Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആലുവ ശിവരാത്രി സംഗീതോത്സവം

Janmabhumi Online by Janmabhumi Online
Feb 10, 2018, 10:48 am IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

നാദതനുമനിശം ശങ്കരം

നമാമിതേ മനസാ ശിരസാ

എന്ന് ത്യാഗരാജസ്വാമികള്‍ പാടുമ്പോള്‍ സംഗീതത്തിനും ദേവതകള്‍ക്കും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് സൂചിപ്പിയ്‌ക്കപ്പെടുന്നത്. കൃഷ്ണന്റെ പുല്ലാങ്കുഴലും, സാമഗാനവിനോദിനിയായ സരസ്വതിയുടെ വീണയും, കൈലാസനാഥനായ പരമേശ്വരന്റെ ഡമരുവും, നന്ദികേശന്റെ മൃദംഗവും ഭാരതീയ സംഗീതത്തിന്റെ ദൈവിക പ്രഭാവത്തിലേക്കാണ് വിരല്‍ ചൂണ്ടുത്. വേദകാലത്തിനപ്പുറത്തു നിന്നാരംഭിച്ച ഭാരതീയ സംഗീതം വേദമന്ത്രങ്ങളിലൂടെ വികാസം പ്രാപിച്ച് ഗാനാത്മക മായ സാമവേദത്തിലെത്തുമ്പോള്‍ പൂര്‍ണ്ണമായ ശാസ്ത്രീയത കൈവരിക്കുന്നു. 

ഭാരതീയ  സംഗീതത്തിന്റെ അടിത്തറയായ – സ, രി, ഗ, മ, പ, ധ, നി സപ്തസ്വരങ്ങള്‍ രൂപം കൊള്ളുത് ഈ ഘട്ടത്തിലാണ്. അളന്ന് തിട്ടപ്പെടുത്താനാകാത്ത കാലത്തിന്റെ അനന്തതയിലെവിടെയോ നിന്നുയര്‍ന്ന ഭാരതീയ സംഗീതം ചരിത്രത്തിന്റെ ഇടനാഴികളിലൂടെ ഒഴുകി ലോകമാദരിയ്‌ക്കുന്ന ആര്‍ഷഭാരത സംസ്‌കാരത്തിന് ഊടും പാവും നെയ്തു. വിദ്യാദേവതയായ സരസ്വതിദേവിയുടെ സ്തനദ്വയങ്ങളായ സാഹിത്യവും സംഗീതവും പരസ്പരം പൂരകങ്ങളായി വര്‍ത്തിച്ചുകൊണ്ടാണ് നമ്മുടെ സംസ്‌കാരവും, ശാസ്ത്രവും വളര്‍ന്നു വികസിച്ചത്.

സാഹിത്യം ആലോചനാമൃതമാണെങ്കില്‍, സംഗീതം ആസ്വാദ്യമധുരമാണ്. മനുഷ്യമനസ്സുകളുടെ എല്ലാ ഭാവങ്ങളെയും തൊട്ടിതലോടാനുള്ള സംഗീതത്തിന്റെ കഴിവ് അപാരമാണല്ലോ. മനുഷ്യനെ മാത്രമല്ല, സകലചരാചരങ്ങളെയും ആഴത്തില്‍ സ്പര്‍ശിക്കാന്‍ സംഗീതത്തിനു കഴിയുമെന്ന് ആധുനിക ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.

നമ്മുടെ സമൂഹത്തിലെ ബാലികാബാലന്മാരുടെയും യുവതീയുവാക്കന്മാരുടെയും സ്വഭാവ ശുദ്ധീകരണവും സ്വഭാവദൃഡീകരണവും സാധ്യമാകണമെന്ന ലക്ഷ്യത്തോടുകൂടി ബാലഗോകുലവും, ബാലസംസ്‌കാരകേന്ദ്രവും രൂപം കൊണ്ടു. ഈ ലക്ഷ്യപ്രാപ്തിക്ക് സംഗീതം ഏറ്റവും ഫലപ്രദമായ ഒരുപാധിയായി മനസ്സിലാക്കിയതിന്റെ ഫലമാണ് സംഗീതോത്സവം. കാല്‍ നൂറ്റാണ്ട് കഴിഞ്ഞ് പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ സംഗിതോത്സവത്തിനു ലഭിച്ച അത്ഭുതാവഹമായ പിന്‍തുണയും പ്രോത്സാഹനവും അവിശ്വസനീയമാണ്. ആലുവായിലും പരിസരപ്രദേശത്തുമുള്ള സംഗീതാദ്ധ്യാപകരും അവരുടെ ശിഷ്യഗണങ്ങളും എണ്ണമറ്റ മറ്റ് സഹൃദയരും നല്‍കിയ അളവറ്റ പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന നിലയില്‍ ആലുവയിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമായി വളര്‍ന്നത്.

ബാലഗോകുലത്തിന്റെ അന്നത്തെ മുഴുവന്‍ സമയ പ്രവര്‍ത്തകരായ പി. വി. അശോകന്‍, കെ. ഭാസ്‌കരന്‍, യു. രാജേഷ്‌കുമാര്‍ എന്നിവരും ആലുവ ജില്ലാ പ്രവര്‍ത്തകരായ ടി. ജി. അനന്തകൃഷ്ണന്‍ എം. കെ. വത്സലന്‍ എന്നിവരും ചേര്‍ന്ന് രൂപം കൊടുത്ത സംഗീതോത്സവത്തിന് ബാലഗോകുലം സംസ്ഥാന പ്രവര്‍ത്തകരായ പി. കെ. വിജയ രാഘവന്‍, വി. രഘുകുമാര്‍, ബാലസംസ്‌കാരകേന്ദ്രം സ്ഥാപക സെക്രട്ടറി പി. മോഹന്‍ദാസ് എന്നിവരും ജില്ലാ പ്രവര്‍ത്തകരായ പ്രൊഫ. പി. എം. ഗോപി, ഉപാദ്ധ്യാ. പ്രൊഫ. ഗോപാലകൃഷ്ണമൂര്‍ത്തി, എം. പി. സുരേഷ് എന്നിവരുടേയും മറ്റു ചുമതപ്പെട്ടവരുടേയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാന്യനീയ എം. എ. സാറിന്റെ അനുഗ്രഹാശിസ്സുകളും ചേര്‍പ്പോള്‍ ശിവരാത്രി സംഗീതോത്സവത്തിന് തുടക്കമായി.

ശിവരാത്രി സംഗീതോത്സവത്തിന് നിറസാന്നിദ്ധ്യമായി സംഗീതാദ്ധ്യപകരും കലാകാരന്മാരും

ശിവരാത്രി സംഗീതോത്സവ സപര്യ ഇരുപത്തിരണ്ട് വര്‍ഷം പിന്നിടുമ്പോള്‍ നൂറുകണക്കിന് സംഗീതാദ്ധ്യാപകരും വാദ്യകലാകാരന്മാരും സംഗീതവേദിയിലൂടെ കടന്ന് പോകുകയും നിരവധി പ്രഗത്ഭരായ സംഗീതജ്ഞരെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

1996ല്‍ ശിവരാത്രി സംഗീതോത്സവം ആരംഭിക്കുന്ന കാലം മുതല്‍ സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ച അദ്ധ്യാപകരുടേയും വാദ്യകലാകാരന്മാരുടെയും നിസീമമായ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണ് ഇത്തെ ശിവരാത്രി സംഗീതോത്സവത്തിന്റെ വിജയത്തിന് പിന്നില്‍.

ആദ്യസംഗീതോത്സവ ഉദ്ഘാടകനായ ശ്രീ. ഉദ്ദ്യോഗമണ്ഡല്‍ വിജയകുമാര്‍, ശ്രീ. കലഞ്ഞൂര്‍ ഡി. വിശ്വനാഥന്‍, യശ: ശരീരനായ ടിഎസ്എന്‍. നമ്പൂതിരി, യശ: ശരീരനായ ഏഴിക്കര നാരായണ്‍,  സുമേഷ് നെടുവൂര്‍, ഉദ്ദ്യോഗമണ്ഡല്‍ ലളിതകുമാര്‍,  ഫിലിപ്പ് മാന്ത്രയ്‌ക്കല്‍,  ആലുവ ആര്‍. രാജേഷ്,  ജയദേവന്‍ തിരുവാല്ലൂര്‍, യശ: ശരീരനായ മഹേഷ് ഷേണായ്,  ജയകുമാര്‍ പാറയ്‌ക്കാട്ട്,   എസ്. ഉണ്ണികൃഷ്ണന്‍, ശ്രീമതി ഗീത രാജു,  സിംജിഷ്‌കുമാര്‍,  സോമന്‍ പറവൂര്‍, യശ: ശരീരനായ വേലായുധന്‍ ഫോര്‍ട്ട് കൊച്ചി തുടങ്ങി നിരവധി മുതിര്‍ന്ന സംഗീത അദ്ധ്യാപകരും കലാകാരന്മാരും ശിവരാത്രി സംഗീതോത്സവത്തിന് മിഴിവേകി. 

 ഇടപ്പിള്ളി ജയമോഹന്‍, സിനോ കളമശ്ശേരി, ഇടപ്പിള്ളി സുനില്‍, വിഷ്ണുനാഥ് കെ. ജി. വിപിന്‍ ഭാസി, മാധവ് ഗോപി, ശരത്ത് ആലുവ എന്നിവരും ശിവരാത്രി സംഗീതോത്സവത്തിന് മാറ്റുകൂടാനെത്തിയവരില്‍ ചിലര്‍ മാത്രം.ഇങ്ങനെ കലാകാരന്മാരുടെ സംഗമഭൂമിയായി പെരിയാറിന്റെ തീരം മാറിയതിന് പിന്നില്‍ ശിവരാത്രി സംഗീതോത്സവം നിമിത്തമായി

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)
India

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

Kerala

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

India

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

Kerala

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

Kerala

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

തൃക്കോതമംഗലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന അടക്കിയ സ്ത്രീകളുടെ സ്വര്‍ണതാലികള്‍ കവര്‍ന്നു

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വലതു മുന്നണി ജയിച്ചതേ ഉള്ളു. സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്നുവെന്ന് എഴുത്തുകാരന്‍ ബന്യാമിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies