അഡ്ലെയ്ഡ്: ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. ഡേ നൈറ്റ് മത്സരമാണ് ഇത്. ആദ്യ ടെസ്റ്റ് 10 വിക്കറ്റിന് ജയിച്ചതിന്റെ ആവേശത്തിലാണ് കംഗാരുക്കള്‍ രണ്ടാം കളിക്ക് ഇറങ്ങുന്നത്.
മികച്ചഫോമിലുള്ള ബാറ്റിങ്-ബൗളിങ് നിരയാണ് ഓസ്ട്രേലിയയുടെ കരുത്ത്. കഴിഞ്ഞ ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി നിറഞ്ഞാടിയ നായകന് സ്മിത്ത് തന്നെ അവരുടെ തുരുപ്പു ചീട്ട്. അര്‍ദ്ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ്, ഷോണ്‍ മാര്‍ഷ് എന്നിവരും മികച്ച ഫോമില്‍. ഉസ്മാന് ഖവാജ കൂടി ഫോം വീണ്ടെടുത്താല്‍ കംഗാരുക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. മിച്ചല്‍ സ്റ്റാര്‍ക്കും ഹെയ്സല്‍വുഡും കുമ്മിന്‍സും നഥാന്‍ ലിയോണും അടങ്ങുന്ന പേസ്-സ്പിന്‍നിര എതിരാളികളെ വിറപ്പിക്കുന്നവരാണ്.
അതേസമയം ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര ശക്തമാണെങ്കിലും അലിസ്റ്റര്‍ കുക്കും ജോ റൂട്ടും ഫോമിലേക്കുയരാത്തതാണ് അവര്‍ക്ക് തിരിച്ചടിയാകുന്നത്. ആന്ഡേഴ്സണ് നയിക്കുന്ന ബൗളര്‍മാര്‍ മികച്ച പ്രകടനം ആദ്യ ടെസ്റ്റില്‍ നടത്തി. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോയിന്‍ അലി കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. ഇതിനിടെ ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്സനെതിരെ ഓസീസ് ക്യാപ്റ്റന്‍ സ്മിത്ത് രംഗത്തെത്തി. സ്ലെഡ്ജിങ്ങിന്റെ ആശാനാണ് ആന്ഡേഴ്സനെന്നാണ് സ്മിത്ത് പറഞ്ഞത്. രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്മിത്ത്.
നേരത്തെ ഒരു ബ്രിട്ടീഷ് മാധ്യമത്തിലെഴുതിയ കോളത്തില്‍ ആന്ഡേഴ്സണ് ഓസ്ട്രേലിയന്‍ താരങ്ങളെ വിമര്‍ശിച്ചിരുന്നു. ഓസീസ് താരങ്ങള്‍ വീമ്പു പറയുന്നവരാണെന്നായിരുന്നു ആന്‍ഡേഴ്സന്റെ പരിഹാസം. ഇതിനുള്ള മറുപടിയായാണ് സ്മിത്തിന്റെ പ്രതികരണം.
ബ്രിസ്ബെനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ ഷോര്‍ട്ട് പിച്ച് പന്തിനെതിരെ അമ്പയറോട് പരാതിപ്പെട്ടിരുന്നു. ആതിഥേയ ടീമില്‍ നിന്ന് ഇത്തരത്തിലൊരു പ്രവൃത്തിയുണ്ടായത് സഹിക്കാവുന്നതിന് അപ്പുറമാണെന്നും ആന്ഡേഴ്സണ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബ്രിസ്ബെന് ടെസ്റ്റ് സ്പോര്‍ട്—സ്മാന് സ്പിരിറ്റിലാണ് കളിച്ചതെന്നും മോശമായ രീതിയില്‍ പെരുമാറിയിട്ടില്ലെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: