തിരുവനന്തപുരം: കേരളത്തിന് അടിയന്തരമായി 404 കോടി അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘം സംസ്ഥാന സര്‍ക്കാരിന് ഉറപ്പു നല്കി. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും ധനമന്ത്രി തോമസ് ഐസക്കും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകനയോഗത്തിലാണ് കേന്ദ്ര സംഘം ഇക്കാര്യം വ്യക്തമാക്കിയത്.
അടിയന്തരസഹായമായി കേന്ദ്രം കേരളത്തിന് 133 കോടിരൂപ അനുവദിച്ചിരുന്നു.
കേന്ദ്ര നിര്‍ദേശ പ്രകാരം ദുരന്ത തീവ്രതയും നാശനഷ്ടങ്ങളും വിലയിരുത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം കേരളത്തില്‍ എത്തിയത്. മൂന്നു സംഘങ്ങളായി തിരിഞ്ഞ് വിവിധ ജില്ലകള്‍ സംഘം സന്ദര്‍ശിച്ചു.
സംഘത്തെ പ്രകീര്‍ത്തിച്ച് കേരളം
തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘത്തെ പ്രകീര്‍ത്തിച്ച് കേരളം. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും ധനമന്ത്രി തോമസ് ഐസക്കും കേന്ദ്ര സംഘത്തിന്റെ പ്രവര്‍ത്തനത്തേയും ആത്മാര്‍ത്ഥതയേയും പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: