തൃശൂര്‍: എസ്എഫ്ഐയുടെ ജനാധിപത്യ വിരുദ്ധതയും മാര്‍ക്സിസ്റ്റ് സര്‍ക്കാരിന്റെ ദൡ് വിരുദ്ധനിലപാടുകളും തുറന്നുകാട്ടി എബിവിപി. 33-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച പ്രമേയങ്ങള്‍ വിദ്യാഭ്യാസ രംഗത്തെ കെടുകാര്യസ്ഥതകളും തുറന്നുകാട്ടി.
മൂന്ന് പ്രമേയങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്. വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജും കലാലയ പ്രവര്‍ത്തനത്തിന്റെ ആവശ്യകത എന്ന വിഷയത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്റ്റിനി ജോണും കേരളത്തിലെ ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ജോയിന്റ് സെക്രട്ടറി കെ. ഷിജിലും പ്രമേയം അവതരിപ്പിച്ചു.
കലാലയങ്ങളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന എസ്എഫ്ഐയും മറ്റ് തീവ്രവാദ സ്വഭാവമുള്ള സംഘടനകളും നടത്തുന്ന അക്രമങ്ങള്‍ കലാലയങ്ങളെ കൊലക്കളമാക്കുന്നു. മാനുഷിക പരിഗണന പോലും നല്‍കാതെ കോളേജുകളില്‍ ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ നടത്തുന്നത് ഗുണ്ടായിസമാണെന്നും സ്റ്റിനി ജോണ്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
കേരളത്തില്‍ ദളിത് വിരുദ്ധത വര്‍ധിക്കുന്നെന്നും ഈ വിഭാഗങ്ങള്‍ക്കു നേരെ ഇടതുപക്ഷം അക്രമം അഴിച്ചുവിടുന്നെന്നും കെ. ഷിജില്‍ പ്രമേയത്തില്‍ പറയുന്നു. തൊഴിലാളികളുടെയും ദളിത് വിഭാഗങ്ങളുടെയും പേരു പറഞ്ഞ് അധികാരത്തിലെത്തിയ ഇടത് ഭരണത്തില്‍ 17 ദളിത് വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. 217 ദളിത് വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായി. പോലീസ് അക്രമം വര്‍ധിക്കുന്നെന്നും പ്രമേയത്തില്‍ പറയുന്നു. ദളിതുകളുടെയും മറ്റ് പിന്നോക്ക വിഭാഗക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്താന്‍ തയാറാകണമെന്നും എബിവിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: