വടക്കാഞ്ചേരി: നിയമവിരുദ്ധമായി മുന്പുണ്ടാക്കിയിരുന്ന ഉത്തരവുകള്‍ ഉപയോഗിച്ച് സിഐടിയു തൊഴില്‍ സ്തംഭിപ്പിക്കുകയാണെന്ന് എഐടിയുസി നേതാക്കള്‍.
ചുമട്ടുതൊഴിലാളി നിയമപ്രകാരം ഒരു തൊഴിലാളി ലേബര്‍ കാര്‍ഡിന് അപേക്ഷിച്ചാല്‍ രണ്ടാഴ്ചക്കുളളില്‍ തീരുമാനമെടുക്കണം. ലേബര്‍ കമ്മീഷണറുടെ പ്രത്യേക സര്‍ക്കുലര്‍ പ്രകാരം 45 ദിവസത്തിനുളളിലെങ്കിലും കാര്‍ഡ് അനുവദിക്കണം. അഞ്ചു തൊഴിലാളികള്‍ കഴിഞ്ഞ മെയ് മാസത്തില്‍ അപേക്ഷ കൊടുത്തിട്ടും ഇതുവരെ കാര്‍ഡ് നല്‍കിയില്ല.
വെയര്‍ ഹൗസിലെ 25 പേര് ചെയ്തു വന്നിരുന്ന തൊഴില്‍ പുതുതായി മറ്റ് ഗോഡൗണുകളില്‍ നിന്ന് വന്ന സിഐടിയു തൊഴിലാളികള്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നത്. എഐടിയുസി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: