Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിറം മങ്ങിയ നിർദ്ദേശങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2018, 02:45 am IST
in Vicharam

സാമൂഹ്യ സുരക്ഷയ്‌ക്കും പൊതുജന ക്ഷേമത്തിനും പ്രാധാന്യം കൊടുത്ത ഒന്നാണ്  ഇടത് സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് എന്നാണ് തോമസ് ഐസക്കിന്റെ അവകാശവാദം. വളര്‍ച്ചാ സാധ്യത ഏറെയുള്ള പുതിയ വ്യവസായങ്ങള്‍ക്കാണ് ബജറ്റിലെ ഊന്നല്‍. ചെലവ് ചുരുക്കലും വരുമാന വര്‍ദ്ധനവും ഈ ബജറ്റ് ലക്ഷ്യമാക്കുന്നു. 

വരവും ചെലവും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന അന്തരം കേരളസര്‍ക്കാരിനെ വല്ലാതെ അലട്ടുന്ന സാഹചര്യത്തിലാണ് പുതിയ ബജറ്റവതരണം എന്ന കുരിശു മല കേറാന്‍ തോമസ് ഐസക് നിര്‍ബന്ധിതനായിരിക്കുന്നത്. ധനക്കമ്മിയും റവന്യൂ കമ്മിയും കുറയ്‌ക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ എത്രത്തോളം ഫലപ്രദമാകും എന്നത് സംശയമാണ്.

വരുമാന വര്‍ദ്ധനവ്

വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനും ജിഎസ്ടിയും നോട്ട് നിരോധനവും തടസ്സമാകുന്നു എന്ന ധനമന്ത്രിയുടെ വാദത്തിന് ആയുസ്സ് കുറവാണ്. ഇതര സംസ്ഥാനങ്ങള്‍ ജിഎസ്ടിയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ജിഎസ്ടി പോലുള്ള സാമ്പത്തിക പരിഷ്‌ക്കാരമാകാന്‍ തരമില്ല.

ഏറെ സാധ്യതയുള്ള കേരളത്തിന്റെ വിനോദസഞ്ചാര വികസനം, പൈതൃക  സംരക്ഷണ പദ്ധതികള്‍, ഓണം വള്ളംകളി എന്നിവയുടെ പ്രോത്സാഹനം വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അത്യാവശ്യമാണ്. പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള പദ്ധതികളും വര്‍ദ്ധിച്ച തോതില്‍ സാമ്പത്തിക നടപടികളില്‍ ഇടം പിടിക്കേണ്ടതായുണ്ട്. സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം നല്‍കി സംരക്ഷിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം ബാധ്യതയാണ്. ഇത്തരം കാഴ്ചപ്പാടിന്റെ അഭാവംകൊണ്ട് നിറംമങ്ങിയതാവുന്നു തോമസ് ഐസക്കിന്റെ ബജറ്റ്. 

ഫലം പ്രതീക്ഷിച്ച കിഫ്ബിയുടെ പ്രവര്‍ത്തനം കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ എന്തുമാത്രം സഹായിച്ചിട്ടുണ്ട് എന്നത് ദുരൂഹമാണ്. ഭൂമിയുടെ നിലവിലുള്ള ന്യായവില പത്ത് ശതമാനം വര്‍ദ്ധിപ്പിച്ച് ന്യായവിലയും വിപണിവിലയും തമ്മിലുള്ള അന്തരം കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കുക എന്നത് ശ്രമകരമാകും. മാത്രമല്ല, തളര്‍ന്ന് കിടക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനെ അത് എത്രകണ്ട് ബാധിക്കും എന്നും നിശ്ചയമില്ല. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില്‍പ്പന വര്‍ദ്ധിപ്പിച്ച് മദ്യമേഖലയില്‍ നിന്നുള്ള വരുമാനത്തെ സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആണയിടുന്നത് മദ്യവര്‍ജ്ജനം ജീവിതവ്രതമാക്കിയ മഹാത്മാ ഗാന്ധിയുടെയും  നാരായണ ഗുരുവിന്റെയും പേരിലാണ്. 

ചെലവ് ചുരുക്കല്‍

സബ്‌സിഡികളും ക്ഷേമ പെന്‍ഷനുകളും അനര്‍ഹരുടെ കൈകളിലെത്തുന്നത് ഈയിടെ ഒരു സാധാരണ സംഭവമായിരിക്കുന്നു. ഇത്തരക്കാരെ കണ്ടെത്തി പട്ടികയില്‍നിന്ന് പുറത്താക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ബജറ്റ് പ്രസംഗങ്ങളിലെ പരാമര്‍ശങ്ങളിലൊതുങ്ങാതെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഈ കാര്യത്തില്‍ ആവശ്യം. ഒരാള്‍തന്നെ രണ്ടുതരം പെന്‍ഷന്‍ വാങ്ങുന്നത് ഒഴിവാക്കണം. എന്നാല്‍ അര്‍ഹതപ്പെടുന്നവരുടെ നിഷേധമായി തീരാതെ നോക്കേണ്ടതുണ്ട്.

സാധാരണക്കാരുടെ സ്വപ്‌നങ്ങള്‍ മോഹവിലകൊടുത്ത് വാങ്ങി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ കോടിപതികളുടെ കൂടെയാണെന്ന് തോന്നുന്ന തരത്തിലുള്ള  ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സാധാരണക്കാരുടെ സ്വപ്‌നങ്ങളും കട്ടപ്പുറത്ത് കയറ്റുന്നതിനു തുല്യമാണ്.

ചെലവ് ചുരുക്കല്‍ മന്ത്രിതലത്തില്‍തന്നെ വേണമെന്നാണ് പൊതുജനാഭിപ്രായം. വാഹനങ്ങളുടെ വലിപ്പവും ഓട്ടവും ചികിത്സാചിലവുകളും നിയന്ത്രിച്ചാല്‍ തന്നെ നല്ല തുടക്കമാകും.

അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ മതിയായ തുക നീക്കിവെയ്‌ക്കാന്‍ ഈ ബജറ്റിനും സാധിച്ചില്ല. ഇത് വ്യവസായ വളര്‍ച്ചയെയും വിനോദ സഞ്ചാര വികസനത്തെയും പ്രതികൂലമായി ബാധിക്കും. റോഡുകളുടെ അറ്റകുറ്റപണി, അപകടത്തിലായ പാലങ്ങളുടെ പുതുക്കിപ്പണി എന്നിവ പലപ്പോഴും അവതാളത്തിലാകുന്നു. കൊല്ലം ഹൈവെ, കണ്ണൂര്‍ വിമാനത്താവള പദ്ധതി, ഗെയില്‍ പൈപ്പ് ലൈന്‍ എന്നിവ ഇഴഞ്ഞുനീങ്ങുന്ന പദ്ധതികളായി തുടരാനാണ് സാധ്യത.

പഴം പച്ചക്കറി എന്നിവയുടെയും, പലവ്യഞ്ജനങ്ങളുടെയും വില പിടിച്ചുനിര്‍ത്താനാവാത്ത ഇടത് സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റംപറഞ്ഞ് സായുജ്യമടയുകയാണ്. സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെന്ന ആസൂത്രണ ബോര്‍ഡിന്റെ അവലോകത്തിന് മറുപടിയാകുന്നില്ല ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ വിതരണവും പ്രവര്‍ത്തനവും സര്‍ക്കാരിന് കീറാമുട്ടിയാണ്. കോര്‍പ്പറേഷന്റെ  വിഭജനം എന്ന ബജറ്റ് സ്വപ്‌നം നടക്കുമോ എന്ന കാര്യം സംശയമാണ്. കടവും ചെലവും കൂടി ധനപരമായി കഷ്ടത്തിലായ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ പോരുന്നതല്ല ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

(കൊച്ചി സര്‍വകലാശാല മാനേജ്‌മെന്റ് വിഭാഗത്തിലെ മുന്‍ പ്രൊഫസറും ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സക്റ്റിസൈഡ് ലിമിറ്റ്ഡിന്റെ ഇന്‍ഡിപ്പെന്റഡ് ഡയറക്ടറുമാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Kerala

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

Kerala

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.