Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വനത്തിലെ വൈദ്യരമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2018, 02:45 am IST
in Varadyam

‘നന്ദിയുണ്ട്, എന്നെയും ഈ കാടിനെയും രാജ്യം അംഗീകരിച്ചതില്‍. ഗോത്രവര്‍ഗ്ഗം പകര്‍ന്നിട്ട നാട്ടുവൈദ്യത്തിന്റെ പെരുമ മാളോരെ അറിയിച്ച ഈ കിഴവിയെ വന മുത്തശ്ശിയെന്ന് വിളിച്ചു എന്റെ പ്രധാനമന്ത്രി. ഇതില്‍പരം എന്ത് പുണ്യമാണ് കാട്ടുകിളവിക്ക് കൂട്ടായി വേണ്ടത്.’ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച വിതുര കല്ലാര്‍ മൊട്ടമൂട് ആദിവാസി ഊരിലെ ലക്ഷ്മിക്കുട്ടിയമ്മ (75) എന്ന കാട്ടിലെ വൈദ്യരമ്മയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. മരങ്ങള്‍ക്കും മരുന്ന് ചെടികള്‍ക്കും നടുവില്‍ ജീവിക്കുന്ന വനമുത്തശ്ശിയെ തേടി പത്മശ്രീ എത്തിയപ്പോള്‍ അത് അര്‍ഹതയ്‌ക്ക് കിട്ടിയ അംഗീകാരമെന്ന് നാട് വാഴ്‌ത്തി. സ്വന്തം ജീവിതത്തിന്റെ തീക്ഷ്ണാനുഭവങ്ങള്‍ ചേര്‍ത്തുവച്ച് കവിതകള്‍ രചിക്കുന്ന, ഇതിഹാസങ്ങളുടെ നൂലിഴ ചീന്തി കഥാപ്രസംഗം എഴുതുന്ന ലക്ഷ്മിക്കുട്ടി എന്ന സാഹിത്യകാരിയെ കാണുന്നവര്‍ അമ്പരക്കും. മരുന്നും മന്ത്രവുമായി കാടിന്റെ ഉള്ളറയില്‍ കഴിയുന്ന കഠിനഹൃദയമുള്ള കാട്ടുമുത്തിയെ പ്രതീക്ഷിച്ചു പോകുന്നവര്‍ തിരുത്തും, അല്‍പ നേരം ലക്ഷ്മിയമ്മയോടൊപ്പം സംസാരിച്ചുകഴിയുമ്പോള്‍.  വിദ്യാഭ്യാസം എട്ടാം തരം വരെ മാത്രം. പക്ഷേ ഫോക്‌ലോര്‍ അക്കാദമിയിലെ വിസിറ്റിംഗ് പ്രൊഫസറാണ് ഈ വൈദ്യരമ്മ. അന്തര്‍ദേശീയ ജൈവ പഠനകേന്ദ്രം പുരസ്‌കാരം നല്‍കി ആദരിച്ച വിഷചികിത്സക. ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട്, പൊന്മുടിയുടെ അടിവാരത്തെ ആദിവാസി ഊരില്‍ കഴിയുന്ന ഈ പത്മശ്രീ ജേതാവിന്.

അഞ്ചു പതിറ്റാണ്ട് നീളുന്ന നാട്ടുവൈദ്യത്തിന്റെയും കാട്ടുമരുന്നുകളുടേയും കരുത്തറിഞ്ഞ് വൈദ്യരമ്മയെ തേടി എത്തിയത് സ്വദേശത്തും വിദേശത്തു നിന്നുമായി ആയിരങ്ങള്‍. വൈദ്യശാസ്ത്രം പരാജയപ്പെടുന്നിടത്ത് ലക്ഷ്മിക്കുട്ടിയുടെ നാട്ടുവൈദ്യം വെന്നിക്കൊടി പാറിക്കുമെന്നത് ചരിത്രം. ഗോത്ര സംസ്‌കാരത്തിന്റെ പ്രാക്തന അറിവുകള്‍ കൃത്യമായി അറിയുന്ന തലമുറയിലെ അവസാനത്തെ കണ്ണിയാണ് ഇവര്‍. അഞ്ഞൂറിലധികം പച്ചമരുന്നുകളുടെ പേരും അവയുടെ ഔഷധ ഗുണവും ഓര്‍മ്മ പുസ്തകത്തില്‍ കുറിച്ചിട്ടിട്ടുണ്ട്. കാടും കാട്ടറിവുകളും മനഃപാഠം. ഏതുതരം വിഷദംശനം ഏറ്റാലും കാട്ടുചെടികള്‍ അരച്ചുണ്ടാക്കുന്ന രസക്കൂട്ടുകൊണ്ട് ചികിത്സ. 1995 ല്‍ സംസ്ഥാന സര്‍ക്കാര്‍ നാട്ടുവൈദ്യരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. തപസ്യ കലാസാംസ്‌ക്കാരിക വേദിയാണ് ഈ വനമുത്തശ്ശിയെ കുറിച്ച് പുറംലോകത്തെ അറിയിച്ചത്. ‘ജന്മഭൂമി’ 2016ലെ പരിസ്ഥിതി ദിനത്തില്‍ വൈദ്യരമ്മയെ അക്ഷരങ്ങളിലൂടെ മലയാളത്തിന് പരിചയപ്പെടുത്തി. മലയാളത്തിനു പുറമെ തമിഴും  സംസ്‌കൃതവും അല്‍പസ്വല്‍പം ആംഗലേയ ഭാഷയും വഴങ്ങും മുത്തശ്ശിക്ക്. നാട്ടുവൈദ്യവുമായി ബന്ധപ്പെട്ട സെമിനാറുകള്‍ക്കും പഠനശിബിരങ്ങള്‍ക്കും ക്ലാസെടുക്കാന്‍ തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ പോകാറുണ്ട് ലക്ഷ്മിക്കുട്ടി. അപ്പോള്‍ മാത്രമാണ് കാടിന്റെ സ്വന്തം വൈദ്യരമ്മ കാടിറങ്ങുന്നത്. ശീതീകരിച്ച മുറികളില്‍ സാങ്കേതികവിദ്യയിലൂടെ സൃഷ്ടിച്ചെടുത്ത ഔഷധ കൂട്ടുകള്‍ കരിച്ചുകളഞ്ഞ നാട്ടുവൈദ്യത്തിന്റെ ശേഷിപ്പുകളെ കുറിച്ച് അപ്പോഴവര്‍ വാചാലയാകും. 

അരികുകള്‍ പിഞ്ചിക്കീറിയ 200 പേജ് ബുക്കില്‍ വൈദ്യരമ്മ കോറിയിട്ടിരിക്കുന്ന സാഹിത്യ സൃഷ്ടികള്‍ വായിച്ചാല്‍ ഏതൊരു ചരിത്രാന്വേഷിയും തലകുനിച്ചു പോകും. അത്രയ്‌ക്കു ഭാഷാശുദ്ധിയും ഭാവനയുമുണ്ട് ഈ കാടിന്റെ കരുത്തിന്. മൊട്ടമൂട് ഊരിലെ മൂപ്പനായിരുന്ന മാത്തന്‍ കാണിയായിരുന്നു ലക്ഷ്മിക്കുട്ടിയുടെ ഭര്‍ത്താവ്. മൂന്ന് ആണ്‍മക്കളായിരുന്നു. മൂത്തയാള്‍ ധരണീന്ദ്രനും ഇളയ മകന്‍ ശിവപ്രസാദും ഭര്‍ത്താവും മരിച്ചു. രണ്ടാമത്തെ മകന്‍ ലക്ഷ്മണന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നു. മകനും കുടുംബവും താമസം നഗരത്തിലാക്കിയപ്പോള്‍ ലക്ഷ്മിക്കുട്ടിയെ ഒപ്പം വിളിച്ചെങ്കിലും പോകാന്‍ കൂട്ടാക്കിയില്ല. കുടിലിനു ചുറ്റും പൂവിട്ടു നില്‍ക്കുന്ന ഔഷധച്ചെടികളേയും മരങ്ങളേയും ഈ ജീവിതത്തില്‍ പിരിയാനാവില്ലെന്ന് വൈദ്യരമ്മ. കാട്ടില്‍ ഒറ്റയ്‌ക്ക് കഴിയാന്‍ ഭയമില്ലേ എന്ന് ചോദിച്ചാല്‍ കാടെനിക്ക് കാവലാണെന്ന് മറുപടി.

ദുരമൂത്ത മനുഷ്യന്‍ സകലതിലും വിഷം കലര്‍ത്തുന്ന കാലത്ത് കാടിനുള്ളില്‍ വിഷം തീണ്ടാത്ത പച്ചത്തണലാവുകയാണ് വൈദ്യരമ്മ. ആശുപത്രികളില്‍ വൈദ്യസഹായം തേടി പോകാത്ത കാട്ടുമക്കള്‍ക്കായി തുടങ്ങിയതാണ് ലക്ഷ്മിക്കുട്ടിയുടെ വിഷചികിത്സ. ഫലസിദ്ധി ഏറിയതോടെ ചികിത്സകയെ നാടറിഞ്ഞു. വിദേശികള്‍ തേടിയെത്തി, അറിയാനും അറിയിക്കാനും. 2015 ലെ പരിസ്ഥിതി ദിനത്തില്‍ ആസ്‌ട്രേലിയയില്‍ നിന്ന് അന്താരാഷ്‌ട്ര പരിസ്ഥിതി സംഘം ഈ കാട്ടുപാത താണ്ടി വൈദ്യരമ്മയ്‌ക്ക് അരികിലെത്തിയത് പാരമ്പര്യം പകുത്ത് നല്‍കിയ നാട്ടുവൈദ്യത്തിന്റെ പൊരുള്‍ തേടിയാണ്.  സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, കേരള സര്‍വ്വകലാശാല, ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍  ഗാര്‍ഡന്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ നാട്ടുവൈദ്യത്തിന്റെ ഈ അക്ഷയപാത്രത്തെ  ആദരിച്ചിട്ടുണ്ട്. ചികിത്സകള്‍ പിഴയ്‌ക്കുമ്പോള്‍, പ്രതീക്ഷകള്‍ അസ്തമിക്കുമ്പോള്‍ നിങ്ങള്‍ പ്രകൃതിയെ ദേവിയായി സങ്കല്‍പ്പിച്ച് എത്തിയാല്‍ പച്ചില ച്ചാറില്‍ ആശ്വാസം നല്‍കാന്‍ കാടിനു നടുവിലുണ്ട് ഈ വൈദ്യരമ്മ. ‘ഉന്നതങ്ങളില്‍ സ്വാധീനമില്ലാത്ത ഈ ഏഴയെ സംസ്ഥാന സര്‍ക്കാര്‍ പത്മശ്രീക്ക് ശുപാര്‍ശ ചെയ്തില്ല. പക്ഷേ കാണേണ്ടവര്‍ കണ്ടു, കൈയൊഴിഞ്ഞില്ല. മാണിക്യം കാട്ടിലും തിളങ്ങും, ‘ലക്ഷ്മിക്കുട്ടിയെന്ന കാടിന്റെ മരുന്നമ്മ പറഞ്ഞു നിര്‍ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

India

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

World

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.