അഡ്ലെയ്ഡ്: അഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരാമായ അന്ത്യത്തിലേ്ക്ക്. 354 റണ്‍സെന്ന റെക്കോഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിക്കുന്ന ഇംഗ്ലണ്ട് നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തിട്ടുണ്ട്. ഇന്നത്തെ കളിശേഷിക്കെ വിജയത്തിലേക്കുളള അവരുടെ ദൂരം 178 റണ്‍സായി കുറഞ്ഞു.
ടീമിനെ വിജയതീരത്തേക്ക് അടുപ്പിക്കാന്‍ തുഴയുന്ന നായകന് റൂട്ട് 67 റണ്‍സുമായി അജയ്യാനായി നില്ക്കുന്നു. അഞ്ചുറണ്‍സെടുത്ത വോക്ക്സ് ആണ് സ്്റ്റമ്പെടുക്കുമ്പോള് റൂട്ടിന് കൂട്ട്.
ആദ്യ ഇന്നിങ്ങ്സില്‍ 215 റണ്‍സ് ലീഡ് നേടിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്ങ്സില്‍ 138 റണ്‍സിന്് പുറത്തായതോടെയാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 354 റണ്‍സായത്. അഡ്ലെയ്ഡിലെ പിച്ചില്‍ ഇതുവരെ നാലാം ഇന്നിങ്ങ്സില്‍ ഇത്രയും റണ്‍സ് നേടി ആരും വിജയിച്ചിട്ടില്ല. 1902 ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ ആറു വിക്കറ്റിന് 315 റണ്‍സ് നേടി വിജയിച്ചതാണ് അഡ്ലെയ്ഡിലെ ഏറ്റവും ഉയര്‍ന്ന നാലാം ഇന്നിങ്ങ്സ് സ്കോര്‍.
വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍ കുക്കിനെയും (16) വിന്‍സിനെയും (15) തുടക്കത്തില്‍ നഷ്ടമായി. എന്നാല്‍ സ്റ്റോണ്‍മാനും (36) മലാനും (29) റൂട്ടിനൊപ്പം പിടിച്ചു നിന്നതോടെ സ്കോര്‍ നൂറു കടന്നു. ഓസീസിന്റെ പേസര്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും ലിയോണ്‍ കുമിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ നാലിന് 53 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച ഓസീസിനെ 138 റണ്‍സിന് ഇംഗ്ലണ്ട് ഓള് ഔട്ടാക്കി. ആന്‍ഡേഴ്സണും വോക്ക്സും ചേര്‍ന്നാണ് ഓസീസിന്റെ നടുവൊടിച്ചത്. ആന്ഡേഴ്സണ് 43 റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ കീശയിലാക്കി. വോക്ക്സ് 36 റണ്‍സിന് നാല് ബാറ്റ്സ്മാന്മാരെ മടക്കി.ഇരുപത് റണ്‍സ് വീതം നേടിയ ഖവാജയും സ്റ്റാര്‍ക്കുമാണ് ഓസീസിന്റെ ടോപ്പ് സ്കോറര്‍മാര്‍. ക്യാപറ്റന് സ്്മിത്ത് ആറു റണ്‍സിനും ഉപ നായകന് വാര്‍ണര്‍ 14 റണ്‍സിനും പുറത്തായി.
അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസറ്റ് വിജയിച്ച ഓസീസ് 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യ ടെസ്റ്റില്‍ ഓസീസ് പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്.
സ്കോര്‍ : ഓസ്ട്രേലിയ: 442, 138. ഇംഗ്ലണ്ട്: 227, നാലിന് 176.
പ്രതികരിക്കാൻ ഇവിടെ എഴുതുക: