Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; വിമുക്തഭടന്റെ 89,000 രൂപ നഷ്ടപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2018, 02:00 am IST
in Thiruvananthapuram

പോത്തന്‍കോട്: തലസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്. വിമുക്തഭടന്റെ 89,000 രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. മംഗലപുരം ഇടവിളാകം മേലേവിള വീട്ടില്‍ ശശിധരന്റെ(64) പണമാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് 3.46നും 4.19നും ഇടയിലാണ് ഫോണിലൂടെ ശശിധരനെ ബന്ധപ്പെട്ട സംഘം പണം തട്ടിയെടുത്തത്.

എസ്ബിഐയുടെ മുെബെ ക്രെഡിറ്റ് കാര്‍ഡ് ഓഫീസില്‍ നിന്നാണെന്ന വ്യാജേന ഒരുസ്ത്രീയാണ് ആദ്യം ശശിധരനെ വിളിച്ചത്. ഇംഗ്ലീഷിലാരംഭിച്ച് ഹിന്ദിയില്‍ സംഭാഷണം തുടര്‍ന്ന ഇവര്‍ ക്രെഡിറ്റ് കാര്‍ഡ് സംബന്ധമായി ശശിധരന്‍ ഫയല്‍ ചെയ്തിരുന്ന പരാതി സംബന്ധിച്ച വിവരം അറിയാനാണ് വിളിച്ചതെന്നാണ് പറഞ്ഞത്. നവംബറില്‍ ശശിധരന് ലഭിച്ച ക്രെഡിറ്റ് കാര്‍ഡിന്റെ രഹസ്യനമ്പര്‍ രേഖപ്പെടുത്തിയിരുന്നത് വ്യക്തമല്ലാതിരുന്നതിനാല്‍ ഇത് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് സംബന്ധിച്ച് ശശിധരന്‍ ബാങ്ക് മുഖാന്തിരം പരാതി അറിയിച്ചിരുന്നു. ഈ പരാതി ഏതാനും ആഴ്ചമുമ്പ് മുംബൈ ഓഫീസില്‍ നിന്ന് ബന്ധപ്പെട്ട് പരിഹരിച്ചിരുന്നു. തുടര്‍ന്ന് ശശിധരന്‍ കാര്‍ഡ് ഉപയോഗിച്ചിരുന്നു. അതിനിടയിലാണ് തട്ടിപ്പുനടന്നത്.

ശശിധരന്റെ വിലാസം, വയസ്, ജനനത്തീയതി, കാര്‍ഡ് നമ്പര്‍, ഇവയെല്ലാം ശശിധരനോട് പറഞ്ഞുകൊടുത്ത സംഘം വിവരങ്ങള്‍ ശരിയാണോയെന്ന് അന്വേഷിച്ചു. ശരിയാണെന്ന് മറുപടി നല്‍കിയ ഉടന്‍ സ്ത്രീ ഓഫീസര്‍ക്കെന്ന പേരില്‍ ഒരു പുരുഷന് ഫോണ്‍ കൈമാറി. അയാള്‍ എന്‍ക്വയറി കഴിഞ്ഞതായും മൊബൈല്‍ ഫോണിലേക്ക് ഉടന്‍ സന്ദേശമെത്തുമെന്നും അതിലുള്ള ഒടിപി നമ്പര്‍ വിളിക്കുമ്പോള്‍ പറഞ്ഞുതരണമെന്നും നിര്‍ദേശിച്ചു. യാത്രയിലായിരുന്ന ശശിധരന് അല്‍പ്പസമയത്തിനകം ഫോണ്‍കോളെത്തി. ഒടിപി നമ്പര്‍ പറഞ്ഞുകൊടുത്തതോടെ എല്ലാം ശരിയായി എന്ന് പറഞ്ഞു. വീണ്ടും ഏതാനും തവണകൂടി ഒടിപി നമ്പര്‍ വെരിഫൈ ചെയ്യാനാണെന്ന് പറഞ്ഞും മറ്റും വിളിച്ചുകൊണ്ടിരുന്ന സംഘം പത്തുമിനിട്ടു കഴിഞ്ഞ് എടിഎം നമ്പരും ആധാര്‍ കാര്‍ഡ് നമ്പരും ആവശ്യപ്പെട്ടു. അത് ശശിധരന്‍ ചോദ്യം ചെയ്തു. ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ ഇത് ലിങ്ക് ചെയ്യാനാണെന്ന് ഇവര്‍ മറുപടി പറഞ്ഞെങ്കിലും തുടരെയുള്ള ഫോണ്‍വിളികളില്‍ സംശയം തോന്നിയ ശശിധരന്‍ നമ്പരുകള്‍ കൈമാറാന്‍ വിസമ്മതിച്ചു. ഈ സമയത്ത് മൊബൈല്‍ഫോണില്‍ തുടരെ സന്ദേശങ്ങള്‍ എത്തിക്കൊണ്ടിരുന്നെങ്കിലും ബൈക്കോടിച്ചുകൊണ്ടിരുന്നതിനാല്‍ സന്ദേശങ്ങള്‍ വായിക്കാന്‍ കഴിഞ്ഞില്ല.

അതിനുശേഷം ഗുഡ്ഗാവിലെ ക്രെഡിറ്റ് കാര്‍ഡ് ഓഫീസില്‍നിന്ന് വിളിച്ചറിയിക്കുമ്പോഴാണ് താന്‍ തട്ടിപ്പിനിരയായെന്ന വിവരം ശശിധരന് ബോധ്യപ്പെട്ടത്. മൊബൈല്‍ ഫോണിലെത്തിയ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ആദ്യം 85,000 രൂപയും പിന്നീട് 4040 രൂപയും പിന്‍വലിച്ചതായി മനസിലാക്കി. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ഓഫീസില്‍ നിന്ന് ശശിധരന്റെ പരാതി സ്വീകരിക്കുകയും ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ശശിധരന്‍ മംഗലപുരം പോലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. സൈബര്‍ പോലീസ് ശശിധരന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തശേഷം വിവരങ്ങള്‍ ഹൈടെക് സെല്ലിന് കൈമാറി. ബാങ്ക് അധികൃതര്‍ക്കും പരാതി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.