Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗര്‍ഭസ്ഥ ശിശുവിനെയും കൊല്ലുന്ന സി‌പി‌എം ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2018, 02:36 am IST
in Editorial

പിറക്കാനിരിക്കുന്ന ജീവനെപ്പോലും കൊലപ്പെടുത്തുന്ന കാടത്തത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎം. കോഴിക്കോട് കോടഞ്ചേരിയിലെ വേളംകോട് തേനംകുഴി സിബി ചാക്കോയുടെ ഭാര്യ ഗര്‍ഭിണിയായ ജ്യോത്സ്‌നയേയും രണ്ടു മക്കളെയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മര്‍ദ്ദിച്ചത് ഇതിനുദാഹരണമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിലാണ് അക്രമം കലാശിച്ചത്.  ജീവിച്ചിരിക്കുന്നവരെ വെട്ടിക്കൊല്ലുകയും, പിറക്കാനിരിക്കുന്നവരെ ചവിട്ടിക്കൊല്ലുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് കാടത്തത്തിന് ഒടുവിലത്തെ ഉദാഹരണമായി ജ്യോത്സ്‌ന ജീവിക്കുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു ജ്യോത്സ്‌നയെ. ഫെബ്രുവരി മൂന്നിനാണ് നാലു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചത്. 

ഈ പ്രാകൃത നരഹത്യ നടത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ട ഉത്തരവാദിത്തമുള്ള പോലീസ് അനങ്ങാതിരുന്നു. ഇരകളുടെ പരാതികള്‍ കേള്‍ക്കാന്‍ ആരുമുണ്ടായില്ല. സാംസ്‌കാരിക നായകന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും പേരുകേട്ട വനിതാ പ്രവര്‍ത്തകരുമുള്ള നാട്ടില്‍  ജ്യോത്സ്‌നയുടെ കണ്ണുനീരിന് ആരും വില കല്‍പ്പിച്ചില്ല. ജ്യോത്സ്‌നയ്‌ക്ക് ഗര്‍ഭമുണ്ടായിരുന്നില്ലെന്ന് പറഞ്ഞു പരത്തിയവര്‍ പിന്നീട് ബൈക്കില്‍നിന്ന് വീണാണ് ഗര്‍ഭം അലസിയതെന്ന് പ്രചരിപ്പിച്ചു. ചില മാധ്യമങ്ങള്‍ അതേറ്റുപാടി. ശരീരത്തിനും മനസ്സിനും മുറിവേറ്റ ഒരമ്മയുടെ വേദന അറിയാന്‍ ആരുമുണ്ടായില്ല. പാര്‍ട്ടി ഊരുവിലക്കു കൂടിയായപ്പോള്‍ സഹായിക്കാന്‍ ആരുമില്ലാതായ ഒരു കുടുംബം. ഗത്യന്തരമില്ലാതെ പോലീസ് സ്റ്റേഷനു മുന്നില്‍ കുടുംബം കുടില്‍കെട്ടി സമരം നടത്താന്‍ തീരുമാനിച്ചതോടെയാണ് സിപിഎം ക്രൂരതയുടെ ആഴം പുറംലോകമറിഞ്ഞത്. മുഖ്യധാരാ രാഷ്‌ട്രീയ മുന്നണികള്‍ മുഖംതിരിച്ചു നിന്നപ്പോള്‍ ബിജെപിയാണ് ജ്യോത്സ്‌നയുടെ കുടുംബത്തിന് സഹായവുമായെത്തിയത്. 

കുടിയേറ്റ ഗ്രാമത്തിലെ ഒറ്റപ്പെട്ടുപോയ ആ കുടുംബത്തിന് വലിയൊരാശ്വാസമായിരുന്നു ആ പിന്തുണ. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് മുന്നറിയിപ്പ് കൂടിയായതോടെയാണ് പിണറായിയുടെ പോലീസ്  ചലിച്ചുതുടങ്ങിയത്.  മുഖ്യ പ്രതികളെയടക്കം അറസ്റ്റ് ചെയ്യാന്‍ 12 ദിവസങ്ങള്‍ കഴിയേണ്ടിവന്നു. പ്രതികളെ സംരക്ഷിക്കുന്ന പോലീസും ഭരണകക്ഷിയുമുള്ളപ്പോള്‍ അക്രമികള്‍ രാക്ഷസരൂപം പ്രാപിക്കുകയാണ്. അയല്‍പക്ക വഴക്കിന്റെ നിസ്സാരതയിലേക്ക് തള്ളി ക്രൂരതയെ വെള്ളപൂശാനാണ് ഭരണാധികാരികള്‍ ശ്രമിച്ചത്. 

മാതൃത്വത്തിന്റെ മഹനീയത തിരിച്ചറിയാത്തവരാണ് ഗര്‍ഭപാത്രത്തിലേക്ക് ആഞ്ഞുചവിട്ടുന്നത്.  മനുഷ്യ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത അത്തരക്കാരെപ്പോലും പാര്‍ട്ടി ഭാരവാഹിത്വം നല്‍കി സംരക്ഷിക്കാന്‍  കേരളത്തില്‍ ഭരണകക്ഷിക്ക് മടിയില്ല.മാനവികതയുടെ മഹത്വത്തെക്കുറിച്ച് മുദ്രാവാക്യം വിളിക്കുന്നവരാണ് മനുഷ്യത്വ രഹിതമായ അക്രമത്തിന് കൂട്ടു നില്‍ക്കുന്നത്. അക്രമത്തെ ഇല്ലാതാക്കണമെങ്കില്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കേണ്ടതുണ്ട്. എന്നാല്‍ അതിന് ഉത്തരവാദിത്തമുള്ള പോലീസ് സിപിഎം ഓഫീസിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് നേതാക്കളുടെ നിലവാരത്തിലേക്ക് താഴുന്നു. സെല്‍ ഭരണത്തിന്റെ പിടിയിലേക്ക് കേരളം മാറിക്കൊണ്ടിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കുന്ന ഫാസിസത്തിന്റെ ഈ പുതുരൂപങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.  ജ്യോത്സ്‌നയുടെ  കണ്ണുനീരിന്റെ വില കേരളം തിരിച്ചറിയണം. പ്രബുദ്ധമെന്ന് അഭിമാനിക്കുന്ന ഒരു ജനതയുടെ പ്രതികരണം പ്രതീക്ഷിക്കുകയാണ് വേദനിക്കുന്ന മാതൃത്വം. സിപിഎം ക്രൂരതയില്‍ മക്കള്‍ നഷ്ടപ്പെടുന്ന അമ്മമാരുടെ വിലാപങ്ങള്‍കൊണ്ട് മുഖരിതമാണ് കേരളം. ഇതിനൊരു മാറ്റമുണ്ടാകണം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.