പുനലൂര്‍: നഗരസഭാ പ്രദേശത്തെ കുതിരച്ചിറയില്‍ ഭരണ വര്‍ഗക്കാരുടെ ഒത്താശയില്‍ വ്യാപക നിലംനികത്തല്‍. തൊഴിലുറപ്പിന്റെ ഭാഗമായി തോട് വൃത്തിയാക്കലിന്റെ മറവില്‍ ഈ പ്രദേശങ്ങളില്‍ ജെസിബി ഉപയോഗിച്ച് തോട് കുഴിച്ച് മണ്ണ് വയലിലേക്ക് നിക്ഷേപിച്ച് വയല്നികത്തുകയാണ് പതിവ്. കുതിരച്ചിറയിലെ ഈ തോടിന്റെ ഒരുഭാഗം നഗരസഭയുടെയും മറ്റുഭാഗം വിളക്കുടി പഞ്ചായത്തിന്റെയും പരിധിയില്‍ ഉള്‍പ്പെട്ടതാണ്. ഇരുസ്ഥലങ്ങളിലും ഭരണം കയ്യാളുന്നത് സിപിഎം ആയതിനാല്‍ ഇവരുടെ ബന്ധുക്കള്‍ തന്നെയാണ് തണ്ണീര്‍തട, നീര്‍ത്തട പദ്ധതികളെ തകിടംമറിച്ച് നിലം നികത്തുന്നത്.’തൊഴിലുറപ്പ് തൊഴിലാളികളെ കൂട്ടുപിടിച്ച് തോട് വൃത്തിയാക്കല്‍ എന്ന വ്യാജേന വയല്‍ നികത്തലിനായി ഉപയോഗിക്കുകയാണ്. ഏതു വേനലിലും ജലസമൃദ്ധമായ മഞ്ഞക്കാല വഴി ഒഴുകി വെട്ടിപ്പുഴയില് അവസാനിക്കുന്ന തോടിന്റെ ചരമഗീതം പൂര്‍ണമായി. ഉപജീവനത്തിനായി കരഭൂമിയില്‍ വര്‍ക്ഷോപ്പ് നിര്‍മിക്കാന്‍ ഒരുങ്ങിയ പ്രവാസിയെ ആത്മഹത്യയിലേക്ക് നയിച്ച കുട്ടിസഖാക്കളും ഇതിന് സമീപപ്രദേശമായ കുതിരച്ചിറയിലെ സകല മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി നടത്തുന്ന വയല്‍നികത്തല്‍ കണ്ടില്ലെന്ന് നടിക്കുന്നതില്‍ അത്ഭുതമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: