തൃശൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് മങ്കമാരെ അണിനിരത്തിയുള്ള മഹാതിരുവാതിര ഡിസം.30ന് നടക്കും. വൈകിട്ട് നാലിന് വടക്കുന്നാഥ ക്ഷേത്രത്തിന്റെ കിഴക്കേ മൈതാനത്താണ് മഹാതിരുവാതിര അരങ്ങേറുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നായകന്മാര് പങ്കെടുക്കും. 201 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
തിരുവാതിരകളിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീം 15ന് മുമ്പായി പൂര്‍ണ്ണമായ മേല്‍വിലാസം, ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷാ ഫോറം സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് തിരുവാതിരകളിയുടെ സിഡിയും ഗീതങ്ങളും ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എ.പി.ഭരത്കുമാര്‍, മഹാതിരുവാതിര ആഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ കെ.നന്ദകുമാര്‍, മാതൃസമിതി ജില്ലാ അദ്ധ്യക്ഷ ടി.കെ.ജാനകി, ജില്ലാ സെക്രട്ടറി സുമ ലോഹിതാക്ഷന്, സ്വീകരണ സബ്കമ്മിറ്റി ചെയര്മാന് പി.ആര്.ഉണ്ണി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: