ചാലക്കുടി: നഗരസഭ ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ എല്ലാ നടപടിക്രങ്ങളും പാലിച്ചിട്ടും അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. നൂറു കണക്കിന് അപേക്ഷകളാണ് നിശ്ചിത കാലാവധിക്കു ശേഷവും നടപടിയെടുക്കാത്തതായി കണ്ടെത്തിയത്. വൈകിട്ട് നാലിനാരംഭിച്ച പരിശോധന ആറു മണിക്കാണ് അവസാനിച്ചത്. നഗരസഭയുടെ വിവിധ വകുപ്പുകള്‍ക്കെതിരെ കിട്ടിയ പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. പൊതുമരാമത്ത് ,ആരോഗ്യ വിഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. പ്രാഥമിക വിവരമനുസരിച്ച് പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് അസി. കമ്മീഷണര്‍ കെ.പി. ജോസ്, എസ്ഐ ജോയ്, എഎസ്ഐ ലോഹിതാക്ഷന്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാധാകൃഷ്ണന്, ബാലന് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: