Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായിക്ക് തിരിച്ചറിവോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 06:10 am IST
in Editorial

മാര്‍ക്‌സിസ്റ്റുകള്‍ക്ക് തിരിച്ചറിവ് വരുമ്പോഴേക്കും കാലം കുറെ കഴിഞ്ഞിരിക്കുമെന്ന് പറയാറുണ്ട്. അപ്പോഴേക്കും ഒന്നുകില്‍ കാര്യം തീര്‍ന്നിരിക്കും, അല്ലെങ്കില്‍ നടപ്പാക്കാന്‍ പറ്റാതെ ആയിട്ടുണ്ടാവും. ഏതാണ്ട് ഇതേ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. നിയമസഭയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികളുടെ എവിടെയും കൊടികുത്തുന്ന പ്രാകൃത നിലപാടിനെ തള്ളിപ്പറഞ്ഞത്. ഒരളവുവരെ സ്വന്തംപാര്‍ട്ടിയുടെ സ്വഭാവത്തിനെതിരെയുള്ള പ്രതികരണവുമായി അത്. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായ ഒരു കാര്യത്തിലേക്കാണ് മുഖ്യമന്ത്രി ശ്രദ്ധക്ഷണിച്ചിരിക്കുന്നത്.

ഗള്‍ഫില്‍ ചോരനീരാക്കി പ്രവര്‍ത്തിച്ചതിന്റെ സമ്പാദ്യവുമായി സ്വന്തം നാട്ടില്‍ ഇനിയുള്ള കാലം കഴിയാമെന്ന സുഗതന്‍ എന്ന പ്രവാസിയുടെ പ്രതീക്ഷയാണ് സിപിഐയും അവരുടെ യുവജനവിഭാഗവും തല്ലിക്കെടുത്തിയത്. വര്‍ക്ക് ഷോപ്പ് തുടങ്ങാനായി ഒരു സ്ഥലം പാട്ടത്തിനെടുത്ത സുഗതനെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി വന്‍ തുക വസൂലാക്കുകയായിരുന്നു കമ്യുണിസ്റ്റു പാര്‍ട്ടി. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതായതോടെ അദ്ദേഹം സ്വന്തം വര്‍ക്ക്‌ഷോപ്പില്‍ തൂങ്ങിമരിച്ചു. ഇത് സമൂഹത്തില്‍ വന്‍ പ്രതിഷേധത്തിനിടയാക്കി. നിയമസഭയില്‍ പ്രസ്തുതവിഷയം ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇത്തരം സംഭവഗതികള്‍ക്കെതിരെ തുറന്നടിച്ചത്. ഒരു പ്രവാസി ബസ് സര്‍വീസ് തുടങ്ങി കുത്തുപാളയെടുക്കുന്നത് ചിത്രീകരിച്ച ‘വരവേല്‍പ്പ്’ സിനിമ ഇത്തരുണത്തില്‍ ആരുടേയും ഓര്‍മയിലെത്തും.

വികസനം മുരടിപ്പിക്കുകയും അതുവഴി സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന രീതിയാണ് ഇരുകമ്യൂണിസ്റ്റുകള്‍ക്കുമുള്ളത്. ഒരുഭാഗത്ത് പിടിച്ചെടുക്കലെങ്കില്‍ മറുഭാഗത്ത് വെട്ടിനിരത്തല്‍ ആണെന്ന വ്യത്യാസമേയുള്ളൂ. കൈ നനയാതെ മീന്‍ പിടിക്കുന്ന സ്വഭാവത്തിലേക്ക് യുവസമൂഹത്തെ നയിക്കുകയും, അവരെ നിഷ്‌ക്രിയമാക്കുകയും ചെയ്യുകയെന്നതും അതിനൊപ്പമുണ്ട്. ഒടുവില്‍ അവരെ കുറ്റവാളി സംസ്‌കാരത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നു. സംസ്ഥാനത്തിന്റെ വികസനം മുടക്കുന്നതില്‍ ഏത് കമ്യൂണിസറ്റ് പാര്‍ട്ടിയാണ് മുമ്പിലെന്ന കാര്യത്തിലേ തര്‍ക്കമുള്ളൂ. എവിടെയും പാര്‍ട്ടി കൊടികുത്തി പിടിച്ചെടുക്കുന്ന സ്ഥിതിവിശേഷം പാടില്ലെന്ന തിരിച്ചറിവില്‍ മുഖ്യമന്ത്രി എത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. പക്ഷേ, ഇതില്‍ ആത്മാര്‍ത്ഥതയുണ്ടോ എന്ന് സംശയിക്കാതെ വയ്യ. 

സിപിഐയുടെ നേതൃത്വത്തില്‍ നടന്ന സമരമായതിനാല്‍ നടപ്പു രാഷ്‌ട്രീയസാഹചര്യം മുതലെടുക്കാനല്ലേ ഇതെന്ന് സമൂഹം സംശയിച്ചാല്‍ തെറ്റുപറയാനാവില്ല. ‘കൊടിനാട്ടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കില്ല. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല’ എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഇതിനൊക്കെ ഇടയാക്കിയതിന്റെ കുറ്റബോധം അദ്ദേഹത്തെ വേട്ടയാടുന്നുണ്ടാവാം. സിപിഐ ആയാലും സിപിഎം ആയാലും മനുഷ്യര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. എന്തും തല്ലിത്തകര്‍ത്ത് വിജയം കൊയ്യുകയെന്ന പ്രാകൃത നിലപാടില്‍നിന്ന് എന്തും സ്വാംശീകരിച്ച് മുന്നോട്ട് പോവുകയെന്ന മാനുഷികനിലപാടിലേക്കാണ് ഉണര്‍ന്നെഴുനേല്‍ക്കേണ്ടത്. അങ്ങനെയൊരു വികാരം ഉണര്‍ത്താന്‍ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശം ഇടവരുത്തിയാല്‍ അത് വലിയൊരുനേട്ടമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.