Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആ രഹസ്യം ചുരുളഴിയുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 02:45 am IST
in Editorial

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ ദല്‍ഹിയിലെ വസതിയില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജനുവരി പതിമൂന്നിന് നടത്തിയ റെയ്ഡില്‍ ഒരു രഹസ്യരേഖയുടെ പകര്‍പ്പ് കണ്ടെടുത്തിരുന്നു. എയര്‍സെല്‍-മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിച്ച് സുപ്രീംകോടതിക്ക് നല്‍കിയ രഹസ്യരേഖയുടെ പകര്‍പ്പാണിത്.

രണ്ടാമത്തെ യുപിഎ സര്‍ക്കാരില്‍ ചിദംബരം മന്ത്രിയായിരിക്കെ ജസ്റ്റിസുമാരായ എ.എസ്. സിങ്‌വി, കെ. രാധാകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചില്‍ 2013 ജനുവരി ഒന്നിന് സിബിഐ മുദ്രവച്ച കവറില്‍ നല്‍കിയതാണ് ഈ റിപ്പോര്‍ട്ട്. ഒപ്പുവയ്‌ക്കാത്ത റിപ്പോര്‍ട്ടാണ് ചിദംബരത്തിന്റെ വസതിയില്‍നിന്ന് കണ്ടെടുത്തത്. ഞെട്ടിക്കുന്ന സംഭവമാണിത്. ഇതില്‍നിന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് ചോര്‍ന്നതാണെന്ന് വരുന്നു.  അതുകൊണ്ടുതന്നെ സിബിഐ ഉദ്യോഗസ്ഥര്‍ക്കു മാത്രം ലഭ്യമായ ഈ റിപ്പോര്‍ട്ട് അവരില്‍നിന്നുതന്നെയാവണം ചിദംബരത്തിനു ലഭിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. റിപ്പോര്‍ട്ട് എങ്ങനെയാണ് ചോര്‍ന്നത്, ആരൊക്കെയാണ് ഇതിനു പിന്നില്‍ കളിച്ചത് എന്നറിയാന്‍ സിബിഐ അന്വേഷണം നടത്തുകയാണ്.

മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് 3,200 കോടി രൂപ എയര്‍ സെല്ലില്‍ നിക്ഷേപിക്കാന്‍ മന്ത്രിയായിരുന്ന ചിദംബരം അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. 600 കോടി രൂപ നിക്ഷേപിക്കാനുള്ള അനുമതി നല്‍കാനേ മന്ത്രിയെന്ന നിലയ്‌ക്ക് ചിദംബരത്തിന് അധികാരമുണ്ടായിരുന്നുള്ളൂ. ഇതിനു മുകളിലുള്ള തുകയാണെങ്കില്‍ മന്ത്രിസഭാ സമിതി വേണം അനുമതി നല്‍കാന്‍. നിയമപരമായ നടപടിക്രമം ഇതായിരിക്കെ 3,200 കോടിക്ക് അനുമതി നല്‍കിയത് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വാധീനംകൊണ്ടാണെന്നും, ഇതുവഴി കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് സിബിഐ കേസ്.

ഇത്ര ഗുരുതരമായ ഒരു കേസ് സംബന്ധിച്ച രഹസ്യരേഖ മുഖ്യപ്രതിയുടെ അച്ഛനായ ചിദംബരത്തിന് ലഭിച്ചുവെന്നത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിരിക്കണം. റിപ്പോര്‍ട്ട് ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തുന്നതോടെ ‘നമ്പര്‍ വണ്‍ മാനിപ്പുലേറ്റര്‍’ എന്നറിയപ്പെടുന്ന ചിദംബരത്തിന്റെ  തനിനിറം പുറത്താവും. എയര്‍സെല്‍-മാക്‌സിസ് അഴിമതിയില്‍ മകന്‍ മാത്രമല്ല, ചിദംബരവും പ്രതിയാവുന്ന  സ്ഥിതിവരും.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സഹസ്രകോടികളുടെ അഴിമതിക്കേസുകള്‍ വന്നപ്പോഴാണ് സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീംകോടതി പറഞ്ഞത്. അഴിമതിക്കേസുകളുടെ അന്വേഷണം സിബിഐക്ക് നേരാംവണ്ണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതിരുന്നപ്പോഴായിരുന്നു അസാധാരണമായ ഈ പ്രതികരണമുണ്ടായത്. പത്തുവര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണകാലത്തെ പല അഴിമതികളുടെയും മുഖ്യ ഗുണഭോക്താക്കളില്‍ ഒരാളാണ് ചിദംബരമെന്ന് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ളവര്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇതുസംബന്ധിച്ച പല കേസുകളും ഇപ്പോഴും കോടതിയുടെ പരിഗണനയിലുമാണ്.

ഭരണം മാറിയിട്ടും താന്‍ മന്ത്രിയായിരുന്ന കാലത്ത് എന്‍ഫോഴ്‌സ്‌മെന്റിലും മറ്റും നിയമിച്ച ഉദ്യോഗസ്ഥരെവച്ച് അന്വേഷണം വഴിതെറ്റിക്കുകയും വച്ചുതാമസിപ്പിക്കുകയുമാണ് ചിദംബരമെന്നും ആരോപണം ഉയരുകയുണ്ടായി. ഏതായാലും ചിദംബരത്തിന്റെ വീട്ടില്‍നിന്ന് ലഭിച്ച രഹസ്യറിപ്പോര്‍ട്ട് ആരാണ് ചോര്‍ത്തിയതെന്ന് കണ്ടെത്തുന്നതോടെ  അഴിമതിക്കെതിരായ പോരാട്ടത്തില്‍ വഴിത്തിരിവാകും. നിയമത്തിന്റെ നീണ്ട കരങ്ങള്‍ ചിദംബരത്തെ പിടികൂടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.