര്‍ത്തിയ സ്ഥലവിശേഷമാണ് ലക്ഷണയാ വിവക്ഷിതമായത്. ഈ സ്ഥലത്ത് അഗ്നിയെ നിധാനം ചെയ്ത് ആ അഗ്നിയിലാണ് സോമ, പശു, ആജ്യ, ചരു, പുരോഡാശാദി ഹവിസ്സുകള്‍ ഹോമിക്കപ്പെടുന്നത്. 

ലക്ഷണയ്‌ക്ക് അടിസ്ഥാനം ആധാരാധേയഭാവമാണ്. അഗ്നിചയന (പടവ്) ത്തോടു കൂടിയ സോമയാഗത്തേയും അഗ്നി എന്നു പറയാറുണ്ട്. ഈ അഗ്നിചയനം ചില സോമയാഗങ്ങളില്‍ നിര്‍ബന്ധമാണ്. ചിലതില്‍ ഐച്ഛികവുമാണ്. അപ്പോള്‍ അതിരാത്രം എന്നു പറഞ്ഞാല്‍ അഗ്നിചയനം ഉണ്ടോ എന്നു സ്പഷ്ടമാവില്ല. അഗ്നി എന്നു മാത്രം പറഞ്ഞാല്‍ സോമയാഗത്തിന്റെ സ്വരൂപം മനസ്സിലാവില്ല. അതിനാല്‍ സാഗ്നികമതിരാത്രം എന്നു പറഞ്ഞാല്‍ മാത്രമേ ശരിയാവുകയുള്ളൂ. 

പന്ത്രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഈ യജ്ഞത്തില്‍ ആദ്യത്തെ മൂന്നു ദിവസങ്ങള്‍ക്ക് ദീക്ഷാഹവിസ്സുകള്‍ എന്നു പറയുന്നു. പിന്നെ ആറു ദിവസങ്ങള്‍ക്ക് ഉപസദ്ദിവസങ്ങള്‍ എന്നു പറയുന്നു. അതില്‍ ആദ്യത്തെ അഞ്ചു ദിവസങ്ങളില്‍ അതായത് നാലാം ദിവസം മുതല്‍ എട്ടാം ദിവസം കൂടി  ഓരോ ദിവസം ഓരോ വരി ഇഷ്ടിക പടവില്‍ ശ്രീരുദ്രം കൊണ്ടു ധാരയും ഒമ്പതാം ദിവസം മുതല്‍ പടുത്ത ചിതിയില്‍ അഗ്നിയെ നിധാനം ചെയ്തുവരുമ്പോള്‍ ധാരാ, അഗ്നീഷോമീയം, പശു മുതലായ കര്‍മ്മങ്ങളുമാണ് ചെയ്യുക. പത്താം ദിവസം അപരാഹ്നത്തില്‍, രണ്ടു മണിക്കു തുടങ്ങിയാല്‍ അവസാനിക്കുന്നതുവരെ വിശ്രമമില്ല. പത്താം ദിവസം മുതല്‍ക്കാണ് സോമാഹുതികളും ഏകാദശപശുവും സ്തുതിശസ്ത്രങ്ങളും നടക്കുക. മുന്‍ദിവസങ്ങളിലെ മിക്ക ക്രിയകളും സോമാഹുതിക്കു യോഗ്യത സിദ്ധിക്കാനുള്ള അംഗകര്‍മ്മങ്ങളാണ്.

സോമാഹുതികളും സ്തുതി (സാമവേദമന്ത്രങ്ങള്‍) ശസ്ത്ര (ഋഗ്വേദത്തിലുള്ള മന്ത്രങ്ങള്‍) ങ്ങളും ആണ് സോമയാഗങ്ങളില്‍ പ്രധാനം. അവയില്‍വെച്ച് ഉപാംശു, അന്തര്യാമം എന്നീ പേരോടുകൂടിയ ആദ്യത്തെ സോമാഹുതികള്‍ അതിപ്രധാനങ്ങളാണ്. അവയ്‌ക്കു സമയം നിര്‍ബന്ധമാണ്. ആദ്യത്തേത് ഉദയത്തിനു മുമ്പും രണ്ടാമത്തേത് ഉദിച്ച ഉടനെയും ഹോമിക്കണം. ഈ രണ്ടു ഹോമങ്ങള്‍ക്കും സമയം തെറ്റിയാല്‍ ആ സോമയാഗം മുഴുമിച്ച് ആദിയേ തുടങ്ങി ആവര്‍ത്തിക്കണം. അല്ലെങ്കില്‍ സോമയാജി ആവില്ല. ഉദകയാജി മാത്രമേ ആവുകയുള്ളൂ. മറ്റുള്ള സോമാഹുതി മുതലായ കര്‍മ്മങ്ങള്‍ക്ക് സമയവ്യവസ്ഥ ഉണ്ടെങ്കിലും തെറ്റിയാല്‍ പ്രായശ്ചിത്തം ചെയ്താല്‍ മതി. വിധിപ്രകാരം പതിനൊന്നാം ദിവസം ഉച്ചക്ക് അവസാനിക്കാവുന്നതാണ്. ഈ യജ്ഞം അങ്ങനെ ചെയ്തുതീര്‍ക്കാന്‍ സാദ്ധ്യമല്ല. പന്ത്രണ്ടാം ദിവസം സന്ധ്യക്കു മുമ്പേ അവസാനിപ്പിക്കാം. 

ഈ യാഗത്തില്‍ ഉപയോഗിക്കുന്ന മന്ത്രങ്ങളില്‍ ചിലതിന്റെ അര്‍ത്ഥം ഏര്‍ക്കര വിശദമാക്കുന്നുണ്ട്. മനുഷ്യര്‍ക്കും പശുക്കള്‍ക്കും യാതൊരുപ്രകാരം സുഖം അനുഭവിക്കും, ഈ ഗ്രാമത്തില്‍ സകലതും സമൃദ്ധമാകണം, ലോകം മുഴുവനും രോഗാദി ബാധ കൂടാതെയും സൗമനസ്യത്തോടു കൂടിയും ഭവിക്കണം, അല്ലയോ ദേവന്മാരേ ഈ യജ്ഞം ഔഷധികള്‍ക്കും പശുക്കള്‍ക്കും ജനങ്ങള്‍ക്കും സകലചരാചരങ്ങള്‍ക്കും ശ്രേയസ്‌കരമായി ഭവിക്കണം എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ ഉള്ള മന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഈ യാഗം ലോകനന്മയ്‌ക്കും ഉപകരിക്കുമെന്ന് ഏര്‍ക്കര അഭിപ്രായപ്പെടുന്നു.

(തുടരും..)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.