കണമല: മണ്ലക്കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ കണമല ഇറക്കത്തിന്റ്റെ ബദല്‍ പാതയായ എരുത്വാപ്പുഴ – കീരിത്തോട് റോഡ് തകര്‍ച്ചയുടെ വക്കില്‍. പാത പാത തീരുന്ന രണ്ട് കിലോ മീറ്റര്‍ ദൂരവും കുത്തിറക്കമായതിനാല്‍ കുത്തിയൊലിച്ചെത്തിയ മലവെളളപ്പാച്ചിലില്‍ കല്ലും ചെളിയും മണ്ണും റോഡില്‍ അടിഞ്ഞു.ആറ് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത പാതയാണ് ഈ അവസ്ഥയിലായത്.
ഉയര്‍ന്ന മണ്‍തിട്ടകള്‍ റോഡിലേക്ക് ഇടിഞ്ഞുവീണ്കിടക്കുകയാണ്. കലുങ്കുകളും വശങ്ങളില് ഓടകളും നിര്‍മിക്കാതിരുന്നതാണ് വിനയായത്. ശബരിമല സീസണില്‍ കണമല ഇറക്കത്തിലെ അപകടങ്ങള്‍ ഒഴിവാക്കാനായാണ് ആറര കോടി രൂപ ചെലവിട്ട് ബദല്‍ പാത നിര്‍മിച്ചത്. എന്നാല്‍ അശാസ്ത്രീയമായി നിര്‍മിച്ചത് മൂലം സീസണില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
ഇത്തവണ പാതയിലൂടെ തീര്‍ത്ഥാടക വാഹനങ്ങളെ കടത്തിവിടാനായി സുരക്ഷാ ജോലികള്‍ ചെയ്തെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ അവകാശവാദം. ഇത് പോലിസും നാട്ടുകാരും അവഗണിച്ചിരിക്കുകയാണ്. പാത ഇപ്പോഴും അതീവ അപകടകരമാണെന്ന പോലിസിന്ന്റെ വാദത്തിന് പിന്നാലെയാണ് കനത്ത മഴയില്‍ റോഡ് തകര്‍ച്ചയിലായിരിക്കുന്നത്.
കീരിത്തോട് മലമുകളില്‍ നിന്നെത്തുന്ന ഉറവ വെളളം മുഴുവനും റോഡിലേക്കാണെത്തുന്നത്. ഓടകളും രണ്ട് കലുങ്കുകളും നിര്‍മിച്ചില്ലെങ്കില്‍ റോഡ് പൂര്‍ണമായി തകരുമെന്ന് പൊതുമരാമത്തധികൃതര്‍ പറഞ്ഞു.
വെളളം ഒഴുകിപ്പോകുന്ന ഭാഗത്ത് ഇടിഞ്ഞുവീണ മണ്ണ് നീക്കിയിട്ടില്ല. ഇത് മൂലം റോഡിന്റ്റെ മറുവശത്തേക്കാണ് വെളളപ്പാച്ചില്‍. ഈ വശത്താണ് കൊക്കയുളളത്. ഈ ഭാഗത്തെ 50 മുതല്‍ നൂറ് മീറ്റര്‍ വരെ ഉയരമുളള സംരക്ഷണഭിത്തിയിലേക്കാണ് മറുവശത്തുനിന്നും വെളളമൊഴുകിയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: