ബ്രിസ്ബെന്: ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. വെളിച്ചക്കുറവുമൂലം ആദ്യ ദിനം നേരത്തെ കൡ നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എന്ന നിലയില്‍. 28 റണ്‍സുമായി ഡേവിഡ് മലാനും 3 റണ്ണുമായി മോയിന അലിയും ക്രീസില്‍. ഓസ്ട്രേലിയക്കായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് കാമറോണ്‍ ബാന്‍ക്രോഫ്റ്റ് അരങ്ങേറ്റം കുറിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കം മോശമായിരുന്നു. സ്കോര്‍ബോര്‍ഡില്‍ രണ്ട് റണ്ണുള്ളപ്പോള്‍ അലിസ്റ്റര്‍ കുക്ക് മടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഹാന്‍ഡ്സ്കോംപ് പിടികൂടുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മാര്‍ക്ക് സ്റ്റോണ്‍മാനും ജെയിംസ് വിന്‍സും ചേര്‍ന്ന് ഇംഗ്ലണ്ട് സ്കോര്‍ പടുത്തുയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും 125 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ 53 റണ്‍സെടുത്ത സ്റ്റോണ്‍മാനെ കുമ്മിന്‍സ് ബൗള്‍ഡാക്കി ഈ കൂട്ടുകെട്ട് പിരിച്ചു.
അധികം കഴിയും മുന്നേ വിന്‍സും മടങ്ങി. 83 റണ്‍സെടുത്ത വിന്‍സിനെ ലിയോണ്‍ റണ്ണൗട്ടാക്കി. സ്കോര്‍: 3ന് 146. ജോ റൂട്ടിനും ഏറെ ആയുസ്സുണ്ടായില്ല. 15 റണ്‍സെടുത്ത റൂട്ടിനെ കുമ്മിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍: 4ന് 163. പിന്നീട് മലാനും അലിയും ഒത്തുചേര്‍ന്നത്. ഓസ്ട്രേലിയക്ക് വേണ്ടി കുമ്മിന്‍സ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: