Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ചിരിയിലൂടെ ചിന്ത പകരുന്ന സ്വര്‍ണ്ണനാവുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2018, 02:45 am IST
in Varadyam

ഋഷിതുല്യനായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ രാജ്യം ഒരിക്കല്‍ക്കൂടി ആദരിക്കുന്നു. ഒരുപക്ഷെ, പദ്മഭൂഷണ്‍ ബഹുമതി ആദരിക്കപ്പെട്ടിരഹിക്കുന്നു എന്നും പറയാം. ഏപ്രില്‍ 27ന് 101-ാം വയസിലേക്ക് പ്രവേശിക്കുന്ന മാര്‍ ക്രിസോസ്റ്റം ഇന്നും പൊതുരംഗത്ത് സജീവസാന്നിധ്യം. സഭയ്‌ക്കുമാത്രമല്ല ലോകത്തിനാകെ വഴികാട്ടി. നൂറിന്റെ നിറവിലും ചിരിയിലൂടെ ചിന്ത പകര്‍ന്നുനല്‍കുന്ന ഈ സ്വര്‍ണ്ണനാവുകാരന്റെ വചസ്സുകള്‍ക്ക് ലോകം കാതോര്‍ക്കുന്നു. വിറയാര്‍ന്നതെങ്കിലും ഉറച്ചകാല്‍വെപ്പുകളോടെ ജനസഹസ്രങ്ങളിലേക്ക് കടന്നുചെല്ലുകയാണ് വലിയമെത്രാപ്പോലീത്ത.

മലയാളിക്ക് ചിരപരിചിതമാണ് ആ ജീവചരിത്രം. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവ യുസി കോളേജില്‍ നിന്ന് ബിഎ ബിരുദംനേടി. പിന്നീട് ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജില്‍ ദൈവശാസ്ത്ര പഠനം നടത്തിയശേഷമാണ് ഫിലിപ്പ് ഉമ്മന്‍ ദൈവവേലയ്‌ക്കായി നിയോഗിതനാകുന്നത്. 1940 മുതല്‍ 42 വരെ അങ്കോലയില്‍ മിഷനറിയായിപ്രവര്‍ത്തിച്ചിരുന്നു. 1944 ജനുവരി ഒന്നിന് ശെമ്മാശനായും ജൂണ്‍ മൂന്നിന് വൈദികനായും നിയോഗം ലഭിച്ചു. ബാംഗ്ലൂരില്‍ ആയിരുന്നു ആദ്യ വൈദിക ശുശ്രൂഷയ്‌ക്ക് അവസരം കിട്ടിയതെന്ന് വലിയമെത്രാപ്പോലീത്ത. കൊട്ടാരക്കര, മൈലം, പട്ടമല, മാങ്ങാനം, തിരുവനന്തപുരം തുടങ്ങിയ മാര്‍ത്തോമ്മ ഇടവകകളില്‍ പുരോഹിതനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1953ല്‍ റമ്പാനായി. ഇതേ വര്‍ഷം മെയ് 23ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന പേരില്‍ ബിഷപ്പായി ചുമതലയേറ്റു. 

ക്രിസോസ്റ്റം എന്നവാക്കിന്  സ്വര്‍ണ്ണ നാവുകാരന്‍ എന്നാണ് അര്‍ത്ഥം. ഇത് അന്വര്‍ത്ഥമാക്കുംവിധമാണ് അദ്ദേഹത്തിന്റെ വചസ്സുകള്‍. ആ വാക്‌ധോരണിയില്‍ അലിയാത്ത മനമില്ല,നിറയാത്ത ഹൃദയങ്ങളുമില്ല, തൃപ്തിവരാത്ത മനുഷ്യരുമില്ല. കടന്നുചെന്ന വേദികള്‍ ആധ്യാത്മികമാണെങ്കിലും സാംസ്‌ക്കാരികമാണെങ്കിലും ഈ സുവര്‍ണ്ണനാവുകാരന്റെ വാക്കുകള്‍ അമൃതധാരയായി ജനസഹസ്രങ്ങളിലേക്ക് പെയ്തിറങ്ങുന്നു. ഭാരതീയ സംസ്‌കൃതിയില്‍ അവഗാഹം നേടിയ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ചിന്താധാരകള്‍ ഭാരതീയമാണ്. 

1954 മുതല്‍ കുന്നംകുളം ഭദ്രാസനത്തിന്റെ ചുമതലയേറ്റു. ഇതിനിടെ, ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തി. അടൂര്‍, കൊട്ടാരക്കര, തിരുവനന്തപുരം കൊല്ലം, മാവേലിക്കര, റാന്നി, നിലയ്‌ക്കല്‍, ചെങ്ങന്നൂര്‍, തുമ്പമണ്‍ തുടങ്ങിയ ഭദ്രാസനങ്ങളുടെ എപ്പിസ്‌കോപ്പയായും പ്രവര്‍ത്തിച്ചു. 1978 മെയില്‍ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി ഉയര്‍ത്തപ്പെട്ട ഇദ്ദേഹം 1999ല്‍ ഓഫിഷിയേറ്റിങ് മെത്രാപ്പൊലീത്തയായും മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയായും സ്ഥാനമേറ്റു. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരുന്ന മെത്രാപ്പൊലീത്തയെന്ന ബഹുമതിയുമായി 2007ല്‍ സഭയുടെ ഭരണച്ചുമതലകളില്‍ നിന്നൊഴിഞ്ഞു. മാര്‍ത്തോമ സഭയുടെ മാത്രമല്ല ഏവരുടേയും വലിയ മെത്രൊപ്പൊലീത്തയായി മാരാമണ്ണില്‍ പമ്പയുടെ തീരത്തെ ആശ്രമത്തില്‍ ഇപ്പോള്‍ ജനഹിതത്തിനായി പ്രവര്‍ത്തിക്കുന്നു.

പ്രസംഗത്തില്‍ മാത്രമല്ല അദ്ദേഹം ജനനന്മ ആഗ്രഹിക്കുന്നത്. പ്രവൃത്തിയിലൂടെ ഇത് പ്രാവര്‍ത്തികമാക്കുകയാണ്. സാമൂഹിക സേവനരംഗത്ത് തനതായ ഒട്ടേറെ പദ്ധതികള്‍ അദ്ദേഹം ആസൂത്രണം ചെയ്തു. വിശക്കുന്നവന് അന്നം നല്‍കാനുള്ള മീല്‍സ് ഓണ്‍ വീല്‍സ്, ഓട്ടോറിക്ഷാ തൊഴിലാളികളുടെ അഭ്യുന്നതിക്കുവേണ്ടിയുള്ള പദ്ധതി തുടങ്ങി പൊതുസമൂഹത്തിന് അനുഗ്രഹമാകുന്ന എത്രയോ പദ്ധതികള്‍ അദ്ദേഹം ആസൂത്രണം ചെയ്തു. നിര്‍ദ്ധനരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്  ഉന്നതവിദ്യാഭ്യാസം ലഭിച്ചതും കിടപ്പാടം നല്‍കിയതും ഈ മനുഷ്യസ്‌നേഹിയുടെ നിതാന്ത ജാഗ്രത മൂലമാണ്. മനുഷ്യന്‍ മനുഷ്യനായി ജീവിക്കണമെന്നും, മനുഷ്യനില്‍ മനുഷ്യനെ കണ്ടെത്തണമെന്നും ഉപദേശിക്കുന്ന വലിയമെത്രാപ്പോലീത്ത എടുത്തുപറഞ്ഞിരുന്നത്, മാറേണ്ടത് മനസ്സാണ് എന്നായിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചെത്തുന്ന ആര്‍ക്കും കുചേലന് കൃഷ്ണനെന്നവണ്ണം നല്ല സുഹൃത്താണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. ജാതി, മത ചിന്തകള്‍ക്കതീതമായി വലിയമെത്രാപ്പോലീത്ത കൈവരിച്ച പൊതുസമ്മതിയുടെ അംഗീകാരം കൂടിയാണ് അദ്ദേഹത്തിനു ലഭിച്ച പത്മഭൂഷണ്‍ പുരസ്‌കാരം. 

പുരസ്‌ക്കാരലബ്ധിക്കുപിന്നാലെ അഭിനന്ദനങ്ങളുമായി അദ്ദേഹത്തിന്റെ അനുഗ്രഹംവാങ്ങാനായി എത്തിയ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കമുള്ളവരോട് സാധാരണക്കാരനായ തനിക്ക് ഇത്തരത്തിലൊരു അംഗീകാരം ലഭിച്ചതിലൂടെ രാജ്യം സാധാരണക്കാരെയും അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണെന്നാണ് ആ സുവര്‍ണ്ണനാവുകാരന്റെ മറുപടി. രാജ്യത്തിനുവേണ്ടി ഏറെ നന്മയൊന്നും താന്‍ ചെയ്തതായി കരുതുന്നില്ല. എന്നാല്‍ ഭാരതരാഷ്‌ട്രം അതിന്റെ വിശാലത ഉള്‍ക്കൊള്ളുന്നുണ്ട്. മറ്റു രാഷ്‌ട്രങ്ങളില്‍ ഇത്തരം ബഹുമതികള്‍ പ്രമാണിമാര്‍ക്കു മാത്രമേ നല്‍കാറുള്ളൂ. എന്നാല്‍ ഭാരതം ഇതു സാധാരണക്കാര്‍ക്കും നല്‍കുന്നതില്‍ അഭിമാനമുണ്ട്, അദ്ദേഹം പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.