തൃശൂര്‍: തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി 600 രൂപയായി വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് 21 ന് സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളിലും പണിമുടക്ക് നടത്തി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താന്‍ സംയുക്ത ട്രേഡ് യൂണിയന് തീരുമാനം. സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ നിശ്ചയിച്ച ശമ്പള കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കുകയാണ്. റബ്ബര്‍ തോട്ടങ്ങളില്‍ 400, തേയില എസ്റ്റേറ്റുകളില്‍ 320 എന്നീ ക്രമത്തിലാണ് ഇപ്പോള്‍ ദിവസക്കൂലി. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഹാരിസണ്‍ മലയാളത്തിന്റെ ഉള്‍പ്പടെ നിരവധി തോട്ടങ്ങളില്‍ ലക്ഷക്കണക്കിനു റബ്ബര്‍ മരങ്ങള്‍ മുറിക്കാതെ നില്‍ക്കുകയാണ് .ഇത് മൂലം ആവര്‍ത്തന കൃഷി മുടങ്ങി. പുതിയ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായി. റീ പ്ലാന്റിംഗ് ഉടനെ വേണമെന്നാണ് സംഘടനകളുടെ ആവശ്യം. സംയുക്ത സമരത്തിന് അവസരമുണ്ടായ സാഹചര്യത്തില്‍ ജനുവരി മൂന്നിന് ഐഎന്‍ടിയുസി ഒറ്റയ്ക്ക് ആഹ്വാനം ചെയ്ത സമരവും മാര്‍ച്ചും ഉപേക്ഷിച്ചതായി പ്ലാന്റേഷന് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് മുന്‍ എംഎല്‍എ പി.ജെ.ജോയി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: