Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മറിഞ്ഞുവീണ കോണ്‍ക്രീറ്റ് തൂണ്‍ വെടിമരുന്നുവെച്ച് തകര്‍ത്തു; ഇരിട്ടി പാലത്തിന്റെ അടിത്തറ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 07:30 pm IST
in Kannur

ഇരിട്ടി: കഴിഞ്ഞ കാലവര്‍ഷത്തില്‍ ഇരിട്ടി പുഴയിലുണ്ടായ ശക്തമായ കുത്തൊഴുക്കില്‍ തകര്‍ന്നുവീണ കോണ്‍ക്രീറ്റ് പൈലിങ് തൂണ്‍ വെടിമരുന്നു വെച്ച് തകര്‍ക്കാനുള്ള ശ്രമത്തില്‍ ഇരിട്ടി പാലത്തിന്റെ അടിത്തറയിളകി. 1933 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലത്തിന്റെ പുഴയുടെ മദ്ധ്യത്തില്‍ നില്‍ക്കുന്ന കരിങ്കല്‍ തൂണിന്റെ അടിത്തറയാണ് ഇളക്കിയത്. ഇതിന്റെ അടിഭാഗത്തെ കരിങ്കല്‍ ഇളകിത്തെറിക്കുകയും കരിങ്കല്‍ തൂണില്‍ വിള്ളല്‍ വീഴുകയും ചെയ്തു. ഇതോടെ ഇപ്പോഴുള്ള പാലവും അപകടാവസ്ഥയിലായി.

തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഇരിട്ടി പുഴക്ക് കുറുകേ പുതിയ പാലം നിര്‍മ്മിക്കുന്നത്. പഴയ പാലത്തിന് സമാന്തരമായാണ് പുതിയപാലം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തി നടന്നു വരുന്നത്. മാസങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞ കാലവര്‍ഷത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് പുഴയില്‍ രൂപപ്പെട്ട ശക്തമായ കുത്തൊഴുക്കില്‍ പുതിയ പാലത്തിന്റെ പൈലിംഗ് തൂണ്‍ മറിഞ്ഞു വീണിരുന്നു. പഴശ്ശി പദ്ധതിയുടെ ഭാഗമായ ജലാശയത്തില്‍ നൂറുകണക്കിന് ലോഡ് മണ്ണിട്ട് നികത്തി പുഴയില്‍ നടത്തിയ പൈലിംഗും ഇതിന്റെ മുകളില്‍ നിര്‍മ്മിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണും മറിഞ്ഞുവീണതും മണ്ണും മറ്റ് പൈലിംഗ് പ്രവര്‍ത്തികളും ഒഴുകിപ്പോയതും വന്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് നാലോളം പാലം നിര്‍മ്മാണ വിദഗ്ദര്‍ സ്ഥലം സ്ഥലം സന്ദര്‍ശിച്ചിരുന്നു. കെഎസ്ടിപി പാലത്തിന്റെ പുതിയ ഡിസൈന്‍ ലഭ്യമാക്കാഞ്ഞതിനെത്തുടര്‍ന്ന് കരാറുകാര്‍ പാലം പണി നിര്‍ത്തിവെച്ചിരുന്നു.

അടുത്തദിവസം തന്നെ ഡിസൈന്‍ ലഭ്യമാകും എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പണി ആരംഭിക്കുന്നതിന്റെ ഭാഗമായി പുഴയില്‍ അകപ്പെട്ട കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണും പൈലിംഗ് ഉപകരണങ്ങളുടെ ഭാഗങ്ങളും, കഴിഞ്ഞവര്‍ഷം പുഴയില്‍ പാലം ജോലിക്കിടെ മറിഞ്ഞ് മുങ്ങിപ്പോയ കോണ്‍ക്രീറ്റ് മില്ലറിന്റെ ഭാഗങ്ങളും മറ്റും നീക്കം ചെയ്യുന്നതിന് പാലം കരാറുകാര്‍ വളപട്ടണത്തെ ഖലാസിമാരെ ഏല്‍പ്പിച്ചിരുന്നു. ഇത് നീക്കം ചെയ്യുവാന്‍ ഇവര്‍ക്ക് നിശ്ചിത തുകക്ക് കരാര്‍ ചെയ്യുകയായിരുന്നു. ടണ്‍ കണക്കിന് ഭാരമുള്ള കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണ്‍ പുഴയില്‍ നിന്നും കരയിലേക്ക് വലിച്ചു മാറ്റുക ഏറെ പ്രയാസകരമായ പ്രവര്‍ത്തിയായിരുന്നു. പഴശ്ശി പദ്ധതിയുടെ ഭാഗമായ പുഴ ആയതുകൊണ്ടുതന്നെ മഴക്കാലങ്ങളില്‍ കുത്തൊഴുക്കില്‍ തൂണ്‍ ഒഴുകിപ്പോയി കിലോമീറ്റര്‍ മാത്രം അകലെയുള്ള ഡാമിന് ഭീഷണി സൃഷ്ടിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഇത് പുഴയില്‍ നിന്നും മാറ്റണമെന്ന ആവശ്യമുയര്‍ന്നത്. പുഴമദ്ധ്യത്തില്‍ ഇപ്പോഴുള്ള പാലത്തിന്റെ കരിങ്കല്‍ തൂണിനോട് ചേര്‍ന്നായിരുന്നു ഈ കോണ്‍ക്രീറ്റ് തൂണ്‍ കിടന്നിരുന്നത്. ഇത് വലിച്ചുമാറ്റുവാന്‍ പ്രയാസം നേരിട്ടതിനെത്തുടര്‍ന്ന് ഖലാസികള്‍ കോണ്‍ക്രീറ്റ് തൂണില്‍ പലയിടത്തായി കുഴികള്‍ ഉണ്ടാക്കി വെടിമരുന്ന് നിറച്ച് പൊട്ടിച്ച് കളയുകയായിരുന്നു. ഈ സ്‌ഫോടനഫലമായാണ് ഇപ്പോള്‍ എണ്‍പതാണ്ടിലേറെ പഴക്കമുള്ള ഇരിട്ടി പാലത്തിന്റെ കരിങ്കല്‍ തൂണിന്റെ അടിത്തറയിലെ കരിങ്കല്ലുകള്‍ ഇളകുകയും വിള്ളല്‍ രൂപപ്പെടുകയും ചെയ്തിരിക്കുന്നത്.

അതിശക്തമായ സ്‌ഫോടനമാണ് ഇവിടെ നടത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇതുവരെ യാതൊരുവിധ തകരാറുകളും ഇല്ലാതിരുന്ന ഇരിട്ടി പാലത്തിന്റെ അടിത്തറതന്നെ സ്‌ഫോടനത്തിലൂടെ ഇളക്കിയ നടപടിയെക്കുറിച്ചു അധികാരികള്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പുഴയുടെ മദ്ധ്യത്തില്‍ നില്‍ക്കുന്ന തൂണ്‍ എന്ന നിലയില്‍ എത്രമാത്രം ഇതിനു ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ ഉടനെ നേരിട്ടെത്തി പരിശോധന നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

Kerala

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

India

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

Kerala

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.