സാന്‍ അന്റോണിയോ: തന്റെയടുത്ത് കുമ്പസാരിക്കാന്‍ വന്ന സൗന്ദര്യറാണിയെ വധിച്ച കത്തോലിക്കാ പാതിരിക്ക് ജീവപര്യന്തം. തെക്കന്‍ ടെക്സാസിലാണ് സംഭവം. ജോണ്‍ ഫീറ്റി( 85)നാണ് ജീവപരന്ത്യം വിധിച്ചത്. ആറു പതിറ്റാണ്ടു മുന്‍പുണ്ടായ സംഭവമാണിത്.
1960 ല്‍ ടെക്സാസിലെ മക് അലനില്‍ പുരോഹിതനായിരുന്നു ജോണ്‍ ഫീറ്റ്. സൗന്ദര്യ റാണിപ്പട്ടം ചൂടിയ 25 വയസുള്ള അധ്യാപിക കൂടിയായ ഐറീന് ഗാര്‍സ തെറ്റുകുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് കുമ്പസാരിക്കാന്‍ വിശുദ്ധ വാരത്തിലാണ് ഫീറ്റിന്റെ അടുക്കല്‍ എത്തിയത്. ഇതറിയാമായിരുന്ന ഫീറ്റ് തന്ത്രപൂര്‍വ്വം അവരെ വധിച്ചെന്നാണ് കേസ്.
അന്ന് 27 വയസുണ്ടായിരുന്ന ഫീറ്റിന് ഇന്ന് 85 വയസുണ്ട്. പൗരോഹിത്യത്തില്‍ നിന്ന് വിരമിച്ച് അരിസോണയിലെ ആശ്രമത്തില്‍ വിശ്രമജീവിതത്തിലായിരുന്ന ഫീറ്റിനെ കഴിഞ്ഞ വര്‍ഷം വിചാരണക്കാണ് ടെക്സാസില്‍ എത്തിച്ചത്. അഞ്ചു ദിവസം നീണ്ട വിചാരണയില്‍ ഡസന്‍ കണക്കിന് സാക്ഷികളെയാണ് വിസ്തരിച്ചത്. മിസൗറി ആശ്രമത്തിലെ ഒരു സന്യാസിയായ പാതിരിയും സാക്ഷിപ്പട്ടികയിലുണ്ട്. താന്‍ ഗാര്സായെ കൊന്നതായി ഫീറ്റ് ഒരിക്കല്‍ തന്നോട് സമ്മതിച്ചിരുന്നതായി ഇദ്ദേഹം മൊഴി നല്കി.
ആ സമയത്ത് കത്തോലിക്കാ സഭ കേസ് മുക്കാന്‍ ശ്രമിച്ചതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. പ്രസിഡന്റ് പദത്തിലേക്ക് ജോണ്‍ എഫ് കെന്നഡി മല്‍സരിക്കുന്ന സമയത്തായതിനാല്‍ കത്തോലിക്കാ പാതിരി കൊലക്കേസില്‍ കുടുങ്ങുന്നത് അദ്ദേഹത്തിന്റെ സാധ്യതയെ ബാധിക്കുമെന്നാണ് സഭാ നേതൃത്വം അന്ന് പറഞ്ഞിരുന്നത്. കെന്നഡി കത്തോലിക്കനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: