ഇരിങ്ങാലക്കുട : വ്യാജരേഖകള്‍ നിര്‍മിച്ച് ഭൂമി തട്ടിയെടുക്കുന്ന വന്‍ റാക്കറ്റിലെ പ്രധാനി അറസ്റ്റില്‍. മേഖലയിലെ ഭൂമി തട്ടിപ്പുകളുടെ അന്വേഷണത്തിനായി ഇരിങ്ങാലക്കുട സിഐ എം.കെ.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ചേലൂരില്‍ താമസിച്ചിരുന്ന കാലടി സ്വദേശിയായ തോട്ടാന്‍ ജോര്‍ജിനെ വട്ടച്ചിറയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
ഗാന്ധിഗ്രാമിലെ 20 സെന്റ് സ്ഥലം വ്യാജ മുക്തിയാര്‍ നിര്‍മിച്ച് വില്പന നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സ്ഥലത്തിന്റെ പുതിയ ഉടമ സ്ഥലം പോക്കുവരവിനായി വില്ലേജ് ഓഫീസറെ സമീപിച്ചപ്പോഴാണ് തട്ടിപ്പു നടന്നതായി ബോധ്യപ്പെട്ടത്. സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമയറിയാതെ വ്യാജരേഖ ചമച്ചാണ് ഇതിലെ 10 സെന്റ് തട്ടിയെടുത്തത്.
പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്ഐ കെ.എസ്.സുശാന്ത്, സീനിയര്‍ സിപിഒമാരായ മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, എം.കെ.ഗോപി, സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേശ് കെ.ഡി, പി.കെ.മനോജ്, മനോജ് എം.കെ, ജയപ്രകാശ് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: