Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായിക്ക് തിരിച്ചറിവോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 06:10 am IST
in Editorial

മാര്‍ക്‌സിസ്റ്റുകള്‍ക്ക് തിരിച്ചറിവ് വരുമ്പോഴേക്കും കാലം കുറെ കഴിഞ്ഞിരിക്കുമെന്ന് പറയാറുണ്ട്. അപ്പോഴേക്കും ഒന്നുകില്‍ കാര്യം തീര്‍ന്നിരിക്കും, അല്ലെങ്കില്‍ നടപ്പാക്കാന്‍ പറ്റാതെ ആയിട്ടുണ്ടാവും. ഏതാണ്ട് ഇതേ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. നിയമസഭയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികളുടെ എവിടെയും കൊടികുത്തുന്ന പ്രാകൃത നിലപാടിനെ തള്ളിപ്പറഞ്ഞത്. ഒരളവുവരെ സ്വന്തംപാര്‍ട്ടിയുടെ സ്വഭാവത്തിനെതിരെയുള്ള പ്രതികരണവുമായി അത്. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായ ഒരു കാര്യത്തിലേക്കാണ് മുഖ്യമന്ത്രി ശ്രദ്ധക്ഷണിച്ചിരിക്കുന്നത്.

ഗള്‍ഫില്‍ ചോരനീരാക്കി പ്രവര്‍ത്തിച്ചതിന്റെ സമ്പാദ്യവുമായി സ്വന്തം നാട്ടില്‍ ഇനിയുള്ള കാലം കഴിയാമെന്ന സുഗതന്‍ എന്ന പ്രവാസിയുടെ പ്രതീക്ഷയാണ് സിപിഐയും അവരുടെ യുവജനവിഭാഗവും തല്ലിക്കെടുത്തിയത്. വര്‍ക്ക് ഷോപ്പ് തുടങ്ങാനായി ഒരു സ്ഥലം പാട്ടത്തിനെടുത്ത സുഗതനെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി വന്‍ തുക വസൂലാക്കുകയായിരുന്നു കമ്യുണിസ്റ്റു പാര്‍ട്ടി. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതായതോടെ അദ്ദേഹം സ്വന്തം വര്‍ക്ക്‌ഷോപ്പില്‍ തൂങ്ങിമരിച്ചു. ഇത് സമൂഹത്തില്‍ വന്‍ പ്രതിഷേധത്തിനിടയാക്കി. നിയമസഭയില്‍ പ്രസ്തുതവിഷയം ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇത്തരം സംഭവഗതികള്‍ക്കെതിരെ തുറന്നടിച്ചത്. ഒരു പ്രവാസി ബസ് സര്‍വീസ് തുടങ്ങി കുത്തുപാളയെടുക്കുന്നത് ചിത്രീകരിച്ച ‘വരവേല്‍പ്പ്’ സിനിമ ഇത്തരുണത്തില്‍ ആരുടേയും ഓര്‍മയിലെത്തും.

വികസനം മുരടിപ്പിക്കുകയും അതുവഴി സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന രീതിയാണ് ഇരുകമ്യൂണിസ്റ്റുകള്‍ക്കുമുള്ളത്. ഒരുഭാഗത്ത് പിടിച്ചെടുക്കലെങ്കില്‍ മറുഭാഗത്ത് വെട്ടിനിരത്തല്‍ ആണെന്ന വ്യത്യാസമേയുള്ളൂ. കൈ നനയാതെ മീന്‍ പിടിക്കുന്ന സ്വഭാവത്തിലേക്ക് യുവസമൂഹത്തെ നയിക്കുകയും, അവരെ നിഷ്‌ക്രിയമാക്കുകയും ചെയ്യുകയെന്നതും അതിനൊപ്പമുണ്ട്. ഒടുവില്‍ അവരെ കുറ്റവാളി സംസ്‌കാരത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നു. സംസ്ഥാനത്തിന്റെ വികസനം മുടക്കുന്നതില്‍ ഏത് കമ്യൂണിസറ്റ് പാര്‍ട്ടിയാണ് മുമ്പിലെന്ന കാര്യത്തിലേ തര്‍ക്കമുള്ളൂ. എവിടെയും പാര്‍ട്ടി കൊടികുത്തി പിടിച്ചെടുക്കുന്ന സ്ഥിതിവിശേഷം പാടില്ലെന്ന തിരിച്ചറിവില്‍ മുഖ്യമന്ത്രി എത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. പക്ഷേ, ഇതില്‍ ആത്മാര്‍ത്ഥതയുണ്ടോ എന്ന് സംശയിക്കാതെ വയ്യ. 

സിപിഐയുടെ നേതൃത്വത്തില്‍ നടന്ന സമരമായതിനാല്‍ നടപ്പു രാഷ്‌ട്രീയസാഹചര്യം മുതലെടുക്കാനല്ലേ ഇതെന്ന് സമൂഹം സംശയിച്ചാല്‍ തെറ്റുപറയാനാവില്ല. ‘കൊടിനാട്ടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കില്ല. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല’ എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഇതിനൊക്കെ ഇടയാക്കിയതിന്റെ കുറ്റബോധം അദ്ദേഹത്തെ വേട്ടയാടുന്നുണ്ടാവാം. സിപിഐ ആയാലും സിപിഎം ആയാലും മനുഷ്യര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. എന്തും തല്ലിത്തകര്‍ത്ത് വിജയം കൊയ്യുകയെന്ന പ്രാകൃത നിലപാടില്‍നിന്ന് എന്തും സ്വാംശീകരിച്ച് മുന്നോട്ട് പോവുകയെന്ന മാനുഷികനിലപാടിലേക്കാണ് ഉണര്‍ന്നെഴുനേല്‍ക്കേണ്ടത്. അങ്ങനെയൊരു വികാരം ഉണര്‍ത്താന്‍ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശം ഇടവരുത്തിയാല്‍ അത് വലിയൊരുനേട്ടമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.