Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറ്റുകാലില്‍ ഇന്ന് കുത്തിയോട്ട വ്രതാരംഭത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 02:00 am IST
in Thiruvananthapuram

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ ഇന്ന് കുത്തിയോട്ട വ്രതാരംഭത്തിന് തുടക്കം കുറിക്കും. കാപ്പുകെട്ടി പളളിപ്പലകയില്‍ ഏഴ് നാണയങ്ങള്‍ ദേവിക്ക് കാഴ്ചവച്ച് മേല്‍ശാന്തിയില്‍ നിന്നു പ്രസാദം വാങ്ങുന്നതോടെയാണ് വ്രതം ആരംഭിക്കുന്നത്.  പന്ത്രണ്ട് വയസ്സുവരെയുളള 993 ആണ്‍കുട്ടികളാണ്  ഇക്കുറി കുത്തിയോട്ട വ്രതമെടുക്കുന്നത്.

പുലര്‍ച്ചെ കുളിച്ച് ഈറനോടെ ദേവീ നാമജപവുമായി ക്ഷേത്രസന്നിധിയില്‍ ഏഴ് ദിവസം കൊണ്ട് 1008 പ്രദക്ഷിണം ചെയ്ത് ഭജനമിരിക്കുന്നതാണ് ചടങ്ങ്. മാര്‍ച്ച് 2ന് പൊങ്കാല നിവേദ്യം കഴിഞ്ഞ് വ്രതമിരിക്കുന്ന കുട്ടികള്‍ക്ക് വാരിയെല്ലിന് താഴെയായി ചൂരല്‍ കുത്തുന്നതോടെയാണ് കുത്തിയോട്ടത്തിന് തുടക്കം കുറിക്കുക. വെളളിയില്‍ നിര്‍മിച്ച നൂലാണ് ചൂരലായി സങ്കല്‍പ്പിച്ച് കുത്തുന്നത്. തുടര്‍ന്ന് അണിഞ്ഞൊരുങ്ങിയ കുട്ടികള്‍ പുറത്തെഴുന്നെളളിപ്പ് ഘോഷയാത്രയില്‍ അകമ്പടി സേവിക്കും. ക്ഷേത്ര  കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് പുറത്തെഴുന്നെളളിപ്പ് ഘോഷയാത്ര നടക്കുന്നത്. ഘോഷയാത്ര മണക്കാട് ശാസ്താക്ഷേത്രത്തിലെത്തി തിരികെ ആറ്റുകാലിലെത്തി വെളളിനൂല്‍ ഊരിയെടുത്ത് ദേവിക്ക്  സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ട വഴിപാട് അവസാനിക്കും.

ആറ്റുകാല്‍ ക്ഷേത്രത്തിലെ ആചാരമനുസ്സരിച്ച് വ്രത കാലയളവില്‍ കുട്ടികള്‍ വീടുകളില്‍ പോകാനോ പുറത്തുനിന്ന് ഭക്ഷണം കഴിക്കാനോ പാടില്ല. എന്തിന് പുറത്തുനിന്നു വരുന്നവരുടെ സ്പര്‍ശനമേല്‍ക്കാന്‍ പോലും പാടില്ല. കുത്തിയോട്ട ബാലന്മാര്‍ മഹിഷാസുരനുമായുള്ള യുദ്ധത്തില്‍ മുറിവേറ്റ പരാശക്തിയുടെ ഭടന്മാരാണെന്നാണ് സങ്കല്‍പ്പം. ദക്ഷിണകേരളത്തിലെ ഭഗവതീക്ഷേത്രങ്ങളില്‍ നടക്കുന്ന ശാക്തേയ അനുഷ്ഠാനകലയാണ് കുത്തിയോട്ടം. കുട്ടികളുടെ ഉയര്‍ച്ചയ്‌ക്ക് വേണ്ടിയാണ് പരാശക്തിക്ക് ഈ വഴിപാട് നടത്തുന്നതെന്നാണ് വിശ്വാസം. ചൂരല്‍ മുറിയുന്ന ചടങ്ങെന്നും കുത്തിയോട്ട ചടങ്ങ് അറിയപ്പെടും. വ്യത്യസ്ത ചലനങ്ങളോടെയുളള കലാസൃഷ്ടിയാണ് കുത്തിയോട്ടം. വ്രതകാലയളവില്‍ കുട്ടികള്‍ ഇത് പരിശീലിച്ച് വഴിപാടായാണ് ദേവിക്ക്  സമര്‍പ്പിച്ചിരുന്നത്. ദേവിയുടെ അപദാനങ്ങളെ പ്രകീര്‍ത്തിച്ചുളള പാട്ടുകളാണ് നൃത്തത്തിന് താളമൊരുക്കുന്നത്. കുത്തിയോട്ടക്കുമ്മികളെന്നാണ് ഇത്തരം പാട്ടുകളെ പറഞ്ഞിരുന്നത്. ആദ്യകാലത്ത് പാട്ടുകളുണ്ടായിരുന്നില്ല. എന്നാല്‍ ദ്രുതഗതിയിലുളള ചലനങ്ങള്‍ക്ക് വേണ്ടി കുമ്മിപ്പാട്ടുകള്‍ സൃഷ്ടിക്കുകയായിരുന്നു. മധ്യ തിരുവിതാംകൂറിലാണ്  കുത്തിയോട്ട വഴിപാടിന്റെ തുടക്കം. പിന്നീട് ഭദ്രകാളീക്ഷേത്രങ്ങളിലെ ആചാരമായി മാറി. ഓരോ ക്ഷേത്രത്തിലും അവിടുത്തെ ദേവീ സങ്കലപത്തിലധിഷഠിതമായിട്ടുളള വ്യത്യാസങ്ങളോടെയാണ് കുത്തിയോട്ട അനുഷ്ഠാനങ്ങള്‍ നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.