ആലപ്പുഴ: പുഞ്ചക്കൃഷി ഇറക്കിയ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് 31ന് അവസാനിക്കുമെന്ന് മങ്കൊമ്പ് പാഡിമാര്‍ക്കറ്റിങ് ഓഫിസ് അറിയിച്ചു.
കൊയ്ത്ത് ഫെബ്രുവരി ആദ്യ ആഴ്ച ആരംഭിക്കും. സപ്ലൈകോയുമായി കരാറില്‍ ഏര്‍പ്പെടാത്ത നാഷനലൈസ്ഡ്, ഷെഡ്യൂള്‍ഡ്, കോഓപ്പറേറ്റീവ് ബാങ്കുകളെയും ംംം. ൗെുുഹ്യരീുമററ്യ.ശി എന്ന വെബ്സൈറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.ഇതു നാളെ വരെ മാത്രമാണ്.ഈ രീതിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ മങ്കൊമ്പ് പാഡിമാര്‍ക്കറ്റിങ് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 0477 2704929.
കൊയ്ത്ത് യന്ത്രം ഇറക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണം. പതിരു കൂടുതലായി വരുന്ന യന്ത്രം കൊയ്ത്തിന് ഉപയോഗിക്കരുത്. യന്ത്രത്തിന്റെ സീവ് നെറ്റ് (പതിരു വേര്‍തിരിക്കുന്നത്) വൃത്തിയാക്കിയതിനു ശേഷമെ യന്ത്രം ഇറക്കാവു, യന്ത്രത്തിന്റെ വിന്നോവിങ് ബ്ലോ (ഫാനുമായുള്ള ബന്ധം) ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
രാവിലെ 10ന് ശേഷമെ കൊയ്ത്ത് ആരംഭിക്കാവു. കൊയ്തെടുത്ത നെല്ല് ഒന്നര മീറ്റര്‍ വീതിയില്‍ കൂടാതെ നീളത്തില്‍ നെല്ലു കൂട്ടണം, ഒരോ കര്‍ഷകനും ആദ്യം കൊയ്യുന്ന നെല്ലിനു നനവു കൂടുതലാകുമെന്നതിനാല്‍ പ്രത്യേകം കൂട്ടിയിടണം,
ഉമ നെല്ലിനു 120 ദിവസം മൂപ്പുള്ളതിനാല്‍ 105 ദിവസം കഴിയാതെ പാടത്തെ വെള്ളം ഒഴിവാക്കരുത്. ഒഴിവാക്കിയാല്‍ നെല്ലിന്റെ തൂക്കത്തെ ബാധിക്കും. കരിനിലങ്ങളിലെ നെല്ചെടിയില് വെള്ളിവേരുകള്‍ കൂടുതല്‍ ഉള്ളത് അതിന്റെ കരുത്തിനെയാണ് കാണിക്കുന്നത് എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈര്‍പ്പത്തിന്റെ അളവു കൂടാതിരിക്കാന്‍ മൂപ്പെത്തിയ ശേഷമെ കൊയ്യാവു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: