ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ശീവേലിക്കിടെ ഇടഞ്ഞ് പാപ്പാനെ കുത്തിക്കൊന്ന കൊമ്പന് ശ്രീകൃഷ്ണന് ആക്രമണങ്ങളുടെ ചരിത്രം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രത്തിനകത്ത് വച്ച് ഗുരുവായൂര്‍ സ്വദേശിയായ ജയറാമിനെ കുത്തി കുടല് മാല പുറത്തുചാടിച്ചത് ഇതേ ആന തന്നെയായിരുന്നു ആയുസ്സിന്റെ വലിപ്പം കൊണ്ടാണ് മാസങ്ങളുടെ ആശുപത്രി വാസത്തിനു ശേഷം ജയറാം നടന്ന് തുടങ്ങിയത്.
അതുപോലെ ആനയോട്ടത്തില്‍ പങ്കെടുക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ഓടികയറി നിരവധി പേര്‍ക്ക് പരിക്കേല്‍പ്പിച്ചിരുന്നു. പഴയ സത്രത്തിനുള്ളിലേക്കാണ് അന്ന് ആന ഓടിക്കയറിയത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എരുമപ്പെട്ടിയില്‍ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് പോയ ആന രാത്രി ഇടഞ്ഞ് കാട്ടില്‍ കയറി.
നേരം പുലര്‍ന്നാണ് ആനയെ കണ്ടെത്തി ലോറിയില്‍ കൊണ്ടുവന്നത്. ഇത്രയൊക്കെ മോശം ചരിത്രമുള്ള ശ്രീകൃഷ്ണനെ ശബരിമല സീസണ് കാലത്തെ ഞായറാഴ്ച ദിവസം തന്നെ എഴുന്നള്ളിപ്പിന് അയച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഭക്തര്‍ ആവശ്യപ്പെട്ടു.
കുത്തേറ്റ പാപ്പാന് സുഭാഷിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് അനാസ്ഥ കാണിച്ചതായും ഭക്തര്‍ കുറ്റപ്പെടുത്തി. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണകാരണമായത്. ആംബുലന്‍സ് കിട്ടാന്‍ ഏറെ താമസിച്ചു.
ഒടുവില്‍ കിട്ടിയ ആംബുലന്‍സാകട്ടെ ഒരു ഓംനി വാനും. പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ പോലും ഇതില്‍ ഉണ്ടായിരുന്നില്ല. ദേവസ്വം ബോര്‍ഡ് അംഗങ്ങളോ ജീവനക്കാരോ പരിക്കേറ്റ പാപ്പാനൊപ്പം ആശുപത്രിയില്‍ എത്തിയില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: