പാലാ: ദക്ഷിണ കാശി ളാലം മഹാദേവ ക്ഷേത്രം ഇനി ഉത്സവ ലഹരിയില്‍. പത്ത് നാള് നീണ്ടു നില്ക്കുന്ന ഉത്സവത്തിന് തന്ത്രി മുണ്ടക്കൊടി ഇല്ലം വിഷ്ണു നമ്പൂതിരി, മേല്‍ശാന്തി തുരുത്തിയില്‍ ഇല്ലം കണ്ണന് നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ഇന്നലെ രാത്രി കൊടിയേറ്റ് നടന്നു. തിരുവരങ്ങിന്റെ ഉദ്ഘാടനം കെ.എം.മാണി എംഎല്‍എ നിര്‍വ്വഹിച്ചു.ഡോ.ജയലക്ഷ്മി, അരുണ്‍ മനോഹര്‍ എന്നിവര്‍ക്ക് ളാലത്തപ്പന് സത് കീര്‍ത്തി പുരസ്കാരവും സന്തോഷ് ഗംഗ സ്മാരക വിദ്യാഭ്യാസ ധനസഹായവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നല്കി. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.എന്‍.പരമേശ്വരന് നായര്‍ പുത്തൂര്‍ അദ്ധ്യക്ഷനായി.തുടര്‍ന്ന് ആര്യാനാരാണനും സംഘവും അവതരിപ്പിച്ച നൃത്ത വസന്തം അരങ്ങേറി. ഇന്ന് രാവിലെ 4.30 മുതല്‍ പതിവു ചടങ്ങുകള്‍ 7 മുതല്‍ പുരാണ പാരായണം, 8 ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 6.30ന് ചുറ്റുവിളക്ക്, ദീപാരാധന, 6.45 ന് മോഹിനിയാട്ടം, 7.15 മുതല്‍ തിരുനക്കര ബ്രാഹ്മണസമൂഹമഠം സന്നിധി നൃത്ത രൂപം വനിതാ വിഭാഗം അവതരിപ്പിക്കുന്ന കോലാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: