ഭാരതത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ തൊട്ടറിഞ്ഞ ആധ്യാത്മിക സാന്നിധ്യമായിരുന്നു സ്വാമി ജയേന്ദ്ര സരസ്വതി. ജനകല്യാണ്‍ ജനജാഗരണ്‍ യാത്ര അദ്ദേഹം രാജ്യമൊട്ടാകെ സംഘടിപ്പിച്ചു. രാജ്യം മുഴുവന്‍ സന്ദര്‍ശിച്ചു. ക്ഷേത്രങ്ങളിലും ആധ്യാത്മിക കേന്ദ്രങ്ങളിലും ദര്‍ശനം നടത്തി.
1987ല്‍ മൂന്നു ദിവസം അദ്ദേഹം ആശ്രമത്തില്‍ നിന്ന് വിട്ടു നിന്നത് ആശങ്കയുണ്ടാക്കിയിരുന്നു. പിന്നീട് തലക്കാവേരിയില്‍ അദ്ദേഹത്തെ കണ്ടെത്തി. അദ്ദേഹം അവിടെ ധ്യാനത്തിലായിരുന്നു. നേരത്തെ തിരുപ്പതിയില്‍ വച്ച് ഏതാനും കാര്യങ്ങള്‍ ചെയ്യണമെന്ന് ഭഗവാന് തന്നോട് അരുള്‍ ചെയ്ത പോലെ തനിക്ക് തോന്നിയെന്നും അവ ചെയ്യാന്‍ പോകുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ദേശീയ ആധ്യാത്മിക, സാമ്പത്തിക പ്രസ്ഥാനം തുടങ്ങണമെന്നായിരുന്നു ഒന്ന്. രണ്ട് ശപഥമെടുക്കണമെന്നും. രണ്ടും അദ്ദേഹം ഭംഗിയായി നിറവേറ്റി.
ആധ്യാത്മിക കാര്യങ്ങളിലും പ്രഭാഷണങ്ങളിലും മുഴുകിയിരുന്ന ആചാര്യന്, അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അയോധ്യപ്രശ്നത്തിന് പരിഹാരം കണ്ടെത്താനും ശ്രമിച്ചിരുന്നു. വിശ്വഹിന്ദു പരിഷത്തിനെയും ആള് ഇന്ത്യാ മുസ്ളീം വ്യക്തിനിയമ ബോര്‍ഡിനെയും ചര്‍ച്ചയില്‍ എത്തിക്കാനും അദ്ദേഹിന് കഴിഞ്ഞിരുന്നു.
വലിയ സിദ്ധിയുള്ള ആധ്യാത്മികാചാര്യനായിരുന്നു അദ്ദേഹം. അദ്ദേഹം തുടങ്ങിവച്ച പദ്ധതികളെല്ലാം വലിയ വിജയങ്ങളായി മാറി. അധ്യാതകമിക, സാമൂഹ്യ, രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മതത്തിനപ്പുറം സര്‍വ്വരും ബഹുമാനിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.
കാഞ്ചി മഠം
ശ്രീശങ്കരാചാര്യര്‍ 482 ബിസിയില്‍ സ്ഥാപിച്ചതാണ് കാഞ്ചി മഠം. നിരവധി ആശ്രമങ്ങളും അമ്പലങ്ങളും ഉള്ള കാഞ്ചി മഠം അനവധി സ്കൂളുകളും കോളേജുകളും ആശുപത്രികളും അനാഥാലയങ്ങളും നടത്തുന്നുണ്ട്. കാഞ്ചി മഠം 93ല്‍
ചന്ദ്രശേഖരേന്ദ്രയുടെ ശതാബ്ദി പൂര്‍ത്തിയോടനുബന്ധിച്ച് സ്ഥാപിച്ച ചന്ദ്രശേഖരേന്ദ്ര വിശ്വമഹാ വിദ്യാലയം ഇന്ന് കല്‍പ്പിത സര്‍വ്വകലാശാലയാണ്.ശ്രീ ശങ്കര ഭഗവത് പാദരുടെ പാത പിന്തുടരുന്ന മഠത്തിന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആശ്രമങ്ങളുണ്ട്. വിപുലമായ സേവന ആധ്യാത്മിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് കാഞ്ചി മഠം. സ്വാമി ജയേന്ദ്ര സരസ്വതിയുടെ തൃക്കൈ കൊണ്ട് തുടങ്ങിയ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മഠം നടത്തുന്നുണ്ട്.
അനുസ്യൂതം തുടരുന്ന പാമ്പര്യം
ഭാരതത്തിലെ മഹാഋഷിമാരുടെയും ആധ്യാത്മികാചാര്യന്മാരുടെയും, മുറിയാത്ത കണ്ണിയിലെ ഒരംഗമായിരുന്നു ജയേന്ദ്ര സരസ്വതി. സ്വാമി ചന്ദ്രശേഖരേന്ദ്രേ സരസ്വതിയില്‍ നിന്ന് മന്ത്ര ദീക്ഷ ലഭിച്ച അദ്ദേഹവും ഗുരുവുമായി വലിയ ആത്മ ബന്ധമാണ് ഉണ്ടായിരുന്നത്. സാമൂഹ്യ പ്രതിബദ്ധതയോടെയാണ് മഠത്തിന്റെ സേവന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുഴുകിയത്.
ആധ്യാത്മിക ലോകത്തിന്നഷ്ടം- ആര് എസ്എസ്
കാഞ്ചി ആചാര്യന്റെ വിയോഗത്തില്‍ ആര്‍എസ്എസ് അനുശോചിച്ചു. ആധ്യാത്മിക ലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് ആര്‍എസ്എസ് ദക്ഷിണ, മധ്യ ക്ഷേത്രീയ സംഘചാലക് വി. നാഗരാജ് പറഞ്ഞു.
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും
രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അനുശോചിച്ചു. മനുഷ്യരാശിയുടെ നന്മക്കുവേണ്ടി അദ്ദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. വെങ്കയ്യ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി
ആധ്യാത്മിക മേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വാമിജി തന്റെ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളിലൂടെ ജനലക്ഷങ്ങളുടെ മനസില്‍ ജീവിക്കുമെന്നും പറഞ്ഞു. വിട പറഞ്ഞ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സ്വാമി ജയേന്ദ്ര സരസ്വതിയുടെ വേര്‍പാടില്‍ സുഷമ സ്വരാജും ‘വരുണ്‍ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെയും അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: