Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമുക്ക് ദുഃഖങ്ങള്‍ക്ക് അവധി കൊടുക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 02:30 am IST
in Samskriti

എന്തെല്ലാമാണ് ഇന്നീ ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്നത്. പത്രത്താളുകളിലും ടെലിവിഷന്‍ ചാനലുകളിലും സോഷ്യല്‍ മാധ്യമങ്ങളിലും, എവിടെയും കൊള്ളയുടെയും കൊലയുടെയും വഞ്ചനയുടെയും ദുഃഖത്തിന്റെയും ദുരിതത്തിന്റെയും കഥകളേ കേള്‍ക്കാനുള്ളൂ. ഇതിനെല്ലാം എന്തെങ്കിലും പരിഹാരമുണ്ടോ? അതോ ഇതെല്ലാം അപരിഹാര്യമാണോ? ശുഭപ്രതീക്ഷയുടെയും നൈരാശ്യവാദത്തിന്റെയും ഉത്തരങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം. എന്നാലിതില്‍ ആദ്യത്തേതാണ് വേദങ്ങള്‍ക്ക് മുന്നോട്ടുവെക്കാനുള്ളത്. നമുക്ക് വേദത്തില്‍ വിശ്വസിക്കാം. പരിഹാരം വേദങ്ങളില്‍ തേടാം. നോക്കൂ ഒരു ഋഗ്വേദമന്ത്രം പറയുന്നത്.

ഓം അഗവ്യൂതി ക്ഷേത്രമാഗന്മ ദേവാ

ഉര്‌വീ സതീ ഭൂമിരംഹൂരണാഭൂത്.

ബൃഹസ്പതേ പ്ര ചികിത്സാ ഗവിഷ്ടാവിത്ഥാ

സതേ ജരിത്ര ഇന്ദ്രപന്ഥാമ്.

(ഋഗ്വേദം 6.47.20)

അര്‍ഥം ഇപ്രകാരമാണ്. (അഗവ്യൂതിഃ=) ഗോക്കളില്ലാത്ത അതായത് ജ്യോതിര്‍വിഹീനം (ക്ഷേത്രം ആ ആഗന്മ=) ക്ഷേത്രത്തില്‍ (ഞങ്ങള്‍) വന്നെത്തിയിരിക്കുന്നു. (ദേവാഃ=) ദേവതകളേ (ഉര്‌വീ സതീ=) വിസ്തീര്‍ണപ്പെട്ടുകൊണ്ടിരിക്കുന്ന (ഭൂമിഃ=) ഭൂമി (അംഹൂരണാ=) പാപത്താല്‍ നിറഞ്ഞതായി (അഭൂത്=) കഴിഞ്ഞിരിക്കുന്നു. (ബൃഹസ്പതേ=) അല്ലയോ ബൃഹസ്പതേ, വാക്കിന്നധിപതിയായ ആചാര്യാ! അവിടുന്ന് (പ്രചികിത്സാ=) വേണ്ടതുപോലെ ചികിത്സ ചെയ്താലും, തടസ്സങ്ങളെയും പ്രതിസന്ധികളേയും അകറ്റി ഞങ്ങളെ ബോധത്തിലേക്കുയര്‍ത്തിയാലും. (ഗവിഷ്ടൗ=) ഗവേഷണത്തില്‍, പ്രകാശത്തിന്റെ അന്വേഷണത്തില്‍ (ഇത്ഥാ സതേ=) ഇങ്ങനെയുള്ള പ്രകാശഹീന അവസ്ഥയില്‍പെട്ടിരിക്കുന്ന (ജരിത്രേ=) സ്‌തോതാവായ എനിക്ക് (ഇന്ദ്ര=) ഹേ ഇന്ദ്ര, സൂര്യസമാനം പ്രകാശിക്കുന്ന പരമാത്മന്‍! (പന്ഥാം=) വഴിയേകിയാലും.

‘ഗോ’ ശബ്ദത്തിന് അനേകാര്‍ത്ഥങ്ങളുണ്ട്. അതിലൊന്നാണ് കിരണം, ജ്യോതി, പ്രകാശം. (‘സര്‍വേളപി രശ്മയോ ഗാവ ഉച്യന്തേ’ -നിരുക്തം). ഏതൊന്നില്‍ ജ്യോതിസ്സിന്റെ, കിരണങ്ങളുടെ ചേര്‍ച്ചയില്ലയോ ആ ഭൂവിഭാഗത്തെ അഗവ്യൂതി എന്നാണ് പറയുന്നത്. ദേവതകളേ, അനുഭവസമ്പത്തിന് ഉടമകളായ ആചാര്യശ്രേഷ്ഠരേ, ഞങ്ങള്‍ പ്രകാശരഹിതമായ ക്ഷേത്രത്തില്‍ എത്തിപ്പെട്ടിരിക്കുന്നു. നാലു ദിക്കിലും, ദിക്കുകള്‍കൂടി തിരിച്ചറിയാത്തവണ്ണം ഇരുട്ട് മൂടിയിരിക്കുന്നു. ഞങ്ങള്‍ എല്ലായിടത്തും ആശയോടെയും ആകാംക്ഷയോടെയും നോക്കുന്നുണ്ട്- ഇടത്തും വലത്തും കീഴെയും മുകളിലും- പക്ഷേ എവിടെയും പ്രകാശത്തിന്റെ ഒരു ചെറുകിരണംപോലും കാണുന്നില്ല.

ഈ ഇരുട്ടിന്റെ ലോകത്തുനിന്നും അകന്ന് പ്രകാശലോകത്തേക്ക് പോകാന്‍ പറയുകയാണോ? അതിന് പോകാന്‍ പ്രകാശം നിറഞ്ഞ ലോകമെവിടെയാണ് ഉള്ളത്. ഈ സകല ഭൗമമണ്ഡലവും പാപംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലായിടവും പാപത്തിന്റെ ഇരുട്ട് വന്ന് മൂടിയിരിക്കുന്നു. അവിദ്യ നിറഞ്ഞുവാഴുന്നു. ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും താണ്ഡവമാടുന്നു. അനീതി എല്ലായിടത്തും ആദരിക്കപ്പെടുന്നു! ആരാധനകളുടെ പേരില്‍ കാപട്യവും ചതിയും നിറഞ്ഞാടുന്നു. എവിടെയെങ്കിലും പോകാമെന്നുവെച്ചാല്‍ അത് കുഴിയില്‍നിന്നും പടുഗര്‍ത്തത്തിലേക്ക് പോകുന്നതുപോലെയായിത്തീരും.

ദേവതകളേ, നിങ്ങളുടെ ഹൃദയങ്ങള്‍ പ്രകാശത്താല്‍ നിറഞ്ഞതാണല്ലോ. നിങ്ങളുടെ അന്തരാത്മാവ് ധര്‍മത്തില്‍ പ്രകാശിക്കുന്നതാണ്. നിങ്ങളുടെ ഉള്ളില്‍ ഭഗവാന്റെ ദിവ്യജ്യോതി പ്രകാശിക്കുന്നുണ്ട്. നിങ്ങളുടെ ആത്മാവില്‍ ജ്ഞാനരശ്മികള്‍ ആനന്ദനൃത്തം വെ/റക്കുന്നുണ്ട്. നിങ്ങളുടെ മനസ്സ് ശാന്തിയുടെ ആലയങ്ങളാണ്. ആ നിങ്ങള്‍തന്നെ ഞങ്ങള്‍ക്ക് വിദ്യയുടെയും ഈശ്വരഭക്തിയുടെയും ധര്‍മത്തിന്റെയും സദാചാരത്തിന്റെയും പാരസ്പര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും രാഷ്‌ട്രസേവനത്തിന്റെയും പ്രകാശം പകര്‍ന്നുനല്കിയാലും.

ഹേ ബൃഹസ്പതേ, ആചാര്യവര്യാ അവിടുന്ന് വിദ്യയുടെയും വ്രതനിഷ്ഠയുടെയും നെടുനായകനാണ്. അങ്ങയുടെ സവിധത്തിലാണ് വിദ്യാര്‍ത്ഥികള്‍ അറിവിന്റെ മധു നുകരുന്നത്, യമ-നിയമങ്ങള്‍ പാലിച്ച് ശ്രേഷ്ഠ പുരുഷന്‍മാരാകാനുള്ള തപസ്സനുഷ്ഠിക്കുന്നത്. അമൃതസമാനമായ അങ്ങയുടെ മടിത്തട്ടില്‍നിന്നും വിദ്യയും ഭക്തിയും തപസ്സും ആവോളം പാനംചെയ്ത് വ്രതത്തില്‍ ദൃഢതയുള്ളവരായി ഗുരുകുലങ്ങളില്‍നിന്നും പുറത്തുവരുന്ന ബ്രഹ്മചാരിമാര്‍ രാജ്യത്ത് പ്രകാശം പരത്തുവാന്‍ പരിശ്രമിക്കുകയാണെങ്കില്‍ ഭൂമിയുടെ എല്ലാ കോണില്‍നിന്നും ഇരുള്‍മാറി പ്രകാശത്തിന്റെ സാമ്രാജ്യം അതിശീഘ്രം വന്നണയും.

ഹേ ഇന്ദ്ര – പരമാത്മന്‍! ഈ കാര്യത്തിന് അവിടുത്തെ സീമാതീതമായ കാരുണ്യം ഞങ്ങളില്‍ ഉണ്ടാകുമാറാകണേ. ഇരുളകറ്റുവാനുള്ള വഴി അവിടുന്നുതന്നെ തുറന്നുതരുന്നില്ലെങ്കില്‍ ഞങ്ങള്‍ വഴി അറിയാതെ അങ്ങുമിങ്ങും അലയും. ദേവതകളേ, ബൃഹസ്പതേ, ഇന്ദ്ര, അവിടുന്ന് ജ്യോതിസ്സിന്റെ മാര്‍ഗ്ഗത്തിലേക്ക് ഞങ്ങളെ നയിച്ചാലും. തമസോ മാ ജ്യോതിര്ഗമയ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.