ന്യൂദല്‍ഹി; മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കുടുംബങ്ങളുടെ വരുമാനം 11 ശതമാനം വര്‍ദ്ധിച്ചതായി പഠന റിപ്പോര്‍ട്ട്. പയര്‍വര്‍ഗ്ഗങ്ങളുടെ ഉല്‍പ്പാദനം 11.5 ശതമാനവും പച്ചക്കറിഉല്പ്പാദനം 32.3ശതമാനവും കൂടിയതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ഇക്കണോമിക് ഗ്രോത്ത് നടത്തിയ പഠനത്തില്‍ പറയുന്നു.
ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ പഞ്ചാബിലെ മുക്സറില് 30ശതമാനവും ആന്ധ്രാ പ്രദേശിലെ വിഴിയ നഗരത്തില്‍ 95ശതമാനവും കൂടി. 29 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത 30 ജില്ലകളിലെ 1,160 കുടുംബങ്ങളിലാണ് സര്‍വ്വേ നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുള്ള ജലസംരക്ഷണമാര്‍ഗ്ഗങ്ങള്‍ ഗ്രാമീണമേഖലയിലെ ജനങ്ങളുടെ ജീവിതത്തില്ഗണ്യമായ പുരോഗതി നേടിക്കൊടുത്തു.
ആട്, കോഴി, മുതലായവ ഗുണഭോക്താക്കള്‍ക്ക് നല്കുന്ന പദ്ധതി ഇവരുടെ വരുമാനത്തില്‍ ഗണ്യമായ വര്ദ്ധനയുണ്ടാക്കി. 2015-16 ലും, 2016-17 ലും പദ്ധതി വഴി നേടിയ 235 കോടി മനുഷ്യശേഷി ദിനങ്ങള്‍ കഴിഞ്ഞ അഞ്ച്വര്ഷത്തിനിടയില് ഏറ്റവുംഉയര്ന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: