ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള സാദ്ധ്യത മറ്റുപാര്‍ട്ടികളുമായി ആലോചിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീം കോടതിയിലെ പ്രശ്നം ഇനിയും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണിതെന്ന് യെച്ചൂരി പറഞ്ഞു.
ജനുവരി 29 ന് ചേരുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ സാധ്യത പരിശോധിക്കും. ”ഇനി ഒറ്റവഴിയേ ഉള്ളു. നിയമനിര്‍മ്മാണ സഭയും നിര്‍വഹണ സംവിധാനവും ചേര്‍ന്ന് നീതിനിര്‍വഹണ സംവിധാനത്തെ നേരേയാക്കണം,” യെച്ചൂരി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.സുപ്രീം കോടതിയിലെ പ്രശ്നത്തില്‍ ഇടപെടാനില്ലെന്നും സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും ഈ വിഷയത്തില്‍ കോടതിയില്‍നിന്ന് അകന്നു നില്‍ക്കണം. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്കു സാധിക്കുമെന്നാണ് വിശ്വാസമെന്നും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: