തൃശൂര്‍: ക്രിസ്മസിനോടനുബന്ധിച്ചു തൃശൂരില്‍ 27 നു നടക്കുന്ന ബോണ്‍ നതാലെ ഘോഷയാത്രയ്ക്ക് ഇക്കുറി സംസ്ഥാന ടൂറിസം വകുപ്പിന്റെ പിന്തുണയും. ഹൃദ്രോഗം, വൃക്കരോഗം, എച്ച്ഐവി തുടങ്ങിയ രോഗികള്‍ക്ക് അതിരൂപതയുടേയും പൗരാവലിയുടേയും അയ്യായിരം രൂപ വീതം ധനസഹായം. ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും സഹായം നല്‍കും.
സാന്താക്ലോസുമാരുടെ ഘോഷയാത്രയായ ബോണ്‍ നതാലെ സംഘാടക സമിതി യോഗത്തിലാണ് ഈ പ്രഖ്യാപനങ്ങളുണ്ടായത്.
ജീവകാരുണ്യ സേവനങ്ങളെക്കുറിച്ച് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിവരിച്ചു.
തൃശൂരിന്റെ വികസനസൂചികയായി ഘോഷയാത്രയില്‍ മെട്രോ ട്രെയിനിന്റെ ഫ്ളോട്ട് അടക്കമുള്ളവ കൗതുകമുണര്‍ത്തും. പഴം പച്ചക്കറി ഇനങ്ങളുമായുള്ള ഫ്ളോട്ടും സജ്ജമാക്കുന്നുണ്ട്.
കൃഷി വകുപ്പിനു കീഴിലുള്ള ഫ്രൂട്സ് ആന്‍ഡ് വെജിറ്റബിള്‍ പ്രമോഷന്‍സ് കൗണ്‍സിലാണു ഈ ഫ്ളോട്ട് ഒരുക്കുകയെന്നു കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
മേയര്‍ അജിത ജയരാജന്, മാര്‍ അപ്രേം മെത്രാപ്പോലീത്ത, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, മോണ്‍ ജോര്‍ജ് കോമ്പാറ, അനില്‍ അക്കര എംഎല്‍എ, പദ്മജ വേണുഗോപാല്‍, മുന്‍ എംഎല്‍എമാരായ ടി.വി. ചന്ദ്രമോഹന്, എം.പി. വിന്‍സെന്റ്, മുന്‍ മേയര്‍ ഐ.പി. പോള്‍, ജോസഫ് ചാലിശേരി, സുരേന്ദ്രന് ഐനിക്കുന്നത് ,മേരി റെജീന ,കുര്യന് ജോര്‍ജ് ,സെബാസ്റ്റിയന് ചുണ്ടാല്‍ , സി വി കുരിയാക്കോസ് , എം കെ പോള്‍സണ്‍ യൂജിന്‍ മോറേലി, കെ.ആര്. ഗിരിജന്‍, സി.ആര്. വല്സന്, അഡ്വ. ബിജു കുണ്ടുകുളം, കോര്പറേഷന് കൗണ്‍സിലര്‍മാര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശക്തന് നഗറില്‍ 20 നു വൈകുന്നേരം നാലിനു വാണിജ്യ വ്യവസായ പ്രദര്‍ശനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: