ദാവോസ്: വലിയ നിക്ഷേപ സാധ്യതയുള്ള രാജ്യമെന്ന നിലയ്ക്ക് ഇന്ത്യ ജപ്പാനെ മറികടന്നെന്ന് പഠനം. ലോക സാമ്പത്തിക ഫോറവുമായി ബന്ധപ്പെട്ട് നടന്ന പഠനത്തിലാണ്, ഇന്ത്യ ജപ്പാനെ മറികടന്ന് ആകര്‍ഷകമായ നിക്ഷേപസാധ്യതയുള്ള അഞ്ചാമത്തെ രാജ്യമായി മാറിയെന്ന് കണ്ടെത്തിയത്. പ്രശസ്ത കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ്വാട്ടര്ഹൗസ് കൂപ്പേഴ്സാണ് സര്‍വ്വേ നടത്തിയത്. അമേരിക്ക, ചൈന, ജര്‍മ്മനി, ബ്രിട്ടണ് എന്നിവയാണ് ആകര്‍ഷകമായ നിക്ഷേപ സാധ്യതയുള്ള ആദ്യ നാലു രാജ്യങ്ങള്‍. അഞ്ചാമത് ജപ്പാനായിരുന്നു. ഇന്ത്യ ജപ്പാനെ മറകടന്ന് അഞ്ചാമതെത്തിയെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
പഠനം ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ ക്ഷണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ സഹായമാകും.
പല പ്രധാന മേഖലകളിലും വിദേശ നിക്ഷേപത്തിന് ഇന്ത്യ വാതില്‍ തുറന്നു നല്‍കിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ വിദേശ നിക്ഷേപം 17 ശതമാനമായി (2500 കോടി ഡോളര്‍) വര്‍ദ്ധിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: