കൊളംബോ: ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് പോകാനൊരുങ്ങിയ ഒമ്പത് ശ്രീലങ്കന്‍ താരങ്ങളെ കായികവകുപ്പ് മന്ത്രി ദയാസിരി ജയശേഖര തടഞ്ഞു. ടീം തെരഞ്ഞെടുപ്പില്‍ അതൃപ്തിയുള്ളതിനാലാണ് മന്ത്രി കളിക്കാരെ തടഞ്ഞെതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
തിങ്കഴാഴ്ച രാത്രി വൈകി ഒമ്പതു കളിക്കാര്‍ കൊളംബോയിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോളാണ് മന്ത്രി കളിക്കാരോട് തിരിച്ചുവരാന്‍ ഉത്തരവിട്ടത്്. മടക്കി വിളിക്കപ്പെട്ടവരില്‍ ശ്രീലങ്കയുടെ ഏകദിന ക്യാപ്റ്റന്‍ തിസരാ പെരേരയും ഉള്‍പ്പെടുന്നു.
ഏകദനി പരമ്പരയ്ക്കായി തെരഞ്ഞെടുത്ത ടീമിനെ മന്ത്രി അംഗീകരിക്കുന്നതിന് മുമ്പേ ടീമിന് ഇന്ത്യയിലേക്ക് പോകാന്‍ അനുമതി നല്‍കിയത് ജയശേഖരയെ ചൊടിപ്പിച്ചതായി കായിക മന്ത്രാലയം അറിയിച്ചു. 1973 ലെ നിയമമനുസരിച്ച് ടീമില്‍ മാറ്റം വരുത്താന്‍ മന്ത്രിക്ക് അധികാരമുണ്ട്. നിലവിലെ ടീമില്‍ രണ്ട് മാറ്റം വരുത്താന്‍ മന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു.
തിസര പെരേരയ്ക്ക് പുറമെ ഉപുല്‍ തരംഗ, ഡി. ഗുണതിലക, ആഷ്്ലെ ഗുണ രത്ന, സി ഡിസില്‍വ, എസ്. പതിരാന, ഡി. ചമീര, നുവാന്‍ പ്രദീപ് എന്നിവരെയാണ് മന്ത്രി മടക്കിവിളിച്ചത്.
ഏകദിന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍ നിലവില്‍ ഇന്ത്യയില്‍ ടെസ്റ്റ് കളിച്ചുവരുകയാണ്.ശ്രീലങ്കന്‍ ടീം ഈ വര്‍ഷം 21 ഏകദിനങ്ങളില്‍ തോറ്റു. വിജയിക്കാനായത് നാലെണ്ണത്തില്‍ മാത്രം.
മൂന്ന് മത്സരങ്ങളുള്ള ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പര ഡിസംബര്‍ 10 ന് ആരംഭിക്കും. ധര്‍മശാലയിലാണ് ആദ്യ മത്സരം. രണ്ടാം ഏകദിനം 13 ന് മൊഹാലിയിലും അവസാന മത്സരം 17 ന് വിശാഖപട്ടണത്തും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: