ചാലക്കുടി: റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ മോഷണം നടത്തിവന്ന യുവാവ് അറസ്റ്റിലായി. മേലൂര്‍ പൂലാനി കാവുംപുറത്ത് വീട്ടില്‍ ഉദയന്‍ മകന് ശ്രീജിത്തി(24)നെയാണ് എസ്.ഐ. ജയേഷ് ബാലന് അറസ്റ്റു ചെയ്തത്.
ചാലക്കുടി റെയില്‍ പാലത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസ്സിലാണ് ഇയാള്‍ അറസ്റ്റിലായത്. റെയില്‍വേ ഗുഡ് ഷെഡ്ഡിലെ തൊഴിലാളി അടിച്ചിലി സ്വദേശിയായ യുവാവിന്റെ മൊബൈല്‍ ഫോണാണ് മോഷണം പോയത്.
വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതിന് കൊരട്ടി, മതിലകം സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ കറങ്ങി നടന്ന് മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
എ.എസ്.ഐ ഷാജു എടത്താടന്‍, എ.യു. റെജി, രാജേഷ് ചന്ദ്രന്, ഷോജു.എം.എസ്, സിജു മാള എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: